Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 17 July 2017 8:20 AM GMT Updated On
date_range 17 July 2017 8:20 AM GMTനിരോധിത കീടനാശിനികൾ വ്യാപകം
text_fieldsbookmark_border
സ്വന്തം ലേഖകൻ കേളകം: അതിർത്തി കടന്നെത്തുന്ന നിരോധിത കീടനാശിനികളുടെ ഉപയോഗം കൃഷിയിടങ്ങളിൽ വ്യാപിക്കുന്നു. ഫ്യൂറഡാൻ, ഫോറേറ്റ്, റൗണ്ടപ്പ്, തൈമറ്റ് തുടങ്ങി മാരകശേഷിയുള്ള കീടനാശിനികളാണ് കൃഷിയിടങ്ങളിൽ ഉപയോഗിക്കുന്നത്. ഇവ മണ്ണ് നശിപ്പിക്കുകയും കാൻസർ, കിഡ്നി രോഗങ്ങൾക്ക് കാരണമാവുകയും ചെയ്യുന്നതായ ആരോഗ്യ പഠന റിപ്പോർട്ടുകളെ തുടർന്നാണ് ഇവ നിരോധിച്ചത്. കർണാടക, തമിഴ്നാട് സംസ്ഥാനങ്ങളിൽനിന്നാണ് കണ്ണൂർ, കോഴിക്കോട്, വയനാട് എന്നിവിടങ്ങളിലേക്ക് നിരോധിത കീടനാശിനികൾ എത്തുന്നത്. തമിഴ്നാട് -ഗൂഡല്ലൂർ അതിർത്തി കടന്നും കർണാടകയിൽനിന്ന് കാസർകോട് കുപ്പം വഴിയുമാണ് ഇവ എത്തുന്നത്. ആവശ്യക്കാർക്ക് എത്തിക്കുന്നതിന് മാനന്തവാടി കേന്ദ്രീകരിച്ച് ഏജൻറുമാരും പ്രവർത്തിക്കുന്നുണ്ട്. കണ്ണൂർ, വയനാട് ജില്ലകളിൽ വാഴ കർഷകരാണ് നിരോധിത കീടനാശിനികൾ വ്യാപകമായി ഉപയോഗിക്കുന്നത്. നേന്ത്രവാഴക്ക് മികച്ച വിളവ് ലഭിക്കുന്നതിനും വേരുചീയൽ, തണ്ട് ചീയൽ തടയുന്നതിനും അനിയന്ത്രിതമായ അളവിലാണ് തൈമറ്റും ഫ്യൂറഡാനും തോട്ടങ്ങളിൽ ഉപയോഗിക്കുന്നത്. സുരക്ഷാ മുൻകരുതലുകളില്ലാതെ ഉപയോഗിക്കുന്ന കർഷകരിലും തൊഴിലാളികളിലും വിളകൾ ഭക്ഷിക്കുന്നവരിലും കാൻസർ ഉൾപ്പെടെ രോഗങ്ങൾ പെരുകുന്നതായും റിപ്പോർട്ടുണ്ട്. മാരക പ്രഹര ശേഷിയുള്ള റൗണ്ടപ്പ് കളനാശിനിയും കൃഷിയിടങ്ങളിൽ വ്യാപകമായി തളിക്കുന്നു. റൗണ്ടപ്പ് ഉപയോഗിക്കുന്ന കൃഷിയിടങ്ങളിൽ ദീർഘകാലത്തേക്ക് കളകൾ ഉണ്ടാവുകയിെല്ലന്ന് മാത്രമല്ല ഭൂമിയുടെ ഘടന നശിക്കുകയും ചെയ്യും. ജനിതക വൈകല്യങ്ങൾക്ക് കാരണമാകുന്ന നിരോധിത കീടനാശിനികൾ വ്യാപകമായി ഉപയോഗം തുടരുമ്പോഴും ഇതിനെതിരെ കൃഷി--ആരോഗ്യ വകുപ്പുകൾ നടപടിയെടുക്കാത്തതിനെതിരെ സന്നദ്ധ സംഘടനകളുടെ പ്രതിഷേധത്തിന് തുടക്കമിട്ടിട്ടുണ്ട്. നിരോധിതമെന്ന് അറിയാതെ ഉപയോഗിക്കുന്ന കർഷകരുമുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story