Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 2 Jun 2017 8:16 AM GMT Updated On
date_range 2 Jun 2017 8:16 AM GMTചന്ദ്രബോസ് കൊലക്കേസിൽ ശിക്ഷിക്കപ്പെട്ട നിസാമിനു വേണ്ടി നാട്ടിൽ യോഗം
text_fieldsbookmark_border
ചന്ദ്രബോസ് കൊലക്കേസിൽ ശിക്ഷിക്കപ്പെട്ട നിസാമിനു വേണ്ടി നാട്ടിൽ യോഗം (A) (A) ചന്ദ്രബോസ് കൊലക്കേസിൽ ശിക്ഷിക്കപ്പെട്ട നിസാമിനു വേണ്ടി നാട്ടിൽ യോഗം അന്തിക്കാട്: ശോഭ സിറ്റിയിലെ സെക്യൂരിറ്റി ജീവനക്കാരൻ ചന്ദ്രബോസിനെ കൊലപ്പെടുത്തിയ കേസിൽ ജീവപര്യന്തം കഠിന തടവിന് ശിക്ഷിക്കപ്പെട്ട് ജയിലിൽ കഴിയുന്ന മുഹമ്മദ് നിസാമിന് നീതി ലഭ്യമാക്കണമെന്നും പരോൾ അനുവദിക്കണമെന്നും ആവശ്യപ്പെട്ട് നിസാമിെൻറ നാടായ മുറ്റിച്ചൂരിൽ ഒരു വിഭാഗം നാട്ടുകാർ യോഗം സംഘടിപ്പിച്ചു. മുറ്റിച്ചൂർ സെൻറർ മൻഹൽ പാലസിൽ ഉച്ചക്ക് നടന്ന യോഗത്തിൽ 110ഒാളം പേർ പെങ്കടുത്തതിൽ നിസാമിെൻറ തൊട്ടടുത്ത കുടുംബാംഗങ്ങൾ പെങ്കടുത്തില്ല. സുഹൃത്തുക്കളും ബന്ധുക്കളും നാട്ടുകാരുമടക്കം നിസാമിന് പരോൾ അനുവദിക്കുക, ജയിലിൽ മതിയായ ചികിത്സാ സൗകര്യം നൽകുക, ശിക്ഷയിൽ ഇളവ് നൽകുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് മുഖ്യമന്ത്രി, ആഭ്യന്തര മന്ത്രി, മനുഷ്യാവകാശ കമീഷൻ എന്നിവർക്ക് ദയാ ഹരജി നൽകാൻ യോഗം തീരുമാനിച്ചു. ഹരജിയിൽ യോഗത്തിൽ പെങ്കടുത്തവർ ഒപ്പുവെച്ചു. ജാതി, മത, രാഷ്ട്രീയത്തിന് അതീതമായി പൊതുകാര്യ ധനസഹായിയും കാരുണ്യ ധർമസ്നേഹിയും കായിക സംരംഭ പ്രവർത്തകനുമായ നിസാം യാദൃച്ഛികമായാണ് കേസിൽ പ്രതിയായതെന്ന് യോഗത്തിൽ പെങ്കടുത്തവർ പറഞ്ഞു. ശോഭ സിറ്റിയിലെ സി.സി.ടി.വി കാമറകൾ പരിശോധിക്കുന്ന കാര്യത്തിൽ വീഴ്ചയും ദുരൂഹതയും ഉണ്ടെന്ന് അവർ കുറ്റപ്പെടുത്തി. കാമറ പരിശോധിച്ച് നിജസ്ഥിതി പുറത്തുകൊണ്ടുവരണം. സംഭവത്തിൽ നിസാമിനും മർദനം ഏറ്റെങ്കിലും പൊലീസ് കേസ് എടുത്തില്ലെന്നും കുറ്റപ്പെടുത്തി. നിസാമിെൻറ നീതിക്കായി പോരാടുമെന്ന് യോഗത്തിന് നേതൃത്വം നൽകിയ എം.എ. മുഹമ്മദാലി, അഷറഫ് അമ്പയിൽ, ഉമ്മർ കാരണപറമ്പിൽ, സിറാജ് അറക്കപറമ്പിൽ എന്നിവർ പറഞ്ഞു. മുറ്റിച്ചൂരിൽ നടന്ന അഖിലേന്ത്യാ വോളിബാൾ ടൂർണമെൻറിന് നേതൃത്വം നൽകിയ ആളായിരുന്നു നിസാം. നിസാമിെൻറ പേരിലാണ് ഏതാനും വർഷംമുമ്പ് വോളിബാൾ ടൂർണമെൻറ് നടത്തിയത്. അക്കാര്യത്തിൽ നിസാമുമൊത്ത് പ്രവർത്തിച്ചവരാണ് യോഗം സംഘടിപ്പിച്ചത്. നിസാമിന് പരോൾ അനുവദിക്കണമെന്ന് ജയിൽ സൂപ്രണ്ട് നേരത്തേ സർക്കാറിന് ശിപാർശ നൽകിയിരുന്നെങ്കിലും അതിനെതിരെ ചന്ദ്രബോസിെൻറ ബന്ധുക്കൾ രംഗത്തു വന്നിരുന്നു. പരോൾ അനുവദിക്കരുതെന്ന് ആവശ്യപ്പെട്ട് ചന്ദ്രബോസിെൻറ ബന്ധുക്കൾ മുഖ്യമന്ത്രിയെയും സമീപിച്ചിരുന്നു. 2015 ജനുവരി 29നാണ് ചന്ദ്രബോസിനു നേരെ നിസാമിെൻറ ആക്രമണം ഉണ്ടായത്. ചന്ദ്രബോസ് പിന്നീട് മരിച്ചു. 2016 ജനുവരി 21നാണ് നിസാമിനെ ശിക്ഷിച്ചത്. കണ്ണൂർ സെൻട്രൽ ജയിലിലാണ് ജീവപര്യന്തവും 24 വർഷം കഠിന തടവിനും ശിക്ഷിക്കപ്പെട്ട് നിസാം കഴിയുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story