Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 10 Jun 2017 8:21 AM GMT Updated On
date_range 10 Jun 2017 8:21 AM GMTകാഞ്ഞിരക്കൊല്ലിയിൽ കാട്ടാനകളുടെ വിളയാട്ടം: വനം വകുപ്പ് അധികൃതരെ കർഷകർ തടഞ്ഞുവെച്ചു
text_fieldsbookmark_border
ശ്രീകണ്ഠപുരം: കാഞ്ഞിരക്കൊല്ലി മേഖലയിൽ കാട്ടാനകളുടെ താണ്ഡവത്തിൽ വൻ കൃഷിനാശം. വിവരമറിയിച്ചിട്ടും എത്താൻ വൈകിയെന്നാരോപിച്ച് വനപാലകരെ കർഷകർ തടഞ്ഞുവെച്ചു. കഴിഞ്ഞദിവസങ്ങളിൽ നിരവധി കാർഷിക വിളകളാണ് ആനക്കൂട്ടം നശിപ്പിച്ചത്. കാഞ്ഞിരക്കൊല്ലിയിലെ കുഞ്ഞിരാമൻ, പുതുശ്ശേരി നാരായണി തുടങ്ങിയവരുടെ വാഴ, തെങ്ങ്, കപ്പ തുടങ്ങിയവ നശിപ്പിച്ചു. കഴിഞ്ഞ ദിവസം രാത്രി ജോസഫ് ചാക്കോ ഞാറുമണ്ണാറകത്ത് എന്നയാളുടെ കൃഷിയിടത്തിലെത്തിയ ആനക്കൂട്ടം കുലച്ചു മൂപ്പെത്തിയ മുന്നൂറിലധികം നേന്ത്രവാഴകൾ, തെങ്ങുകൾ എന്നിവ നശിപ്പിച്ചു. വീടുകൾക്കുനേരെയും ആനക്കൂട്ടം ഭീതിപരത്തി. ആഴ്ചകളായി കാട്ടാനക്കൂട്ടം കൃഷിയിടങ്ങളിൽ നാശം വിതക്കുമ്പോഴും വനംവകുപ്പ് അധികൃതർ നടപടിയെടുക്കാത്തതിൽ പ്രതിഷേധം ശക്തമാണ്. അതിനിടെ കർഷകസംഘത്തിെൻറ നേതൃത്വത്തിൽ വനംവകുപ്പ് ഉദ്യോഗസ്ഥരെ തടഞ്ഞുെവച്ചു. പിന്നീട് റെയ്‌ഞ്ചർ സോളമെൻറ നേതൃത്വത്തിൽ കർഷകരുമായി ചർച്ച നടത്തിയാണ് സ്ഥിതി ശാന്തമാക്കിയത്. വനാതിർത്തിയിൽ വൈദ്യുതി വേലി നിർമിച്ചുനൽകാമെന്നും വിളകൾ നഷ്ടപ്പെട്ട കർഷകർക്ക് ഉടൻ നഷ്ടപരിഹാരം നൽകാൻ ആവശ്യമായ നടപടികൾ സ്വീകരിക്കാമെന്നും വനം വകുപ്പ് അധികൃതർ ഉറപ്പുനൽകി. കർഷകസംഘം യൂനിറ്റ് പ്രസിഡൻറ് ടോമി ഐക്കുളമ്പിൽ, സെക്രട്ടറി ജോണി വേലിക്കാത്ത് എന്നിവർ സ്ഥലത്തെത്തി. SKPM Elephant കാഞ്ഞിരക്കൊല്ലിയിൽ കാട്ടാന നശിപ്പിച്ച കൃഷിയിടം കൊലക്കേസിൽ സാക്ഷി പറഞ്ഞ യുവാവിനെ വെട്ടിക്കൊല്ലാൻ ശ്രമം ശ്രീകണ്ഠപുരം: കൊലക്കേസിൽ സാക്ഷി പറഞ്ഞതിെൻറ വിരോധത്തിന് ജയിൽ ശിക്ഷ കഴിഞ്ഞ് പുറത്തിറങ്ങിയയാൾ യുവാവിനെ വെട്ടിക്കൊല്ലാൻ ശ്രമിച്ചു. പയ്യാവൂർ വണ്ണായിക്കടവിലെ കുന്നുമ്മൽ ജിനേഷ് ജോസഫിനെ (35)കഴുത്തിന് താഴെ വെട്ടേറ്റ് ഗുരുതര പരിക്കുകളോടെ തളിപ്പറമ്പ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ പയ്യാവൂർ പൈസക്കരിയിലെ വാഴക്കാട്ട് ബാബുവിനെതിരെ ശ്രീകണ്ഠപുരം സി.ഐ വി.വി.ലതീഷ് വധശ്രമത്തിന് കേസെടുത്തു. കഴിഞ്ഞ ദിവസം വൈകീട്ടായിരുന്നു സംഭവം. 2005ൽ പൈസക്കരിയിലെ അപ്പച്ചൻ എന്നയാളെ വെട്ടിക്കൊന്ന കേസിൽ പ്രതിയായിരുന്നു ബാബു. ഈ കേസിൽ ജയിൽ ശിക്ഷ കഴിഞ്ഞ് പുറത്തിറങ്ങിയ ബാബു, കേസിൽ തനിക്കെതിരെ സാക്ഷി പറഞ്ഞ ജിനേഷിനെ അപായപ്പെടുത്താൻ തക്കം പാർത്ത് നടക്കുകയായിരുന്നുവത്രെ. കഴിഞ്ഞ ദിവസം ഉച്ചക്ക് പൈസക്കരി - ഏറ്റുപാറ റോഡ് ജങ്ഷനിൽെവച്ച് ജിനേഷിനെ കണ്ടപ്പോൾ പിടിച്ചുനിർത്തി കൈയിലുണ്ടായിരുന്ന കത്തികൊണ്ട് ബാബു, ജിനേഷിെൻറ കഴുത്തിന് വെട്ടുകയായിരുന്നു. തുടർന്ന് പ്രതി ഓടിരക്ഷപ്പെട്ടു. പ്രതിക്കായി പൊലീസ് തിരച്ചിൽ ഊർജിതമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story