Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightഭൂമി കൈയേറ്റമുണ്ടായാൽ...

ഭൂമി കൈയേറ്റമുണ്ടായാൽ വില്ലേജ് ഓഫിസർക്കെതിരെ നടപടി -^മന്ത്രി

text_fields
bookmark_border
ഭൂമി കൈയേറ്റമുണ്ടായാൽ വില്ലേജ് ഓഫിസർക്കെതിരെ നടപടി --മന്ത്രി കാസർകോട്: ഭൂമി കൈയേറ്റമുണ്ടായാൽ വില്ലേജ് ഓഫിസർക്കെതിരെയാകും നടപടിയെന്ന് മന്ത്രി ഇ. ചന്ദ്രശേഖരൻ പറഞ്ഞു. ഭൂമി കൈയേറ്റം അനുവദിക്കില്ല. 1977 ജനുവരി ഒന്നിന് മുമ്പ് വനംഭൂമിയിൽ താമസിച്ചുവരുന്നവർക്ക് കൈവശാവകാശ രേഖ നൽകും. പുതിയ അപേക്ഷകർക്ക് എത്ര ഭൂമി നൽകാമെന്നതിന് മാനദണ്ഡമുണ്ടാകും. കൈയേറ്റങ്ങൾക്ക് നിയമസാധുതയില്ല. പരാതി ലഭിച്ച ബേഡഡുക്ക, കുറ്റിക്കോൽ, പനയാൽ, പാടി, കാസർകോട് വില്ലേജുകളിൽ ഭൂമി കൈേയറ്റം പരിശോധിച്ച് അടിയന്തര നടപടി സ്വീകരിക്കാൻ മന്ത്രി നിർദേശം നൽകി. ഭൂരഹിതർ നൽകിയ അപേക്ഷകൾ ഉദ്യോഗസ്ഥർ ഏകപക്ഷീയമായി നിരസിക്കരുത്. അപേക്ഷകൾ ജനപ്രതിനിധികൾ ഉൾപ്പെട്ട ലാൻഡ് അസൈൻമ​െൻറ് കമ്മിറ്റിയുടെ മുമ്പാകെ സമർപ്പിക്കണം. ഭൂമി കൈയേറ്റം തടയാൻ ആവശ്യമായ പൊലീസ് സംരക്ഷണം ഉറപ്പ് വരുത്തണമെന്നും മന്ത്രി പറഞ്ഞു. ജില്ലയിലെ മുഴുവൻ പട്ടികജാതി--വർഗ വിഭാഗങ്ങൾക്കും ഭൂമി ഉറപ്പ് വരുത്തും. പട്ടികജാതി--വർഗ കോളനികളിൽ കൈവശഭൂമിക്ക് പട്ടയം നൽകും. ജില്ലയിലെ മിച്ചഭൂമിയുടെ കൃത്യമായ വിവരശേഖരണം നടത്തിയിട്ടുണ്ട്. അർഹരായ മുഴുവൻ ഭൂരഹിതർക്കും ഭൂമി നൽകുന്നതിനാണ് സർക്കാർ പ്രഥമ പരിഗണന നൽകുന്നതെന്ന് മന്ത്രി പറഞ്ഞു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story