Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 6 July 2017 8:22 AM GMT Updated On
date_range 6 July 2017 8:22 AM GMTമത്സ്യസമ്പത്ത് സംരക്ഷിക്കാൻ ജനകീയസമിതികൾ വരുന്നു
text_fieldsbookmark_border
കണ്ണൂർ: ജില്ലയിലെ ഉൾനാടൻ ജലാശയങ്ങളിലെ മത്സ്യസമ്പത്ത് ജനകീയപങ്കാളിത്തത്തോടെ സംരക്ഷിക്കാനും വർധിപ്പിക്കാനും പ്രാദേശികതലങ്ങളിൽ സമിതികൾ രൂപവത്കരിക്കാൻ തീരുമാനം. കണ്ണൂർ ഫിഷറീസ് ബോധവത്കരണകേന്ദ്രത്തിൽ നടന്ന കർഷകസംഗമത്തിൽ ജില്ല പഞ്ചായത്ത് പ്രസിഡൻറ് കെ.വി. സുമേഷ് അറിയിച്ചതാണിത്. വിവിധ കാരണങ്ങളാൽ ശോഷിച്ചുവരുന്ന മത്സ്യസമ്പത്തിെൻറ സംരക്ഷണം സർക്കാർ പുതുതായി നടപ്പാക്കുന്ന ജനകീയ മത്സ്യകൃഷി പദ്ധതിയിലൂടെ നടപ്പാക്കും. ഇതിനായി ഗ്രാമപഞ്ചായത്ത് തലങ്ങളിൽ ഫിഷറീസ് മാനേജ്മെൻറ് കൗൺസിലുകൾ രൂപവത്കരിക്കും. പൊതു ജലാശയങ്ങളിലെ മത്സ്യവിത്ത് നിക്ഷേപവും സംരക്ഷണവും വിനിയോഗവും മേൽ കൗൺസിലുകളുടെ പരിശോധനക്ക് വിധേയമാക്കും. അതത് പ്രദേശത്തെ ഗ്രാമപഞ്ചായത്ത് പ്രസിഡൻറുമാരാണ് കൗൺസിലിെൻറ ചെയർമാൻമാർ. അനുയോജ്യമായ എല്ലാ ജലാശയങ്ങളിലും തുടർച്ചയായ മൂന്നുവർഷം ഒരേകേന്ദ്രത്തിൽ മത്സ്യവിത്ത് നിക്ഷേപിച്ച് പുരോഗതി വിലയിരുത്തും. അനുയോജ്യമായ കാർപ്പ് മത്സ്യങ്ങൾ, ചെമ്മീൻ, കരിമീൻ, പൂമീൻ, തിരുത ഇനങ്ങൾ ശുദ്ധജല, ഓരുജല മേഖലകളിൽ നിക്ഷേപിക്കുന്നതാണ്. കൂടുകൃഷിയുടെയും കാരചെമ്മീനിെൻറയും ശുദ്ധജല മത്സ്യകൃഷിയുടെയും മാതൃകാ-പ്രദർശന ഫാമുകൾ മത്സ്യകർഷക വികസന ഏജൻസിയുടെ നേതൃത്വത്തിൽ ഒരുക്കും. മത്സ്യത്തൊഴിലാളികൾക്ക് മത്സ്യബന്ധനോപാധികളും മത്സ്യത്തൊഴിലാളികളുടെ മക്കളായ വിദ്യാർഥികൾക്കായി പഠനോപകരണങ്ങളും വിതരണം ചെയ്യാൻ പദ്ധതി രൂപവത്കരിച്ച തീരദേശ ഗ്രാമപഞ്ചായത്ത് ഭരണസമിതികളെ ജില്ല പഞ്ചായത്ത് പ്രസിഡൻറ് അഭിനന്ദിച്ചു. വിവിധ ഘടകപദ്ധതികളിലെ ഗുണഭോക്താക്കൾക്കുള്ള ധനസഹായം ചടങ്ങിൽ വിതരണം ചെയ്തു. മത്സ്യസമൃദ്ധി പദ്ധതി അവലോകനവും പുതിയ പദ്ധതിയുടെ അവതരണവും നടന്നു. ജില്ല പഞ്ചായത്ത് വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ വി.കെ. സുരേഷ് ബാബു അധ്യക്ഷത വഹിച്ചു. അക്വാഫാർമേഴ്സ് ഫെഡറേഷൻ സംസ്ഥാന പ്രസിഡൻറ് ടി. പുരുഷോത്തമൻ, കർഷക പ്രതിനിധികളായ ഇ.ടി. ഗിരീശൻ, എ.കെ. നാരായണൻ, എം. റൗഫ് പിണറായി, അസി. എക്സ്റ്റൻഷൻ ഓഫിസർ ടി.കെ. രജീഷ്, നോഡൽ ഓഫിസർ കെ.വി. സരിത, േപ്രാജക്ട് അസിസ്റ്റൻറുമാരായ ബൈജു, ഗലീന, അമൃത, സന്ധ്യ എന്നിവർ സംസാരിച്ചു. ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടർ ബി.കെ. സുധീർ കിഷൻ സ്വാഗതവും അസി. ഡയറക്ടർ കെ. അജിത നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story