Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightmust...രാഷ്​ട്രപതി...

must...രാഷ്​ട്രപതി തെരഞ്ഞെടുപ്പ്​: പ്രധാനമന്ത്രി കീഴ്​വഴക്കം ലംഘിച്ചു –യെച്ചൂരി

text_fields
bookmark_border
രാഷ്ട്രപതി തെരഞ്ഞെടുപ്പ്: പ്രധാനമന്ത്രി കീഴ്വഴക്കം ലംഘിച്ചു -യെച്ചൂരി തൃശൂർ: രാഷ്ട്രപതി തെരഞ്ഞെടുപ്പിനുള്ള വിജ്ഞാപനത്തിനു മുമ്പ് പ്രതിപക്ഷ കക്ഷികളുമായി സമവായ സാധ്യത തേടുകയെന്ന കീഴ്വഴക്കം പ്രധാനമന്ത്രി നരേന്ദ്രമോദി ലംഘിച്ചുവെന്ന് സി.പി.എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി. വാജ്പേയി മുതൽ ഇേങ്ങാട്ടുള്ള പ്രധാനമന്ത്രിമാർ പ്രതിപക്ഷ കക്ഷികളുമായി ചർച്ച നടത്തിയിരുന്നത് തനിക്കറിയാം. ഇത്തവണ അതുണ്ടായിട്ടിെല്ലന്ന് യെച്ചൂരി തൃശൂരിൽ വാർത്താസമ്മേളനത്തിൽ പറഞ്ഞു. ഇടതുപാർട്ടികൾ അടക്കമുള്ള പ്രതിപക്ഷം െപാതു സ്ഥാനാർഥിയെ കണ്ടെത്താൻ ശ്രമിക്കുന്നുണ്ട്. എൻ.സി.പി നേതാവ് ശരദ്പവാറി​െൻറ നേതൃത്വത്തിൽ ഇതിനായി സമിതി രൂപവത്കരിച്ചിട്ടുണ്ട്. ഇതുവരെ ഒരു പേരും ഉയർന്നു വന്നിട്ടില്ല. സർക്കാർ നിയോഗിച്ച സമിതി പ്രതിപക്ഷ കക്ഷികളുടെ സമിതിയുമായി ചർച്ചക്ക് മുന്നോട്ടു വന്നിട്ടില്ല. ഭരണഘടനയുടെ മൂല്യങ്ങൾ ഉയർത്തിപ്പിടിക്കാൻ കഴിയുന്നവർ രാഷ്ട്രപതി സ്ഥാനത്തെത്തണം എന്നാണ് സി.പി.എമ്മി​െൻറ നിലപാട്. കശ്മീർ വിഷയം പ്രതിപക്ഷവുമായി ചർച്ച ചെയ്യാൻ കേന്ദ്രം തയാറായിട്ടില്ല. കശ്മീർ കാര്യത്തിൽ കേന്ദ്രം പൂർണ പരാജയമാണ്. അവിടത്തെ സംഘർഷാവസ്ഥ രാഷ്ട്രീയ നേട്ടത്തിന് ബി.ജെ.പി ഉപയോഗിക്കുകയാണ്. സൈന്യത്തെ രാഷ്ട്രീയ ചർച്ചകളിലേക്ക് വലിച്ചിഴക്കുന്നത് രാഷ്ട്രീയ പാർട്ടികളും പട്ടാള ഒാഫിസർമാരും രാജ്യതാൽപര്യം മാനിച്ച് അവസാനിപ്പിക്കണം. രാജ്യസഭ തെരഞ്ഞെടുപ്പിൽ താൻ വീണ്ടും മത്സരിക്കുന്ന പ്രശ്നമില്ലെന്നും യെച്ചൂരി പറഞ്ഞു. രണ്ടു തവണയിൽ കൂടുതൽ മത്സരിക്കരുതെന്നാണ് പാർട്ടി നിയമാവലി. ജനറൽ സെക്രട്ടറി അത് ഒരിക്കലും ലംഘിച്ചുകൂടാ അദ്ദേഹം പറഞ്ഞു. സി.പി.എം തൃശൂർ ജില്ല സെക്രട്ടറി കെ. രാധാകൃഷ്ണൻ, സെക്രേട്ടറിയറ്റ് അംഗങ്ങളായ പ്രഫ. എം. മുരളീധരൻ, യു.പി. ജോസഫ്, പി.കെ. ഷാജൻ എന്നിവരും പെങ്കടുത്തു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story