Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 12 July 2017 8:26 AM GMT Updated On
date_range 12 July 2017 8:26 AM GMTഎൻഡോസൾഫാൻ: മരണാനന്തര സഹായ വിതരണം നിലച്ചു
text_fieldsbookmark_border
കാസർകോട്: എൻഡോസൾഫാൻ ഇരകളുടെ മരണാനന്തര സഹായ വിതരണം നിലച്ചു. എൻഡോസൾഫാൻമൂലം മരണത്തിന് കീഴടങ്ങിയ 912 പേരുടെ കുടുംബത്തിന് ലഭിക്കേണ്ട മൂന്നാം ഗഡു സഹായമായ ഒരുലക്ഷം രൂപയുടെ വിതരണമാണ് നിലച്ചത്. മരണശേഷമുള്ള നഷ്ടപരിഹാരത്തിന് നിയമപരമായ പിന്തുടർച്ച സംബന്ധിച്ച സർട്ടിഫിക്കറ്റ് നിർബന്ധമാക്കിയതാണ് നഷ്ടപരിഹാരം ഇരകളുടെ അവകാശികൾക്ക് ലഭിക്കാതിരിക്കാൻ കാരണം. എൻഡോസൾഫാൻ ഫണ്ട് വിതരണം സംബന്ധിച്ച അക്കൗണ്ടൻറ് ജനറലിെൻറ ഒാഡിറ്റ് റിപ്പോർട്ടിലാണ് മരണാനന്തര സഹായം നൽകുന്നതിന് സർട്ടിഫിക്കറ്റ് ഹാജരാക്കണമെന്ന് നിർദേശിച്ചിരിക്കുന്നത്. ഇതിനായി വില്ലേജ് ഒാഫിസറുടെ റിപ്പോർട്ട്, നോട്ടറി സർട്ടിഫിക്കറ്റ് എന്നിവ ആവശ്യമാണ്. ഇത് ലഭിക്കണമെങ്കിൽ ആറുമാസം കാലാവധി വേണം. കുട്ടികളാണ് മരിച്ചതെങ്കിൽ അമ്മമാർക്ക് നൽകാമെങ്കിലും മാതാപിതാക്കളോ സഹോദരങ്ങളോ മരിച്ചാൽ ഇതുസംബന്ധിച്ചുള്ള തർക്കങ്ങൾ ഉടലെടുക്കുന്നുവെന്നതാണ് സർട്ടിഫിക്കറ്റ് ഹാജരാക്കണമെന്ന് നിഷ്കർഷിക്കുന്നതിന് പിന്നിലെന്നാണ് പറയുന്നത്. എൻഡോസൾഫാൻ നഷ്ടപരിഹാരം ലഭിക്കുന്നതിന് ഇത് തടസ്സമാെണന്നുകാണിച്ച് എൻഡോസൾഫാൻ ജനകീയ മുന്നണി കാസർകോട് മേഖല സെക്രട്ടറി എ. ശശിധര മുഖ്യമന്ത്രിക്കും സെൽ ചെയർമാൻ റവന്യൂ മന്ത്രിക്കും പരാതി നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story