Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightഭണ്ഡാരങ്ങളും...

ഭണ്ഡാരങ്ങളും തിരുവാഭരണങ്ങളുമെത്തി: ഉത്സവലഹരിയിൽ കൊട്ടിയൂർ

text_fields
bookmark_border
കേളകം: വൈശാഖമഹോത്സവത്തി​െൻറ സുപ്രധാനചടങ്ങായ ഭണ്ഡാര ഘോഷയാത്ര കൊട്ടിയൂരിലെത്തി. മണത്തണ കരിമ്പന ഗോപുരത്തിൽനിന്ന് ഭണ്ഡാര ഘോഷയാത്ര ഉത്സവനഗരിയിലെത്തിയതോടെ കൊട്ടിയൂർ പെരുമാൾ സന്നിധിയിൽ വൈശാഖമഹോത്സവ നിത്യപൂജകൾക്ക് തുടക്കമായി. മണത്തണ കരിമ്പന ഗോപുരത്തിലെ നിലവറകളിൽ സൂക്ഷിച്ചിരുന്ന ഭണ്ഡാരങ്ങളും തിരുവാഭരണങ്ങളും എഴുന്നള്ളിച്ചുള്ള ഘോഷയാത്രയെ നൂറുകണക്കിന് ഭക്തർ അനുഗമിച്ചു. സർവാഭരണവിഭൂഷിതനായ കൊട്ടിയൂർ പെരുമാളിനെ വണങ്ങാൻ ഭണ്ഡാര ഘോഷയാത്രയെ അനുഗമിച്ച് ഭക്തജനാവലി ഉത്സവനഗരിയിലെത്തി. അർധരാത്രി ഭണ്ഡാരഘോഷയാത്ര ഉത്സവനഗരിയിലെത്തിയതോടെ സ്ത്രീകൾക്കും ഉത്സവ നഗരിയിലേക്ക് പ്രവേശനമായി. വൈശാഖോത്സവ നിത്യപൂജകൾ തുടങ്ങിയതോടെ കൊട്ടിയൂരിൽ ഇനി തിരക്കി​െൻറ നാളുകളാണ്. തിരക്ക് നിയന്ത്രിക്കുന്നതിനും ക്രമസമാധാനപാലനത്തിനുമായി ഇരിട്ടി ഡിവൈ.എസ്.പി പ്രജീഷ് തോട്ടത്തിലി​െൻറ നേതൃത്വത്തിൽ ശക്തമായ പൊലീസ് സംവിധാനങ്ങളും ഒരുക്കിയിട്ടുണ്ട്. ബുധനാഴ്ച രാത്രി എട്ടുമണിയോടെയാണ് ഭണ്ഡാരഘോഷയാത്ര മണത്തണയിൽനിന്ന് കൊട്ടിയൂരിലേക്ക് പുറപ്പെട്ടത്. പുരാതന ക്ഷേത്രനഗരിയായ മണത്തണയിലെ കരിമ്പനഗോപുരത്തിലെ നിലവറകളിൽ സൂക്ഷിച്ചിരുന്ന കനക രജത തിരുവാഭരണങ്ങളും പാത്രങ്ങളും പൂജാസാമഗ്രികളും പുറത്തെടുത്ത് അവ കൊട്ടിയൂരിലെത്തിക്കാൻ അവകാശികൾക്ക് കൈമാറിയതോടെയാണ് ചടങ്ങുകൾക്ക് തുടക്കമായത്. 12 കിലോമീറ്റർ അകലെയുള്ള കൊട്ടിയൂരിനെ ലക്ഷ്യമാക്കി ഘോഷയാത്ര പുറപ്പെടുമ്പോൾ മണത്തണപ്രദേശം ഭക്തരെക്കൊണ്ട് നിറഞ്ഞിരുന്നു. ഘോഷയാത്രക്ക് േപരാവൂർ സി.െഎ എ. കുട്ടികൃഷ്ണൻ, കേളകം എസ്.െഎ ടി.വി. പ്രതീഷ് തുടങ്ങിയവരുടെ നേതൃത്വത്തിൽ കനത്തസുരക്ഷ ഒരുക്കിയിരുന്നു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story