Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightസാന്ത്വനരംഗത്ത് പുതിയ...

സാന്ത്വനരംഗത്ത് പുതിയ ചുവടുവെപ്പുമായി കിനാത്തിൽ വായനശാല

text_fields
bookmark_border
ചെറുവത്തൂര്‍: സാന്ത്വനരംഗത്ത് ചുവടുവെച്ച് കിനാത്തില്‍ സാംസ്‌കാരികസമിതി വായനശാല ആൻഡ് ഗ്രന്ഥാലയം. പടന്ന പഞ്ചായത്തിനകത്തെ മാനസികാരോഗ്യ പ്രശ്‌നങ്ങള്‍ അനുഭവിക്കുന്ന പാവപ്പെട്ടരോഗികള്‍ക്ക് കൈത്താങ്ങാവുക എന്ന ലക്ഷ്യത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്. അവഗണിക്കപ്പെട്ടുകഴിയുന്ന രോഗികളെ മാനസികാരോഗ്യ പരിപാലനത്തിലൂടെ മുഖ്യധാരയിലേക്ക് കൈപിടിച്ചുയര്‍ത്തുകയാണ് ലക്ഷ്യം. തുടര്‍ചികിത്സകള്‍ ആവശ്യമുള്ള, ഭാരിച്ച സാമ്പത്തികച്ചെലവ് അനുഭവിക്കുന്ന നിർധനരായരോഗികളെ ലക്ഷ്യമിട്ടാണ് പദ്ധതി. സൗജന്യചികിത്സയും മരുന്നും നല്‍കി പരിപാലിക്കുകയും അവരുടെ പുനരധിവാസമടക്കുള്ള കാര്യങ്ങള്‍ സാമൂഹികപങ്കാളിത്തത്തോടെ നടപ്പിലാക്കുകയും ചെയ്യുക. പാവപ്പെട്ടരോഗികളെ കണ്ടെത്തുന്നതിനായി 20, 21 തീയതികളില്‍ വായനശാലയില്‍ സിറ്റിങ് നടത്തും. പേരുകള്‍ ആശാവര്‍ക്കര്‍മാര്‍ മുഖേന രജിസ്റ്റര്‍ ചെയ്യണം. തെരഞ്ഞെടുക്കപ്പെടുന്ന രോഗികളെ 24 മുതല്‍ എല്ലാ ശനിയാഴ്ചകളിലും വായനശാലയില്‍ പരിശോധിച്ച് മരുന്ന് നല്‍കും. ഈ രംഗത്ത് ദീര്‍ഘകാലം സൗജന്യ സേവനമനുഷ്ഠിച്ചുവരുന്ന കോഴിക്കോട്ടെ എം ഹാറ്റ് എന്ന ചാരിറ്റബിള്‍ ട്രസ്റ്റി​െൻറ സഹകരണത്തോടെയാണ് പരിപാടി നടപ്പിലാക്കുന്നത്. ഇവര്‍ക്ക് പുറമേ ത്രിതല പഞ്ചായത്ത് പ്രതിനിധികള്‍, ആശാവര്‍ക്കര്‍മാര്‍, സന്നദ്ധ സംഘടനകള്‍, കുടുംബശ്രീ പ്രവർത്തകര്‍, വായനശാല വനിതാവേദി പ്രവര്‍ത്തകര്‍, നാട്ടുകാര്‍ തുടങ്ങിയവരുടെ സഹകരണത്തോടെയാണ് പദ്ധതി നടപ്പിലാക്കുന്നത്. കഴിഞ്ഞവര്‍ഷം പഞ്ചായത്തിലെ ഏഴാം വാര്‍ഡിനകത്തെ നിര്‍ധനരായ രോഗികള്‍ക്ക് കട്ടിലും ഭക്ഷ്യവസ്തുക്കളും സൗജന്യ വൈദ്യുതി കണക്ഷനും നല്‍കിയായിരുന്നു പദ്ധതിക്ക് തുടക്കംകുറിച്ചത്. പുതിയ പദ്ധതി പഞ്ചായത്ത് പ്രസിഡൻറ് പി.സി. ഫൗസിയ ഉദ്ഘാടനം ചെയ്തു. കെ.വി. ഗോപാലന്‍ അധ്യക്ഷത വഹിച്ചു. ഡോ. മേനാജ്കുമാര്‍, ഡോ. സൈനുദ്ദീന്‍ എന്നിവര്‍ ക്ലാസെടുത്തു. ടി.കെ. സുബൈദ, പി.വി. മുഹമ്മദ് അസ്ലം, കെ.പി. ഷാഹിദ, ടി.കെ. സമീറ, എം. ചിത്ര എന്നിവര്‍ സംസാരിച്ചു. വി. ശിവദാസ് സ്വാഗതവും മുരളി നന്ദിയും പറഞ്ഞു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story