Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 7 Jun 2017 8:07 AM GMT Updated On
date_range 7 Jun 2017 8:07 AM GMTകൊലപാതക കേസ്: രണ്ട് പ്രതികൾക്ക് വധശിക്ഷ
text_fieldsbookmark_border
കൊലപാതക കേസ്: രണ്ട് പ്രതികൾക്ക് വധശിക്ഷ കോയമ്പത്തൂർ: ഒരേ കുടുംബത്തിലെ മൂന്ന് സ്ത്രീകളെ കൊന്ന കേസിൽ രണ്ട് പ്രതികളെ നാമക്കൽ അഡീഷനൽ ജില്ല കോടതി വധശിക്ഷക്ക് വിധിച്ചു. വെല്ലൂർ വാണിയമ്പാടി എസ്. കാമരാജ് (32), പരമത്തിവേലൂർ എൻ. ഇളേങ്കാ (27) എന്നിവരാണ് പ്രതികൾ. മറ്റൊരു പ്രതിയായ ചെന്നൈ മനോജ് കുമാർ എന്ന സന്താനം സേലം ജയിലിൽ വിചാരണ തടവിലിരിക്കെ അസുഖംമൂലം മരിച്ചിരുന്നു. 2011 ഒക്ടോബർ 11നാണ് കേസിനാസ്പദമായ സംഭവം. നാമക്കല്ലിൽ വനിത ഡോക്ടറായ സിന്ധു (33), അമ്മ സത്യവതി (55), മുത്തശ്ശി വിശാലാക്ഷി (75) എന്നിവരെ മൂന്നംഗസംഘം വീട് അതിക്രമിച്ചുകടന്ന് കഴുത്തറുത്ത് കൊലപ്പെടുത്തിയശേഷം 28 പവൻ സ്വർണം മോഷ്ടിച്ചെന്നാണ് കേസ്. വധശിക്ഷക്ക് പുറമെ മറ്റു വകുപ്പുകൾ പ്രകാരം ജീവപര്യന്തം, പത്ത് വർഷത്തെ കഠിന തടവ് എന്നീ ശിക്ഷകളും വിധിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story