Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 8 Jun 2017 10:53 AM GMT Updated On
date_range 8 Jun 2017 10:53 AM GMTവീടുകൾക്കുനേരെ അക്രമം;- നാല് ബോംബുകൾ കണ്ടെടുത്തു
text_fieldsbookmark_border
തലശ്ശേരി: കോടിയേരി മേഖലയിൽ വീണ്ടും സി.പി.എം-ബി.ജെ.പി സംഘർഷം. ന്യൂ മാഹി പൊലീസ് സ്റ്റേഷൻ പരിധിയിലെ പാറാൽ, നങ്ങാറത്ത് പീടിക ഭാഗങ്ങളിലാണ് സംഘർഷം ഉണ്ടായത്. വീടുകൾക്കും കടക്കുംനേരെ ബോംബേറും അക്രമവും നടന്നു. സംഘർഷത്തെ തുടർന്ന് ബോംബ് സ്ക്വാഡിെൻറ നേതൃത്വത്തിൽ നടത്തിയ പരിശോധനയിൽ രണ്ടിടത്തുനിന്നായി നാല് ബോംബുകൾ കണ്ടെടുത്തു. പാറാലിൽ രാവിലെ ആറ് മുതൽ വൈകീട്ട് ആറുവരെ ബി.ജെ.പി ഹർത്താൽ ആചരിച്ചു. ചൊവ്വാഴ്ച രാത്രി 10 മണിയോടെയാണ് സംഘർഷം തുടങ്ങിയത്. സി.പി.എം നങ്ങാറത്ത് പീടിക ബ്രാഞ്ച് അംഗവും ഡി.വൈ.എഫ്.െഎ കോടിയേരി സൗത്ത് വില്ലേജ് ജോ. സെക്രട്ടറിയുമായ ശരത് ശശിയുടെ നങ്ങാറത്ത് പീടികയിലെ വീടിനുനേരെയാണ് ആദ്യം ബോംബേറുണ്ടായത്. വീടിെൻറ മതിലിന് നാശമുണ്ടായി. തുടർന്ന് 11 മണിയോടെ ബി.ജെ.പി, ബി.എം.എസ് പ്രവർത്തകനായ ഒാേട്ടാറിക്ഷാ ഡ്രൈവർ പാറാലിലെ രാധാകൃഷ്ണെൻറ വീടിനുനേരെ ബോംബേറുണ്ടായി. എന്നാൽ, ബോംബ് തൊട്ടടുത്ത സിമൻറ് കടക്ക് മുകളിൽ വീണാണ് പൊട്ടിയത്. ഗോഡൗണിെൻറ പ്ലാസ്റ്റിക്ക് മേൽക്കൂര തകർന്നു. രാത്രി 12ഒാടെ സി.പി.എം പ്രവർത്തകരായ പി.എം. വിനോദിെൻറ വീടിനു നേരെയും തോട്ടത്തിൽ മുക്കിലെ ശരത്തിെൻറ വീടിനുനേരെയും ബോംബേറുണ്ടായി. പുന്നോൽ ആച്ചുകുളങ്ങരയിലെ സി.പി.എം അനുഭാവി അനിൽകുമാറിെൻറ വീടിെൻറ ജനൽചില്ലുകൾ പൂർണമായും അക്രമിസംഘം തകർത്തു. ചൊവ്വാഴ്ച രാത്രി 11.45ഒാടെയായിരുന്നു സംഭവം. ആയുധവുമായി സംഘടിച്ചെത്തിയ സംഘമാണ് വീടിെൻറ ജനൽചില്ലുകൾ തകർത്തത്. ജനൽചില്ലിെൻറ ചീള് കൈക്ക് തറച്ച് പോളിഷ് തൊഴിലാളിയായ അനിൽകുമാറിന് പരിക്കേറ്റു. വീണ്ടും സംഘർഷമുണ്ടായ സാഹചര്യത്തിലാണ് കോടിയേരി മേഖലയിൽ ആയുധങ്ങൾക്കും ബോംബിനുമായി പൊലീസ് വ്യാപക പരിശോധന നടത്തിയത്. കണ്ണൂരിൽനിന്നെത്തിയ ബോംബ് സ്ക്വാഡിെൻറയും ഡോഗ് സ്ക്വാഡിെൻറയും നേതൃത്വത്തിൽ നടത്തിയ പരിശോധനയിലാണ് കൊമ്മൽ വയൽ ഓടക്കായികുന്നിൽനിന്ന് മൂന്ന് നാടൻ ബോംബുകളും പാറാലിൽനിന്ന് ഒരു ബോംബും കണ്ടെടുത്തത്. ഒാടക്കായി കുന്നിൽ റോഡരികിലെ ഒഴിഞ്ഞ പറമ്പിൽ സൂക്ഷിച്ച നിലയിലായിരുന്നു. പാറാലിൽ ബൈപാസിനായി അക്വയർചെയ്ത സ്ഥലത്ത് സൂക്ഷിച്ച നിലയിലായിരുന്നു കണ്ടെത്തിയ ഒരു ബോംബ്. ബോംബുകൾ പൊലീസ് കസ്റ്റഡിയിലെടുത്തു. പാറാലിൽ നടന്ന പരിശോധനക്ക് ബോംബ് സ്ക്വാഡ് എസ്.െഎ രാമചന്ദ്രനും കൊമ്മൽ വയലിൽ നടന്ന പരിശോധനക്ക് ബോംബ് സ്ക്വാഡിലെ എ.എസ്.െഎ ശശിധരനും നേതൃത്വം നൽകി. തലശ്ശേരി ഡിവിഷെൻറ കീഴിലുള്ള മുഴുവൻ എസ്.െഎമാരും കണ്ണൂർ കെ.എ.പിയിൽ നിന്നെത്തിയ സായുധ പൊലീസും പരിശോധനയിൽ പെങ്കടുത്തു. ഏതാനും ആഴ്ചമുമ്പ് നങ്ങാറത്ത്പീടികയിലും പരിസരങ്ങളിലുമായി നിരവധി വീടുകൾക്കുനേരെ അക്രമം അരങ്ങേറിയിരുന്നു. കുറച്ചു ദിവസത്തെ ഇടവേളക്കുശേഷം വീണ്ടും അക്രമമുണ്ടായത് ജനങ്ങളെ ഭീതിയിലാക്കുന്നുണ്ട്. ബോംബേറും അക്രമവുമുണ്ടായ വീടുകൾ സി.പി.എം ഏരിയ സെക്രട്ടറി എം.സി. പവിത്രൻ, വാഴയിൽ ശശി, എം.വി. ജയരാജൻ എന്നിവർ സന്ദർശിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story