Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 2 July 2017 8:31 AM GMT Updated On
date_range 2 July 2017 8:31 AM GMTമാടായി പഞ്ചായത്തിലെ റോഡുകൾ വെള്ളത്തിൽ; ചെറുകിട വാഹനങ്ങൾ ഓട്ടം നിർത്തി, ജനം ദുരിതത്തിൽ
text_fieldsbookmark_border
പഴയങ്ങാടി: മഴ തിമർത്തു പെയ്തുതുടങ്ങിയതോടെ മാടായി ഗ്രാമപഞ്ചായത്തിലെ ഒട്ടുമിക്ക റോഡുകളും വെള്ളത്തിൽ. കാലങ്ങളായി അറ്റകുറ്റപ്പണി നടത്താത്ത പുതിയങ്ങാടി-ചൂട്ടാട്, മുട്ടം- വെള്ളച്ചാൽ റോഡുകൾ പൂർണമായും വെള്ളത്തിലാണ്. പുതിയങ്ങാടി- ചൂട്ടാട് റോഡ് തകർന്നിട്ട് മാസങ്ങളായി. സൂനാമിബാധിത പ്രദേശമാണിത്. സാമ്പത്തിക പിന്നാക്കാവസ്ഥയിലുള്ള തീരദേശവാസികളും മത്സ്യത്തൊഴിലാളികളുമായി നൂറുകണക്കിനു കുടുംബങ്ങൾ ആശ്രയിക്കുന്ന പ്രധാനപാത കൂടിയാണിത്. ചൂട്ടാട് പാർക്ക് പ്രാവർത്തികമായതോടെ ദിനംപ്രതി നൂറുകണക്കിനു വാഹനങ്ങളാണ് ഇതിലേ പോകുന്നത്. ഇത് റോഡ് തകർച്ച വേഗത്തിലാക്കി. ഒരുകോടിയിലേറെ രൂപ റോഡ് നിർമാണത്തിനായി പദ്ധതിയിൽ വകയിരുത്തിയിട്ടുണ്ട്. റോഡ് പൂർണമായും വെള്ളത്തിലായതോടെ ചെറുകിടവാഹനങ്ങൾ ഇതുവഴി സർവിസ് അവസാനിപ്പിച്ചിരിക്കുകയാണ്. സ്വകാര്യബസുകളും സർവിസ് നിർത്താനൊരുങ്ങുകയാണ്. പ്രശ്നത്തിന് അടിയന്തരനടപടികളുണ്ടായില്ലെങ്കിൽ പ്രദേശം ഒറ്റപ്പെടുമെന്ന ആശങ്കയിലാണ് നാട്ടുകാർ. വെങ്ങര മുതൽ വെള്ളച്ചാൽ പുഴക്കര വരെയുള്ള റോഡ് പൂർണമായും തകർന്ന് വെള്ളത്തിലായി. പ്രധാന റോഡിന് പുറമെ അനുബന്ധറോഡുകളും വെള്ളത്തിലായതിനാൽ കാൽനടപോലും ഈ മേഖലയിൽ അസാധ്യമാണ്. വൈ.എം.സി.എ മുതൽ ആമുഹാജി റോഡ് വരെയാണ് കൂടുതൽ ദുഷ്കരം. വിദ്യാർഥികളടക്കം നിരവധിയാളുകൾ ആശ്രയിക്കുന്ന ഈ റോഡിലൂടെ ഓട്ടോറിക്ഷകൾ സർവിസ് നടത്താൻ തയാറാവാത്തതിനാൽ ദുരിതംപേറുകയാണ് നാട്ടുകാർ. മാടായി വാടിക്കൽ, മാടായി തെരു, മാടായി നീരൊഴുക്കുംചാൽ തുടങ്ങിയ പ്രദേശങ്ങളിലെ ഉൾനാടൻ റോഡുകളും തകർച്ചയിലാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story