Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightപൊന്നുമോളെ...

പൊന്നുമോളെ കോരിയെടുത്തത്​ ഇൗ കരങ്ങൾ

text_fields
bookmark_border
പാണത്തൂർ: കരയിൽനിന്ന് 20 മീറ്ററോളം അകലെ വിപിനാണ് സനമോളുടെ ചലനമറ്റ ശരീരം ആദ്യം കണ്ടത്. പുഴമധ്യത്തിൽ ആറ്റുവഞ്ചിച്ചെടികൾക്കിടയിൽ കുടുങ്ങിക്കിടന്ന മൃതദേഹം, ചെടിയുടെ ചില്ല ഒന്നനങ്ങിയാൽ ഒഴുക്കിൽപെട്ട് പോകാവുന്നനിലയിലായിരുന്നു. ഉടൻ കൂടെയുണ്ടായിരുന്ന ധനേഷി​െൻറ സഹായം തേടി. ഇരുവരും മോളെ കോരിയെടുത്ത് കരയിലെത്തിച്ചു. രഞ്ജിത്, സനീഷ്, ജിഷ്ണു എന്നിവരും കൂടെയുണ്ടായിരുന്നു. അന്തർദേശീയ നീന്തൽതാരവും തീരദേശ പൊലീസ് സേനയിലെ സീനിയർ സിവിൽ പൊലീസ് ഒാഫിസറുമായ നീേലശ്വരം തൈക്കടപ്പുറത്തെ സ്വദേശി എം.ടി.പി. സൈഫുദ്ദീ​െൻറ നേതൃത്വത്തിൽ പാലാവയൽ മുതൽ തലപ്പാടിവരെയുള്ള 28 യുവാക്കൾ ബുധനാഴ്ച പാണത്തൂരിൽ തിരച്ചിൽ നടത്താനെത്തിയിരുന്നു. ഇൗ സംഘത്തിൽപെട്ടവരാണ് നീന്തൽവിദഗ്ധരും പടന്നക്കാട് തീർഥങ്കര റെഡ്സ്റ്റാർ ക്ലബ് പ്രവർത്തകരുമായ വിപിൻ എന്ന ഷമ്മിയും ധനേഷ്കുമാറും. ദേശീയ ദുരന്തനിവാരണ സേന ഉൾപ്പെടെയുള്ള സന്നാഹങ്ങളുടെ തിരച്ചിൽ വിഫലമായപ്പോൾ കാഞ്ഞങ്ങാട് ഡിവൈ.എസ്.പി ദാമോദര​െൻറ നിർദേശപ്രകാരമാണ് സംഘം തിരച്ചിലിനിറങ്ങിയത്. പാണത്തൂർ മുതൽ കാസർകോട് തളങ്കര വരെ പുഴയിൽ തിരച്ചിൽ നടത്താനുള്ള തയാറെടുപ്പുമായാണ് ഇവർ എത്തിയത്. മേൽനോട്ടം വഹിക്കാൻ െറസ്ക്യൂ ട്യൂബ് ഉൾപ്പെടെയുള്ള സജ്ജീകരണങ്ങളുമായി തീരദേശ പൊലീസ് ഇൻസ്പെക്ടർ പ്രമോദും ഒപ്പമുണ്ടായിരുന്നു. ബാപ്പുങ്കയം മുതൽ ചുള്ളിക്കര കുടുമ്പൂർ വരെ വിവിധ സംഘങ്ങളായി തിരിഞ്ഞായിരുന്നു ആദ്യഘട്ട പരിശോധന. ബാപ്പുങ്കയത്തിന് രണ്ടര കിലോമീറ്ററോളം താഴ്ഭാഗത്ത് പവിത്രങ്കയത്തിന് സമീപം ദുർഗന്ധം അനുഭവപ്പെട്ടതിനെ തുടർന്ന് പരിശോധിച്ചപ്പോഴാണ് മൃതദേഹം കണ്ടത്. പുഴയുടെ ഇരുകരകളിലും തോട്ടങ്ങളായതിനാൽ ആൾസഞ്ചാരമില്ലാത്ത ഭാഗമായിരുന്നു. തീരദേശ പൊലീസ് വാട്സ്ആപ് സന്ദേശം മുഖേനയാണ് തിരച്ചിൽ നടത്താൻ നീന്തൽ വശമുള്ളവരുടെ കൂട്ടായ്മയുണ്ടാക്കിയത്. അധ്യാപകർ മുതൽ മണൽവാരൽ തൊഴിലാളികൾ വരെയുള്ളവർ ഇക്കൂട്ടത്തിലുണ്ടായിരുന്നു. നീലേശ്വരത്തുനിന്ന് പൊലീസ് വാഹനങ്ങളിലാണ് ഇവരെ പാണത്തൂരിലെത്തിച്ചത്. ചുള്ളിക്കരയിൽനിന്ന് നാട്ടുകാരുടെ സംഘവും ഇവരോടൊപ്പം ചേർന്നു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story