Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 13 Jun 2017 9:18 AM GMT Updated On
date_range 13 Jun 2017 9:18 AM GMTമുഴങ്ങുന്നു മുടങ്ങാതെ അറക്കൽ കൊട്ടാരമണി
text_fieldsbookmark_border
കണ്ണൂർ: കേരളത്തിലെ ഏക മുസ്ലിം രാജവംശമാണ് അറക്കൽ. പഴയകാല പ്രതാപത്തിെൻറ ചിഹ്നമായി ഇപ്പോഴും കൊട്ടാരത്തിലെ മണി മുഴങ്ങുന്നു. മൈക്കില്ലാതിരുന്ന കാലത്ത് ബാങ്ക്വിളിയുടെ ശബ്ദം ദൂരെെയത്താതിരുന്ന കാലത്ത് അറക്കൽ കൊട്ടാരത്തിലെ കൂറ്റൻ മണിയിൽ നിന്നുയരുന്ന നാദമാണ് ആളുകളെ സമയമറിയിച്ചിരുന്നത്. ഇപ്പോത്തെ ശബ്ദകോലാഹലങ്ങളിൽ വളരെ ദൂരെെയത്തില്ലെങ്കിലും ഒരു കാലത്ത് രണ്ട്് കിലോമീറ്റർ വരെ ദൂരത്തിൽ മണിമുഴക്കമെത്തിയിരുന്നു. കണ്ണൂർ സിറ്റിയിൽ അറക്കൽ കെട്ടിനു സമീപം തലയുയർത്തി നിൽക്കുന്ന ഗോപുരത്തിൽ ഒാർമകളുണർത്തുന്ന മണി കാണാം. 60 അടി ഉയരത്തിൽ നിർമിച്ച ഗോപുരത്തിലാണ് മണി സ്ഥാപിച്ചിരിക്കുന്നത്. പുലർച്ചെ അത്താഴ സമയം അറിയിക്കുന്നതിനും നോമ്പ് തുറക്കുേമ്പാഴും അഞ്ച് നേരം ബാങ്കിെൻറ സമയത്തുമാണ് മണി മുഴങ്ങുക. ചരിത്രമുറങ്ങുന്ന അറക്കൽ കൊട്ടാരത്തിൽ മണിയെത്തുന്നത് ബ്രിട്ടീഷുകാർ വഴിയാണ്. ഇത്തരത്തിൽ 12 മണികളാണ് ഇവർ കേരളത്തിൽ എത്തിച്ചത്. അവയിലൊന്ന് അറക്കലിലേക്ക് നൽകുകയായിരുന്നു. മണി മുഴങ്ങുന്നത് ഇപ്പോൾ അത്യാവശ്യമല്ലെങ്കിൽക്കൂടി പഴമയെ കൈവിടാൻ ഒരുക്കമല്ലാത്ത അറക്കൽ കുടുംബം ഇൗ പാരമ്പര്യം തുടരുന്നു. മണി മുഴക്കുന്നതിനായി ഒരു ജോലിക്കാരനെയും നിയമിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story