Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 13 Aug 2017 9:20 AM GMT Updated On
date_range 13 Aug 2017 9:20 AM GMT'എൽ.ഡി.എഫ് സർക്കാർ ലോട്ടറിയെ തകർക്കുന്നു'
text_fieldsbookmark_border
കണ്ണൂർ: യു.ഡി.എഫ് ഭരണകാലത്ത് ജനക്ഷേമപരമായ പ്രവർത്തനങ്ങളിലൂെട നല്ലരീതിയിൽ നടന്നിരുന്ന കേരള ലോട്ടറിയുെട തകർച്ചക്ക് വഴിയൊരുക്കുന്ന നടപടികളാണ് എൽ.ഡി.എഫ് സർക്കാർ സ്വീകരിക്കുന്നതെന്ന് കേരള ലോട്ടറി ഏജൻറ്സ് ആൻഡ് സെല്ലേഴ്സ് അേസാസിയേഷൻ (െഎ.എൻ.ടി.യു.സി) ജില്ല കമ്മിറ്റി കുറ്റപ്പെടുത്തി. ഇതരസംസ്ഥാന ലോട്ടറികൾ സ്വകാര്യവ്യക്തികളുടെ നിയന്ത്രണത്തിൽ കടന്നുവരുന്നത് അച്യുതാനന്ദെൻറ ഭരണകാലത്തുണ്ടായതുപോലെ കേരള ലോട്ടറിയുടെ പതനത്തിനാണ് കളെമാരുക്കുക. ജി.എസ്.ടി.യുടെ മറവിൽ ഇതരസംസ്ഥാന ലോട്ടറിയുടെ കാര്യത്തിലും ധനമന്ത്രി പുകമറ സൃഷ്ടിക്കുകയാണ്. കേരള േലാട്ടറിയുടെ കമീഷൻ വെട്ടിക്കുറച്ച് തൊഴിലാളികളെയും കബളിപ്പിച്ചു. ലോട്ടറിത്തൊഴിലാളികളുടെ ക്ഷേമം കണക്കിലെടുത്ത് ജി.എസ്.ടി ബാധ്യത സർക്കാർ ഏറ്റെടുക്കുക, വെട്ടിക്കുറച്ച സമ്മാനഘടന പുനഃസംഘടിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് അസോസിേയഷെൻറ നേതൃത്വത്തിൽ ആഗസ്റ്റ് 21ന് ജില്ല ഭാഗ്യക്കുറി ഒാഫിസിലേക്ക് തൊഴിലാളികൾ മാർച്ച് നടത്തും. ജില്ല കമ്മിറ്റി യോഗത്തിൽ പ്രസിഡൻറ് പ്രേംജിത്ത് പൂച്ചാലി അധ്യക്ഷത വഹിച്ചു. കെ.വി. രാഘവൻ, കെ.പി. രാധാകൃഷ്ണൻ, എടക്കാട് പ്രേമരാജൻ, കൂക്കിരി രാജേഷ്, തമ്പാൻ പയ്യന്നൂർ, പട്ടുവം ദാമോദരൻ, ലിനീഷ് അത്താഴക്കുന്ന്, മൂസ കക്കാട്, പി.ടി. ജോസ്, എം. അജിത, എ.സി. അബ്ദുറഹ്മാൻ എന്നിവർ സംസാരിച്ചു. എൻ.ജി.ഒ സംഘ് ജില്ല സമ്മേളനം കണ്ണൂർ: േകരള എൻ.ജി.ഒ സംഘ് 39ാം ജില്ല സമ്മേളനം സംസ്ഥാന ജോ. സെക്രട്ടറി വി.കെ. ബിജു ഉദ്ഘാടനം ചെയ്തു. ജില്ല പ്രസിഡൻറ് കെ.ഒ. ജയകൃഷ്ണൻ അധ്യക്ഷത വഹിച്ചു. ഭാതതീയ മസ്ദൂർ സംഘ് ജില്ല സെക്രട്ടറി സി.വി. തമ്പാൻ, അധ്യാപക പരിഷത്ത് സംസ്ഥാന പ്രസിഡൻറ് കെ.എൻ. വിനോദ്, കേരള സ്റ്റേറ്റ് പെൻഷനേഴ്സ് സംഘ് ജില്ല സെക്രട്ടറി എ.കെ. രാമകൃഷ്ണൻ, ഒ.കെ. രാജേഷ് എന്നിവർ സംസാരിച്ചു. ജില്ല സെക്രട്ടറി സജീവൻ ചാത്തോത്ത് സ്വാഗതവും ട്രഷറർ എം.വി. രാജീവൻ നന്ദിയും പറഞ്ഞു. ജില്ല കൗൺസിൽ യോഗം സംസ്ഥാന വൈസ് പ്രസിഡൻറ് എം.ടി. മധുസൂദനൻ ഉദ്ഘാടനം ചെയ്തു. സാംസ്കാരിക സമ്മേളനത്തിൽ എ.കെ. സൈജു അധ്യക്ഷത വഹിച്ചു. പി.പി. സുരേഷ് ബാബു മുഖ്യപ്രഭാഷണം നടത്തി. സമാപനസമ്മേളനം സംസ്ഥാന സമിതി അംഗം കെ.പി. രാജൻ ഉദ്ഘാടനം ചെയ്തു. വി. പ്രജിത്ത്, കെ.വി. നന്ദകുമാർ എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story