Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightഉദുമയുടെ സ്വന്തം...

ഉദുമയുടെ സ്വന്തം കണ്ണേട്ടൻ

text_fields
bookmark_border
കാസർകോട്: ഉദുമയിലെ വീടുകളുണരുന്നത് എന്നും കണ്ണേട്ട​െൻറ സൈക്കിൾമണിയടിയൊച്ച കേട്ടാണ്. കണ്ണേട്ടനും സന്തതസഹചാരിയായ സൈക്കിളും ഒരുദിവസം വന്നില്ലെങ്കിൽ ഉദുമക്കാരുടെ ചായകുടി സുഖകരമാകില്ല. കഴിഞ്ഞ 35 വർഷങ്ങളായി ഇൗ പതിവ് തുടരുന്നു. ഉദയമംഗലം ചെരിപ്പാടിക്കാവിനടുത്തുള്ള 76കാരനായ വി. കുഞ്ഞിക്കണ്ണനാണ് ഉദുമ ടൗണിൽ പാൽവിൽപന നടത്തുന്നത്. പുലർച്ചെ നാലിന് വീട്ടിൽനിന്ന് ഒന്നര കിലോമീറ്റർ അകലെയുള്ള ഉദുമ ടൗണിലേക്ക് സൈക്കിൾ ചവിട്ടി കണ്ണേട്ടനെത്തും. മിൽമയുടെ പാൽവണ്ടി എത്തിയാലുടൻ പാൽപാക്കറ്റുകൾ വീടുകളിലും കടകളിലും എത്തിക്കും. ഏറ്റവും കൂടുതൽ വർഷം ഏജൻസിയെടുത്തതിനുള്ള മിൽമയുടെ മെഡലും ഇദ്ദേഹത്തെ തേടിയെത്തിയിട്ടുണ്ട്. നല്ലൊരു വായനക്കാരൻകൂടിയാണ് കണ്ണേട്ടൻ. മലയാളത്തിലെ മിക്ക പത്രങ്ങളും വായിക്കും. പ്രായം അലട്ടുന്നുണ്ടെങ്കിലും ഇദ്ദേഹം ഇന്നുവരെ ത​െൻറ തൊഴിലിൽ മുടക്കം വരുത്തിയിട്ടില്ല. സൈക്കിളാണ് ത​െൻറ ആരോഗ്യരഹസ്യമെന്ന് ഇദ്ദേഹം പറയുന്നു. ഭാര്യയും രണ്ട് മക്കളും മരുമകനും പേരക്കുട്ടികളുമടങ്ങുന്ന കുടുംബത്തിലെ ഗൃഹനാഥനായി എഴുപത്തിയാറി​െൻറ 'ചെറുപ്പ'ത്തിൽ കഴിയുകയാണ് അധ്വാനത്തി​െൻറ വില നന്നായറിയാവുന്ന ഇൗ വയോധികൻ. പടം kannettan: കണ്ണേട്ടൻ പാൽ വിതരണത്തിനിടയിൽ
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story