Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 11 Jun 2017 8:26 AM GMT Updated On
date_range 11 Jun 2017 8:26 AM GMTകോളനിയില്‍ മാവോവാദികളെത്തിയെന്ന്; മുണ്ടേരി വനത്തില്‍ പരിശോധന
text_fieldsbookmark_border
എടക്കര: വയനാട് ജില്ലയിലെ മേപ്പാടി പരപ്പന്‍പാറ കോളനിയില്‍ മാവോവാദികളെന്ന് സംശയിക്കുന്ന സംഘമെത്തിയതായി വിവരം. മുണ്ടേരി വനമേഖലയോട് ചേര്‍ന്ന് കിടക്കുന്ന കോളനിയില്‍ മാവോവാദി നേതാവ് സോമന്‍ ഉള്‍പ്പെടുന്ന സംഘമാണ് എത്തിയത്. മുണ്ടേരി കുമ്പളപ്പാറ കോളനിക്കാരുടെ ബന്ധുക്കളാണ് പരപ്പന്‍പാറ കോളനിയില്‍ താമസിക്കുന്നത്. വെള്ളിയാഴ്ച വൈകീട്ട് ഏഴോടെയാണ് സംഘം കോളനിലെത്തിയത്. ഈ സമയം കോളനിയിലെ ഒരു കുടുംബം മാത്രമാണ് അവിടെയുണ്ടായിരുന്നത്. മറ്റുള്ളവര്‍ കുമ്പളപ്പാറ കോളനിയിലേക്ക് പോയിരുന്നു. തങ്ങൾ മാവോവാദികളാണെന്നും ബാക്കിയുള്ളവര്‍ പുറത്ത് നില്‍ക്കുകയാണെന്നും അവരെ കൂട്ടിക്കൊണ്ടുവരണമെന്നും സോമൻ പറഞ്ഞത്രെ. അഞ്ചിലേറെ പേര്‍ സംഘത്തിലുണ്ടായിരുന്നതായാണ് ആദിവാസി നല്‍കിയ വിവരം. മാവോവാദികള്‍ പോയതോടെ ആദിവാസി കോളനി വിട്ട് കുമ്പളപ്പാറയിലത്തെി. വിവരമറിഞ്ഞ് എടക്കര സി.ഐ പി.കെ. സന്തോഷ്, എടക്കര എസ്.ഐ സുനില്‍ പുളിക്കൽ, പോത്തുകല്‍ എസ്.െഎ കെ. ദിജേഷ് എന്നിവരുടെ നേതൃത്വത്തില്‍ തണ്ടര്‍ബോള്‍ട്ട് സേന പരപ്പന്‍പാറ കോളനിയിലെത്തി തെളിവെടുപ്പ് നടത്തി. പരപ്പന്‍പാറ കോളനിയിലേക്ക് മുണ്ടേരി വഴിയാണ് എളുപ്പമെത്താന്‍ സാധിക്കുക. ഏറെ നാളുകള്‍ക്ക് ശേഷമാണ് വയനാട്, നിലമ്പൂര്‍ കാടുകളില്‍ മാവോവാദി സാന്നിധ്യം റിപ്പോര്‍ട്ട് ചെയ്യുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story