Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 27 July 2017 9:29 AM GMT Updated On
date_range 27 July 2017 9:29 AM GMTവിദേശത്തുനിന്ന് കൊണ്ടുവന്ന സ്വർണം കൈമാറുന്നതിനിടെ കരിപ്പൂരിൽ മൂന്നുപേർ പിടിയിൽ
text_fieldsbookmark_border
3.116 കിലോഗ്രാം സ്വർണം പിടികൂടി കൊണ്ടോട്ടി: വിദേശത്തുനിന്ന് കൊണ്ടുവന്ന സ്വർണം ൈകമാറാനുള്ള ശ്രമത്തിനിടെ കരിപ്പൂർ വിമാനത്താവളത്തിൽ മൂന്നുപേർ പിടിയിൽ. മീഞ്ചന്ത ആർട്സ് കോളജ് കണ്ണഞ്ചാട്ടുപറമ്പ് അയനിക്കൽ വീട്ടിൽ അരീക്കാടൻ ഹാസിർ, കട്ടിപ്പാറ കോലിക്കൽ തോട്ടത്തിൽ വീട്ടിൽ മുഹമ്മദ് സുഹൈൽ, മാങ്കാവ് കുഞ്ഞിക്കോയ റോഡിൽ പി.ടി ഹൗസിൽ പുതിയ തോപ്പിലകം മംനൂൻ എന്നിവരെയാണ് കോഴിക്കോട് നിന്നെത്തിയ ഡയറക്ടറേറ്റ് ഒാഫ് റവന്യൂ ഇൻറലിജൻസ് (ഡി.ആർ.െഎ) സംഘം കസ്റ്റഡിയിലെടുത്തത്. ഇവരിൽനിന്ന് 3.116 കിലോഗ്രാം സ്വർണവും പിടിച്ചെടുത്തു. വിമാനത്താവള ടെർമിനലിൽ സെക്യൂരിറ്റി ലോഞ്ചിലെ ടോയ്ലറ്റിൽ വെച്ച് സ്വർണം കൈമാറുന്നതിനിടെയാണ് സംഘം പിടിയിലായത്. ചൊവ്വാഴ്ച രാത്രി ദോഹയിൽ നിന്നുള്ള എയർഇന്ത്യ എക്സ്പ്രസിൽ കരിപ്പൂരിലെത്തിയതായിരുന്നു ഹാസിർ. കൊണ്ടുവന്ന സ്വർണം കൈമാറിയ ശേഷം മറ്റൊരു വിമാനത്തിൽ കൊച്ചിയിലേക്ക് പോകാനായിരുന്നു ഇയാളുടെ ശ്രമം. മറ്റു രണ്ടുപേർ രാത്രി 10.30ന് തിരുവനന്തപുരത്തേക്കുള്ള എയർഇന്ത്യ എക്സ്പ്രസ് വിമാനത്തിൽ പോകാൻ എത്തിയതായിരുന്നു. ആഭ്യന്തര യാത്രക്കാർക്ക് കസ്റ്റംസ് പരിശോധന ഇല്ലാത്തതിനാൽ സെക്യൂരിറ്റി ലോഞ്ചിൽവെച്ച് സ്വർണം കൈപ്പറ്റിയ ശേഷം തിരുവനന്തപുരം വിമാനത്താവളം വഴി പുറത്ത് കടത്താനായിരുന്നു ശ്രമം. പിടികൂടിയ സ്വർണത്തിന് 91.76 ലക്ഷം വില വരും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story