Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 8 Jun 2017 8:20 AM GMT Updated On
date_range 8 Jun 2017 8:20 AM GMTറീസർവേ അവസാനഘട്ടത്തിൽ
text_fieldsbookmark_border
കാസർകോട്: ജില്ലയിൽ ആരംഭിച്ച റീസർവേ പ്രവർത്തനങ്ങൾ അവസാനഘട്ടത്തിൽ. ഹോസ്ദുർഗ് താലൂക്കിലെ ഉദുമ, പള്ളിക്കര, പള്ളിക്കര- 2, കീക്കാൻ, ചിത്താരി, അജാനൂർ, ഹോസ്ദുർഗ്, ചെറുവത്തൂർ, പിലിക്കോട്, മാണിയാട്ട് എന്നീ 10 വില്ലേജുകളിൽ ആരംഭിച്ച റീസർവേ പ്രവർത്തനമാണ് അവസാനഘട്ടത്തിലെത്തിയിരിക്കുന്നത്. 10 വില്ലേജുകളിലെ റീസർവേ പൂർത്തിയായാലുടൻ മറ്റ് വില്ലേജുകളിലും റീസർവേ ആരംഭിക്കും. എല്ലാ കൈവശക്കാരും അവരവരുടെ കൈവശ ഭൂമിയുടെ അതിരുകൾ തെളിച്ചുവെക്കണം. കൈവശഭൂമിയുടെ പ്രമാണങ്ങൾ, തിരിച്ചറിയൽ നമ്പറുകൾ (മൊബൈൽ, ആധാർ, പാസ്പോർട്ട്, ലാൻഡ് ഫോൺ, ഇലക്ഷൻ ഐ.ഡി മുതലായവ) ബന്ധപ്പെട്ട സർവേയർമാർക്ക് അടിയന്തരമായി നൽകണം. ഇങ്ങനെ ചെയ്യുകയാണെങ്കിൽ ഓരോരുത്തർക്കും സർവേ അതിരടയാള നിയമത്തിലെ 9(2) പ്രസിദ്ധീകരണ സമയത്ത് വില്ലേജ് ഓഫിസുകളിലേക്കോ മറ്റ് ഓഫിസുകളിലേക്കോ വന്ന് കാത്തുനിൽക്കേണ്ടിവരില്ല. തിരിച്ചറിയൽ നമ്പർ നൽകി ഓൺലൈൻ ആയി തന്നെ അയാൾക്ക് ഭൂമിയെ സംബന്ധിച്ച വിവരങ്ങൾ വീട്ടിൽ നിന്നോ ഓഫിസിൽ നിന്നോ ലഭിക്കും. ഇങ്ങനെ ചെയ്താൽ കൈവശത്തിെൻറ തണ്ടപ്പേരും സർവേ നമ്പറും സബ്ഡിവിഷൻ നമ്പറും വിസ്തീർണവും ലഭിക്കും. ആവശ്യമായ ഫീസ് അടച്ചാൽ ബന്ധപ്പെട്ട രേഖകൾ ഓൺലൈനായി ലഭിക്കും. സർക്കാർ ഭൂമിയുടെ അളവുകൾ കൃത്യമായി നിലനിർത്തുന്നതിനാൽ കൈയേറ്റങ്ങൾ കണ്ടെത്താനും റീസർവേയിലൂടെ സാധിക്കുമെന്ന് സർവേ കോഒാഡിനേറ്റർ പി. മധുലിമായെ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story