Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightകരയത്തുംചാൽ കോളനിയിൽ...

കരയത്തുംചാൽ കോളനിയിൽ സംഘർഷം; 15ഓളം ആദിവാസികൾക്ക് പരിക്ക്

text_fields
bookmark_border
ശ്രീകണ്ഠപുരം: വഴിത്തർക്കം നിലനിൽക്കുന്ന ശ്രീകണ്ഠപുരം നഗരസഭയിലെ കരയത്തുംചാൽ ആദിവാസി കോളനിയിൽ കഴിഞ്ഞദിവസം രാത്രി സംഘർഷം നടന്നു. 15ഓളം ആദിവാസികൾക്ക് പരിക്കേറ്റു. വീടുകൾക്ക് നേരെയും അക്രമം അരങ്ങേറി. സാരമായി പരിക്കേറ്റ കോളനിവാസി അവിടുത്ത് നിമ്മി (28), കോളനിയിലെ ബന്ധുവീട്ടിലെത്തിയ കൂത്തുപറമ്പ് സ്വദേശി പ്രജോഷ് (29) എന്നിവരെ തളിപ്പറമ്പ് താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കോളനിവാസികളായ അവിടുത്ത് തങ്കമണി, പയ്യാർ പ്രവീണ, ശാരദ, പാർവതി,ശാന്ത തുടങ്ങിയവരും ആശുപത്രിയിൽ ചികിത്സ തേടി. പ്രദേശത്തെ ചർച്ച് അധികൃതർ കോളനി റോഡ് തടസ്സപ്പെടുത്തിയ വിവാദത്തിനിടെയാണ് കഴിഞ്ഞ ദിവസം രാത്രി ഒമ്പതരയോടെ സംഘർഷം അരങ്ങേറിയത്. കോളനി സ്ഥലത്തേക്ക് പള്ളിയുമായി ബന്ധപ്പെട്ട ചിലർ അതിക്രമിച്ചു കയറി പ്രകടനം നടത്തുകയും ജാതിപ്പേര് വിളിച്ച് ഭീഷണി മുഴക്കി ആക്രമിച്ചുവെന്നുമാണ് കോളനിവാസികൾ പറയുന്നത്. എന്നാൽ, പള്ളി വികാരിയെ അവഹേളിച്ച് വാട്സ് ആപ് പ്രചാരണം നടത്തിയ കോളനിക്കാരുടെ നടപടിക്കെതിരെ തങ്ങൾ പ്രകടനം നടത്തുക മാത്രമാണ് ചെയ്തതെന്നും ആരെയും ആക്രമിച്ചിട്ടില്ലെന്നും തങ്ങളുടെ കൂട്ടത്തിലുള്ളവരെയാണ് ആക്രമിച്ചതെന്നും ചർച്ചുമായി ബന്ധപ്പെട്ടവർ അറിയിച്ചു. ശ്രീകണ്ഠപുരം സി.ഐ വി.വി. ലതീഷ്, എസ്.ഐ ഇ. നാരായണൻ എന്നിവരുടെ നേതൃത്വത്തിൽ സ്ഥലത്ത് പൊലീസ് എത്തിയതോടെയാണ് രംഗം ശാന്തമായത്. നൂറ്റാണ്ടുകളായി കോളനിക്കാർ ഉപയോഗിച്ചിരുന്ന റോഡ് ചർച്ച് അധികൃതർ തടസ്സപ്പെടുത്തിയെന്നുകാണിച്ച് മാസങ്ങൾക്കുമുമ്പ് കോളനിവാസികൾ പൊലീസിനും എ.ഡി.എമ്മിനും പരാതി നൽകിയിരുന്നു. തുടർന്ന് കഴിഞ്ഞ രണ്ടിന് ഡിവൈ.എസ്.പി വേണുഗോപാലി​െൻറയും സി.ഐ ലതീഷി​െൻറയും നേതൃത്വത്തിൽ ചർച്ച നടത്തിയിരുന്നു. എന്നാൽ, കോളനിക്കാർക്ക് വഴി തുറന്നുകൊടുക്കില്ലെന്ന് ചർച്ചുമായി ബന്ധപ്പെട്ടവർ അറിയിച്ചതോടെ ചർച്ച അലസിപ്പിരിയുകയായിരുന്നു. വീണ്ടും ചർച്ച നടത്താനിരിക്കുന്നതിനിടെയാണ് കഴിഞ്ഞ ദിവസം സംഘർഷം അരങ്ങേറിയത്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story