Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 10 Jun 2017 8:39 AM GMT Updated On
date_range 10 Jun 2017 8:39 AM GMTപാപമോചനത്തിനായുള്ള തേട്ടങ്ങളിൽ മുഴുകി
text_fieldsbookmark_border
കണ്ണൂർ: പാപമോചനത്തിന് വഴിതുറക്കുന്ന രണ്ടാമത്തെ പത്തിലേക്ക് റമദാൻ കടന്നതോടെ വിശ്വാസികൾ കൂടുതൽ ജാഗരൂകരാവുകയാണ്. റമദാെൻറ രണ്ടാം പകുതി പിന്നിടാൻ ഇനി ദിനരാത്രങ്ങൾ മാത്രം. പാപമോചനത്തിനായുള്ള തേട്ടങ്ങൾ വർധിപ്പിച്ചും നമസ്കാരം വർധിപ്പിച്ചും ഖുർആൻ പാരായണത്തിൽ മുഴുകിയും വിശ്വാസികൾ റമദാെൻറ ഇരവുപകലുകളെ പുണരുകയാണ്. ചെയ്തുപോയ തെറ്റുകുറ്റങ്ങളിൽനിന്നുള്ള വിടുതലിനായി പ്രാർഥനകൾ വർധിപ്പിക്കുകയും അല്ലാഹുവിനോട് കൂടുതല്‍ അടുക്കാനും അവെൻറ ഇഷ്ടാനിഷ്ടങ്ങള്‍ക്കനുസൃതമായി പുതുജീവിതം നയിക്കുമെന്ന് പ്രതിജ്ഞ ഉൗട്ടിയുറപ്പിക്കാനുമുള്ള വെമ്പലിലാണ് വിശ്വാസിയുടെ ഹൃത്തടം. അവിശ്വാസത്തിനും അധര്‍മത്തിനുമെതിരെ വിശ്വാസത്തിെൻറയും ധര്മത്തിെൻറയും പതാക ഉയര്‍ന്ന ബദർയുദ്ധത്തിെൻറ ത്യാഗോജ്ജ്വലത പകർന്നതും ഇൗ പത്തിലാണ്. റമദാന്‍ 17നാണ് ബദര്‍യുദ്ധം നടന്നത്. വ്രതമനുഷ്ഠിച്ച് ശരീരത്തിെൻറ തളർച്ചയോ പതർച്ചയോ വകവെക്കാതെ വിശ്വാസത്തിെൻറ കരുത്തിൽ ശത്രുക്കളെ തുരത്തി നേടിയ വിജയം ഇസ്ലാമികചരിത്രത്തിലെ തിളക്കമാർന്ന പാഠമാണ്. ബദറിൽ പൊരുതിവീണവരുടെ സ്മരണ റമദാനിലെ രണ്ടാം പത്തിൽ വിശ്വാസികൾക്ക് ചൈതന്യം പകരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story