Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 18 July 2017 8:43 AM GMT Updated On
date_range 18 July 2017 8:43 AM GMTകുറ്റിക്കോൽ പഞ്ചായത്ത് ഭരണം തിരിച്ചുപിടിക്കാൻ സി.പി.എം
text_fieldsbookmark_border
കാസര്‍കോട്: കുറ്റിക്കോല്‍ പഞ്ചായത്തിൽ ആറുമാസം മുമ്പ് നഷ്ടപ്പെട്ട ഭരണം തിരിച്ചുപിടിക്കാൻ സി.പി.എം അവിശ്വാസത്തിന്. പഞ്ചായത്ത് രൂപവത്കരണകാലം മുതൽ സി.പി.എം ഭരിച്ച പഞ്ചായത്ത് അവിശ്വാസത്തിലൂടെ നഷ്ടമായത് സി.പി.എമ്മിന് കനത്ത ആഘാതമായിരുന്നു. ജൂലൈ 26ന് വൈസ് പ്രസിഡൻറിനെതിരെ നടക്കുന്ന അവിശ്വാസ പ്രമേയത്തിന് നിലവിലുള്ള എൽ.ഡി.എഫിെൻറ ആറ് സീറ്റുകൾക്കൊപ്പം രണ്ടു വോട്ടുകൂടി കിട്ടിയാൽ സ്ഥാനത്തുള്ള ബി.ജെ.പി പ്രതിനിധിയെ നീക്കാം. പിന്നാലെ മറ്റൊരു അവിശ്വാസപ്രമേയത്തിലൂടെ പ്രസിഡൻറ് വിമത കോൺഗ്രസിെൻറ പി. ലിസിക്കെതിരെ കൊണ്ടുവന്ന് പഞ്ചായത്ത് ഭരണം തിരിച്ചുപിടിക്കാമെന്നാണ് കരുതുന്നത്. സ്വതന്ത്ര അംഗമായ സുനീഷ്ജോസഫ്, ആർ.എസ്.പിയിലെ രാജേഷ് എന്നിവരുടെ വോട്ട് ഉറപ്പിച്ചുകൊണ്ടാണ് ബി.ജെ.പിക്കാരനായ വൈസ് പ്രസിഡൻറ് പി. ദാമോദരനെതിരെ അവിശ്വാസപ്രമേയം കൊണ്ടുവന്നത്. ഇരുവരും കോൺഗ്രസിനൊപ്പംനിന്നുകൊണ്ടാണ് ജയിച്ചത്. എന്നാൽ, പ്രമേയം ബി.ജെ.പിക്കെതിരെയായതിനാൽ എൽ.ഡി.എഫിനൊപ്പം നിൽക്കുന്നുവെന്ന രാഷ്ട്രീയം പറഞ്ഞുകൊണ്ടാണ് കളംമാറ്റുന്നത്. വൈസ്പ്രസിഡൻറിനെതിരെയുള്ള അവിശ്വാസം പാസായാല്‍ സുനീഷ് ജോസഫിനെ വൈസ് പ്രസിഡൻറാക്കിക്കൊണ്ട് പ്രസിഡൻറിനെതിരെ അവിശ്വാസം കൊണ്ടുവന്ന് ഭരണം പിടിക്കാമെന്നാണ് സി.പി.എം കണക്കുകൂട്ടുന്നത്. 16 അംഗ ഭരണസമിതിയില്‍ ഭരണപക്ഷത്ത് ഇപ്പോൾ നാല് വിമത കോണ്‍ഗ്രസ് അംഗങ്ങളും മൂന്ന് ബി.ജെ.പിയും ഒരു ആർ.എസ്.പി അംഗവും ഒരു സ്വതന്ത്രനും ഉള്‍പ്പെടെ ഒമ്പത് അംഗങ്ങളും, എൽ.ഡി.എഫില്‍ സി.പി.എമ്മിന് ആറും സി.പി.ഐയുടെ ഒരാളും ഉള്‍പ്പെടെ ഏഴ് അംഗങ്ങളുമാണുള്ളത്. വീണ്ടും കുറ്റിക്കോൽ ശ്രദ്ധയാകർഷിക്കുന്ന അവിശ്വാസപ്രമേയത്തിലേക്കാണ് നീങ്ങുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story