Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 11 Jun 2017 8:24 AM GMT Updated On
date_range 11 Jun 2017 8:24 AM GMTറോഡിെൻറ പദവി താഴ്ത്തി; കൂത്തുപറമ്പിൽ മദ്യക്കട തുറന്നു
text_fieldsbookmark_border
കൂത്തുപറമ്പ്: തലശ്ശേരി-കൂർഗ് റോഡിെൻറ പദവി മാറ്റിയതിനെ തുടർന്ന് കൂത്തുപറമ്പ് ബിവറേജസ് ഷോറും പഴയ സ്ഥലത്തുതന്നെ പ്രവർത്തനമാരംഭിച്ചു. രണ്ടു മാസത്തിന് ശേഷം കടതുറന്നത് പടക്കംപൊട്ടിച്ചാണ് ഒരുവിഭാഗം ആഘോഷിച്ചത്. ദേശീയ-, സംസ്ഥാന പാതയോരങ്ങളിൽ 500 മീറ്റർ പരിധിക്കുള്ളിലുള്ള മദ്യശാലകൾ പൂട്ടണമെന്ന സുപ്രീംകോടതി വിധിയെ തുടർന്നായിരുന്നു ഏപ്രിൽ ഒന്നിന് കൂത്തുപറമ്പിലെ മദ്യക്കട പൂട്ടിയത്. ഒരു മാസം മുമ്പ് ഇത് നിടുംപൊയിലിലേക്ക് മാറ്റിസ്ഥാപിച്ചെങ്കിലും വിൽപന കുറവായിരുന്നു. സംസ്ഥാനപാതയായ ചാല-പെരിങ്ങത്തൂർ റോഡും അന്തർസംസ്ഥാന പാതയായ തലശ്ശേരി--കൂർഗ് റോഡും കടന്നുപോകുന്നതിനെ തുടർന്നാണ് കൂത്തുപറമ്പ് സ്റ്റേഡിയം റോഡിൽ പ്രവർത്തിച്ചിരുന്ന ബിവറേജ് ഔട്ട് ലൈറ്റിനും താഴുവീണത്. ഇതിനിടയിൽ വലിയ വെളിച്ചത്തേക്ക് ഷോപ്പ് മാറ്റാനുള്ള ശ്രമം നടന്നിരുന്നെങ്കിലും വിജയിച്ചിരുന്നില്ല. അധികൃതരുടെ നീക്കത്തിനെതിരെ ഒരു മാസക്കാലമാണ് വലിയവെളിച്ചത്ത് ജനകീയസമരം നടന്നിരുന്നത്. ഇതിനിടയിലാണ് ചാല-പെരിങ്ങത്തൂർ സംസ്ഥാനപാതയുടെയും തലശ്ശേരി-കൂർഗ് അന്തർ സംസ്ഥാന പാതയുടെയും പദവിയിൽ മാറ്റമുണ്ടായത്. പി.ഡബ്യൂ.ഡി അധികൃതർ നൽകിയ ക്ലീൻചിറ്റിനെ തുടർന്നാണ് കൂത്തുപറമ്പിൽ നേരത്തെ പ്രവർത്തിച്ചിരുന്ന കെട്ടിടത്തിൽതന്നെ ചില്ലറ വിൽപനകേന്ദ്രം തുറന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story