Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 19 July 2017 8:54 AM GMT Updated On
date_range 19 July 2017 8:54 AM GMTmust++സിവിൽ സർവിസ് സ്വകാര്യമേഖലക്ക് തുറന്നുകൊടുക്കുന്നു
text_fieldsbookmark_border
സിവിൽ സർവിസ് സ്വകാര്യമേഖലക്ക് തുറന്നുകൊടുക്കുന്നു 40 വ്യക്തികളെയാണ് ആദ്യ ഘട്ടത്തിൽ നിയമിക്കുന്നത് കെ.എസ്. ശ്രീജിത്ത് ന്യൂഡൽഹി: സിവിൽ സർവിസ് സ്വകാര്യ മേഖലക്ക് തുറന്നുകൊടുക്കാൻ കേന്ദ്രസർക്കാർ. ഇതുസംബന്ധിച്ച ശിപാർശകൾ തയാറാക്കൽ നടപടികൾ പേഴ്സനൽ ആൻഡ് ട്രെയ്നിങ് വകുപ്പ് (ഡി.ഒ.പി.ടി) ആരംഭിച്ചു. എഴുത്തുപരീക്ഷയും അഭിമുഖവും എന്ന െഎ.എ.എസിെൻറ സ്ഥിരം കടമ്പകൾ ഒഴിവാക്കി സ്വകാര്യമേഖലയിൽനിന്നടക്കമുള്ള എക്സിക്യൂട്ടിവുകളെയും വ്യവസായ, അക്കാദമിക രംഗത്തെ വിജയംവരിച്ചവരെയുമാണ് ലാറ്ററൽ എൻട്രി വഴി ഉൾപ്പെടുത്താൻ പദ്ധതി തയാറാക്കുന്നത്. സാമൂഹികപ്രവർത്തകരെയും പരിഗണിക്കുന്നുണ്ട്. 40 വ്യക്തികളെയാണ് ആദ്യ ഘട്ടത്തിൽ നിയമിക്കുന്നത്. പരിചയസമ്പത്തും യോഗ്യതയുമുള്ളവരെയായിരിക്കും ഉൾപ്പെടുത്തുക. പ്രധാനമന്ത്രിയുടെ ഒാഫിസിൽനിന്നുള്ള നിർദേശങ്ങൾകൂടിയായതോടെ കേന്ദ്രസർക്കാറിെൻറ സെക്രട്ടറിതല സമിതി ഡി.ഒ.പി.ടി വകുപ്പിെൻറ ശിപാർശയോട് അനുകൂലമായാണ് പ്രതികരിച്ചിരിക്കുന്നത്. സാമ്പത്തികം, അടിസ്ഥാനസൗകര്യം എന്നിവയുമായി ബന്ധെപ്പട്ട മേഖലയിലാണ് ലാറ്ററൽ എൻട്രിക്ക് ആലോചന. ഇങ്ങനെ സിവിൽ സർവിസിലേക്ക് പ്രവേശിപ്പിക്കുന്നവരെ ഡെപ്യൂട്ടി സെക്രട്ടറി, ഡയറക്ടർ, ജോയൻറ് ഡയറക്ടർ എന്നീ തസ്തികകളിൽ നിയമിക്കാനാണ് ശിപാർശയുള്ളത്. അതേസമയം ആഭ്യന്തരം, പ്രതിരോധം, പേഴ്സനൽ, കോർപറേറ്റ് അഫയേഴ്സ് എന്നീ മന്ത്രാലയങ്ങളിലേക്ക് നിയമനങ്ങൾ വേണ്ടെന്നും തീരുമാനിച്ചിട്ടുണ്ട്. മധ്യ മാനേജ്മെൻറ് തലത്തിൽ വേണ്ടത്ര ഒാഫിസർമാരില്ലെന്ന് പേഴ്സനൽ ആൻഡ് ട്രെയ്നിങ് വകുപ്പ് കേന്ദ്രസർക്കാറിെൻറ ജീവനക്കാരെ കുറിച്ച് തയാറാക്കിയ നയത്തിൽ ചൂണ്ടിക്കാട്ടിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story