Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 6 Jun 2017 8:18 AM GMT Updated On
date_range 6 Jun 2017 8:18 AM GMTമന്ദംപുറത്ത് കലശമഹോത്സവം സമാപിച്ചു
text_fieldsbookmark_border
നീലേശ്വരം: ഉത്തരമലബാറിലെ തെയ്യേക്കാലങ്ങൾക്ക് സമാപ്തി കുറിച്ച് നീലേശ്വരം മന്ദംപുറത്ത് കാവിലെ കലശമഹോത്സവം സമാപിച്ചു. കോലസ്വരൂപിണിയായ കാവിലമ്മയുടെയും പരിവാരദേവകളുടെയും തിരുമുടി നിവർന്നതോടെ ആയിരക്കണക്കിന് ജനങ്ങൾ ഭക്തസായൂജ്യമടഞ്ഞു. കാളരാത്രി, നടയിൽ ഭഗവതി, ക്ഷേത്രപാലകൻ, കൈക്കളോൻ എന്നീ തെയ്യക്കോലങ്ങൾ ഭക്തജനങ്ങൾക്ക് ദർശനം നൽകി. തുടർന്ന് തെക്ക്-വടക്ക് കളരികൾ അലങ്കരിച്ചൊരുക്കിയ രണ്ട് കലശകുംഭങ്ങളും ചുമലിലേറ്റിയ പുരുഷാരം ആർപ്പുവിളിയുമായി ദേവീദേവന്മാർക്കൊപ്പം ക്ഷേത്രപ്രദക്ഷിണം നടത്തി. കടിഞ്ഞിക്കടവ് ആര്യക്കര ഭഗവതി ക്ഷേത്രത്തിൽനിന്നുള്ള മീൻകോവ സമർപ്പണവും നടന്നു. കലശമഹോത്സവത്തിന് നാടിെൻറ വിവിധ ഭാഗങ്ങളിൽനിന്നുള്ള ആയിരങ്ങളാണ് എത്തിയത്. കലശചന്തയോടെ ഇൗവർഷത്തെ കലശമഹോത്സവത്തിനും ഉത്തരമലബാറിലെ കളിയാട്ടങ്ങൾക്കും പരിസമാപ്തിയായി. വീണ്ടും തുലാം പത്തിന് തെയ്യങ്ങളുടെ തട്ടകങ്ങൾ ഉണരും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story