Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightരാഷ്​ട്രപതി സ്ഥാനാർഥി:...

രാഷ്​ട്രപതി സ്ഥാനാർഥി: പൊതുസ്വീകാര്യൻ; ​ സി.പി.എമ്മും ചർച്ചക്ക്​

text_fields
bookmark_border
കെ.എസ്. ശ്രീജിത്ത് ന്യൂഡൽഹി: അടുത്ത രാഷ്ട്രപതി തെരഞ്ഞെടുപ്പിൽ പൊതുസ്വീകാര്യനായ സ്ഥാനാർഥിയെ കണ്ടെത്താനുള്ള പ്രതിപക്ഷനീക്കങ്ങൾക്കു ഗതിവേഗം. ഇക്കാര്യത്തിൽ സി.പി.എം നിലപാടിന് അനുസരിച്ച് മറ്റ് പ്രതിപക്ഷ കക്ഷികളുമായി ചർച്ചനടത്താൻ ചൊവ്വാഴ്ച ആരംഭിച്ച രണ്ടുദിവസത്തെ സി.പി.എം പി.ബിയിൽ ധാരണയായി. ഹിന്ദുത്വ അജണ്ടയോട് ആഭിമുഖ്യമില്ലാത്ത പൊതുസ്വകാര്യനായ ഒരാളാവണം അടുത്ത രാഷ്ട്രപതിയെന്ന നിലപാടാണ് സി.പി.എമ്മിനുള്ളത്. ബി.ജെ.പി കേന്ദ്രംഭരിക്കുന്ന സാഹചര്യത്തിൽ അത്തരം നിലപാടുള്ള ഒരാൾ വേണമെന്ന അഭിപ്രായമാണ് നേതൃത്വത്തിനുള്ളത്. കോൺഗ്രസ് പ്രസിഡൻറ് സോണിയ ഗാന്ധി വിളിച്ചുചേർത്ത പ്രതിപക്ഷ നേതാക്കളുടെ അനൗദ്യോഗിക യോഗത്തിൽ ഉയർന്ന അഭിപ്രായങ്ങൾ ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി പി.ബിയെ ധരിപ്പിച്ചു. പൊതുസ്വീകാര്യനായ സ്ഥാനാർഥിയെ കണ്ടെത്താനുള്ള ശ്രമങ്ങൾ ഏകോപിപ്പിക്കാൻ എൻ.സി.പി നേതാവ് ശരദ് പവാറിനെയാണ് മറ്റ് പ്രതിപക്ഷ കക്ഷികൾ ചുമതലപ്പെടുത്തിയിരിക്കുന്നത്. ജനറൽ സെക്രട്ടറി സീതാറാം െയച്ചൂരിതന്നെ വിവിധകക്ഷി നേതൃത്വങ്ങളുമായി ചർച്ച നടത്തും. സോണിയ ഗാന്ധി വിളിച്ചുേചർത്ത യോഗത്തിൽ ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ പെങ്കടുത്തിരുന്നില്ല. അതേസമയം, സീതാറാം യെച്ചൂരിയെ മൂന്നാംതവണകൂടി ബംഗാളിൽനിന്ന് രാജ്യസഭ സ്ഥാനാർഥിയാക്കണമെന്ന സംസ്ഥാന ഘടകത്തി​െൻറ ആവശ്യത്തിൽ പി.ബിയിൽ ചർച്ച നടന്നില്ല. ഒഴിവുവരുന്ന സീറ്റിൽനിന്ന് രാജ്യസഭയിലേക്ക് അയക്കാൻ യെച്ചൂരിയുടെ പേര് മാത്രം ഏകകണ്ഠമായി നിർദേശിച്ച ബംഗാൾ സംസ്ഥാന സമിതിയുടെ കത്ത് വായിെച്ചങ്കിലും ചർച്ചയുണ്ടായില്ല. ഇന്ന് അവസാനിക്കുന്ന യോഗത്തിൽ വിഷയം പരിഗണിച്ചില്ലെങ്കിൽ തീരുമാനമെടുക്കാൻ അടുത്ത കേന്ദ്ര കമ്മിറ്റിക്ക് വിടും. മധ്യപ്രദേശിൽ പൊലീസ് വെടിവെപ്പിൽ കർഷകർ കൊല്ലപ്പെട്ട സംഭവത്തെ പി.ബി അപലപിച്ചു. ബി.ജെ.പിയുടെയും സംസ്ഥാന സർക്കാറി​െൻറയും കർഷകവിരുദ്ധ നിലപാടാണ് ഇൗ സംഭവം വെളിവാക്കുന്നതെന്ന് കുറ്റപ്പെടുത്തി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story