Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 10 Aug 2017 9:44 AM GMT Updated On
date_range 10 Aug 2017 9:44 AM GMTആര്‍.എസ്.എസ് നേതാവിെൻറ സ്കൂളുകളുടെ അനധികൃത ഗ്രാൻറ് റദ്ദാക്കി
text_fieldsbookmark_border
മംഗളൂരു: മുതിര്‍ന്ന ആര്‍.എസ്.എസ് നേതാവ് കല്ലട്ക്ക പ്രഭാകര്‍ ഭട്ട് നടത്തുന്ന സ്വകാര്യ സ്കൂളുകള്‍ക്ക് നല്‍കിവന്ന ഗ്രാൻറ് സംസ്ഥാനസര്‍ക്കാര്‍ റദ്ദാക്കി. കൊല്ലൂര്‍ മൂകാംബികക്ഷേത്രം മുഖേന 2007--08ല്‍ അന്നത്തെ ബി.ജെ.പി സര്‍ക്കാര്‍ ആരംഭിച്ച ആനുകൂല്യം മാറിവന്ന സര്‍ക്കാറുകളും തുടരുകയായിരുന്നു. ദക്ഷിണ കന്നട ജില്ലയില്‍ കല്ലട്ക്കയിലെ ശ്രീരാമ വിദ്യാകേന്ദ്ര, പുണച്ചയിലെ ശ്രീദേവി വിദ്യാകേന്ദ്ര എന്നീ സ്ഥാപനങ്ങള്‍ ഉഡുപ്പി ജില്ലയിലെ മൂകാംബിക ക്ഷേത്രം ദത്തെടുത്തതായി രേഖയുണ്ടാക്കിയായിരുന്നു ഗ്രാൻറ് കൈപ്പറ്റിയിരുന്നത്. തുടർന്ന് ക്ഷേത്രവരുമാനത്തില്‍ നിന്നാണ് സ്കൂളുകൾക്ക് ഗ്രാൻറ് ലഭ്യമാക്കിയിരുന്നത്. ഭട്ടിെൻറ നാട്ടിലെ വിദ്യാലയത്തിന് 2.32 കോടി രൂപയും പുണച്ചയിലെ വിദ്യാലയത്തിന് 50.72 ലക്ഷം രൂപയും ഇതിനകം നല്‍കി. മൂകാംബിക ക്ഷേത്രം മാേനജ്മെൻറ് ഒരു എയ്ഡഡ് ഉള്‍പ്പെടെ ഏഴു വിദ്യാലയങ്ങള്‍ കുന്താപുരം താലൂക്കില്‍ നേരിട്ട് നടത്തുന്നുണ്ടെന്നും മറ്റു ദത്ത് വിദ്യാലയങ്ങള്‍ ഇല്ലെന്നും എക്സിക്യൂട്ടിവ് ഓഫിസർ സി. ജനാര്‍ദനന്‍ പറഞ്ഞു. അഞ്ചു മാസം മുമ്പ് ദേവസ്വം മന്ത്രി രുദ്രപ്പ ലമനി നടത്തിയ ക്ഷേത്രം സന്ദര്‍ശനവേളയിലാണ് രണ്ട് സ്കൂളുകൾക്ക് അനധികൃത ഗ്രാൻറ് അനുവദിക്കുന്നകാര്യം ശ്രദ്ധയില്‍പെട്ടത്. തുടർന്ന് മന്ത്രി ബന്ധപ്പെട്ട ഉദ്യോഗസ്ഥരുമായി ചര്‍ച്ചനടത്തി ഗ്രാൻറ് റദ്ദാക്കാൻ നിര്‍ദേശിക്കുകയായിരുന്നു. സര്‍ക്കാര്‍ ഉത്തരവ് കൈപ്പറ്റുന്നമുറക്ക് ഗ്രാൻറ് നിർത്തലാക്കുമെന്ന് ക്ഷേത്രം മാേനജിങ് കമ്മിറ്റി പ്രസിഡൻറ് ഹരീഷ് കുമാര്‍ എം. ഷെട്ടി പറഞ്ഞു. എന്നാൽ, സര്‍ക്കാര്‍നടപടി രാഷ്ട്രീയപ്രേരിതമാണെന്ന് പ്രഭാകര്‍ ഭട്ട് മാധ്യമപ്രവർത്തകരോട് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story