Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 11 Jun 2017 8:35 AM GMT Updated On
date_range 11 Jun 2017 8:35 AM GMTമലപ്പട്ടം സഹകരണ ബാങ്കിൽ ജീവനക്കാരികൾ ഏറ്റുമുട്ടി
text_fieldsbookmark_border
ശ്രീകണ്ഠപുരം: സി.പി.എം നിയന്ത്രണത്തിലുള്ള മലപ്പട്ടം സർവിസ് സഹകരണ ബാങ്കിൽ വനിത ജീവനക്കാർ ഏറ്റുമുട്ടി. ചൂളിയാട് സ്വദേശികളായ ബാങ്കിലെ ഇേൻറണൽ ഓഡിറ്റർ പി.ടി. ജയ, ക്ലർക്ക് എ.സി. രോഹിണി എന്നിവരാണ് ഏറ്റുമുട്ടിയത്. ഇരുവരെയും ബാങ്ക് ഭരണസമിതി സസ്പെൻഡ്ചെയ്തു. മലപ്പട്ടം ബാങ്കിെൻറ മലപ്പട്ടത്തെ ഹെഡ് ഒാഫിസ് മുറ്റത്തുെവച്ചായിരുന്നു കൈയാങ്കളി. പരിേക്കറ്റതിനെ തുടർന്ന് ഇരുവരും ആശുപത്രിയിൽ ചികിത്സ തേടുകയും മയ്യിൽ പൊലീസ് സ്റ്റേഷനിൽ പരാതി നൽകുകയും ചെയ്തു. പരിസരത്തുണ്ടായിരുന്നവർ ഓടിയെത്തിയാണ് ഇരുവരെയും പിടിച്ചുമാറ്റിയത്. മയ്യിൽ എസ്.ഐ ബാബുമോൻ ജയയോടും രോഹിണിയോടും സ്റ്റേഷനിൽ ഹാജരാവാൻ നിർദേശിച്ചിട്ടുണ്ട്. പാർട്ടി ഭരിക്കുന്ന പ്രമുഖ ബാങ്കാണ് മലപ്പട്ടം എന്നതിനാൽ പ്രശ്ന പരിഹാരമുണ്ടാക്കാൻ സി.പി.എം നേതൃത്വം ഇടപെട്ട് ചർച്ചനടത്തുന്നുണ്ട്. ശ്രീകണ്ഠപുരത്ത് ബസ് ജീവനക്കാർക്ക് മർദനം ശ്രീകണ്ഠപുരം: സമയത്തെ ചൊല്ലിയുണ്ടായ തർക്കത്തെ തുടർന്ന് ബസ് തൊഴിലാളികളെ പതിനൊന്നംഗസംഘം ആക്രമിച്ചു. പരിക്കേറ്റ കണ്ണൂർ-ചന്ദനക്കാംപാറ റൂട്ടിലോടുന്ന ദർശന ബസ് കണ്ടക്ടർ ചന്ദനക്കാംപാറയിലെ പാറപ്പള്ളിൽ ഷിനോജ് (30), ക്ലീനർ മുതലക്കുഴിയിൽ സുരേഷ് (30) എന്നിവരെ തളിപ്പറമ്പ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കഴിഞ്ഞദിവസം വൈകീട്ട് അഞ്ചരയോടെയാണ് അക്രമം. സുരേഷിെൻറ തലക്ക് കമ്പിവടികൊണ്ടാണ് അടിയേറ്റത്. ഷിനോജിെൻറ പല്ല് അടിച്ചു കൊഴിച്ചു. കണ്ടാലറിയാവുന്ന പതിനൊന്നംഗസംഘമാണ് അക്രമം നടത്തിയത്. കഴിഞ്ഞ ദിവസം രാവിലെ ദർശന ബസ് ജീവനക്കാരും കാഞ്ഞിലേരി - തളിപ്പറമ്പ് റൂട്ടിലോടുന്ന കുന്നത്ത് ബസ് ജീവനക്കാരും തമ്മിൽ സമയത്തെ ചൊല്ലി വാക്കേറ്റം നടന്നിരുന്നു. എന്നാൽ, പ്രശ്നങ്ങളില്ലാതെ ഇരുവിഭാഗങ്ങളും പോയെങ്കിലും വൈകീട്ടോടെ ഇരു ബസും സ്റ്റാൻഡിലെത്തിയപ്പോഴാണ് ദർശന ബസ് തൊഴിലാളികൾക്കെതിരെ അക്രമമുണ്ടായത്. ക്വട്ടേഷൻ സംഘമാണ് അക്രമത്തിനു പിന്നിലെന്ന് പരിക്കേറ്റവർ പറഞ്ഞു. എന്നാൽ കുന്നത്ത് ബസുമായി ബന്ധപ്പെട്ട കാഞ്ഞിലേരിയിലെ തെക്കൻമാർവീട്ടിൽ ശ്രീജിത്ത് (27), വയക്കരയിലെ മടപ്പുരക്കൽ ഷൈജു (28), കൊയ്യത്തെ തോട്ടത്തിൽ ഷജിൽ (32), വയക്കരയിലെ മാതംകുളങ്ങര തച്ചറേത്ത് സന്തോഷ് (36) എന്നിവർക്കെതിരെ പൊതുജനങ്ങൾക്ക് ശല്യമുണ്ടാക്കിയെന്ന വകുപ്പിൽ കേസെടുത്ത് ശ്രീകണ്ഠപുരം പൊലീസ് അറസ്റ്റ്ചെയ്ത് ജാമ്യത്തിൽ വിട്ടു. രണ്ട് ബസുകളും പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. അതേസമയം, ബസ് ജീവനക്കാരെ ആക്രമിച്ച മുഴുവൻ പ്രതികളെയും ജാമ്യമില്ലാ വകുപ്പ് ചേർത്ത് കേസെടുത്ത് അറസ്റ്റ്ചെയ്യണമെന്ന് മോട്ടോർ തൊഴിലാളി യൂനിയൻ (സി.ഐ.ടി.യു) ജില്ല കമ്മിറ്റി ആവശ്യപ്പെട്ടു. കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് നേതാക്കൾ തളിപ്പറമ്പ് ഡിവൈ.എസ്.പി കെ.വി. വേണുഗോപാലിന് പരാതി നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story