Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_right...

ഡി.ടി.പി.സി.....എന്തിനാണ്​ ഞങ്ങളുടെ ചെവി പൊട്ടിക്കുന്നത്​

text_fields
bookmark_border
കണ്ണൂർ: ഇത്തിരി ശാന്തത തേടിയാണ് ആളുകൾ ടൗൺ സ്ക്വയറിലെ പച്ചപ്പിനുകീഴിൽ വന്നിരിക്കുന്നത്. എന്നാൽ, സന്ദർശകരുടെ കാത് അടിച്ചുതകർക്കുന്ന ശബ്ദമേളങ്ങളാണ് ഇവരെ സ്വാഗതം ചെയ്യുന്നത്. ടൗൺസ്ക്വയറിലെ നടപ്പാതയിൽ സ്ഥാപിച്ച ഹൈവോൾട്ട് ജനറേറ്ററാണ് ജനങ്ങളുടെ സ്വസ്ഥത തകർക്കുന്ന രീതിയിൽ ശബ്ദമുണ്ടാക്കിക്കൊണ്ടിരിക്കുന്നത്. ടൗൺ സ്ക്വയറിൽ ട്രാഫിക് പൊലീസ് സ്റ്റേഷൻ മതിലിനോട് ചേർന്ന് പ്രവർത്തിക്കുന്ന സ്റ്റാളുകൾക്ക് വൈദ്യുതി എത്തിക്കുന്നതിനാണ് നടപ്പാതയോട് ചേർന്ന് ജനറേറ്റർ സ്ഥാപിച്ചിരിക്കുന്നത്. ഡി.ടി.പി.സിയുടെ കീഴിലാണ് ടൗൺ സ്ക്വയർ. പൊതുപരിപാടികൾക്കു വേദിയായും ആളുകൾക്ക് സമയം ചെലവഴിക്കുന്നതിനുള്ള ഇടമായുമാണ് ടൗൺ സ്ക്വയർ നിർമിച്ചത്. എന്നാൽ, നാലു വർഷംമുമ്പ് ഇവിടെ സ്റ്റാൾ നടത്തുന്നതിന് ഡി.ടി.പി.സി കരാർ നൽകുകയായിരുന്നു. വൈദ്യുതി ലഭ്യമല്ലാത്തതിനാൽ ബാറ്ററിയും മറ്റും ഉപയോഗിച്ചാണ് മുൻകാലങ്ങളിൽ പ്രവർത്തിച്ചിരുന്നത്. സ്റ്റാളുകളിൽ വൈദ്യുതി ഉപയോഗം കൂടിയതോടെ ജനേററ്റർ സ്ഥാപിക്കുകയായിരുന്നു. ഉച്ചവെയിലിൽനിന്ന് രക്ഷതേടിയും വൈകീട്ട് സമയം ചെലവഴിക്കാനും ദിവസവും നൂറുകണക്കിനുപേരാണ് ടൗൺ സ്ക്വയറിലെത്തുന്നത്. എന്നാൽ, കഠോരശബ്ദം കാരണം അഞ്ച് മിനിറ്റ് സമയം പോലും ചെലവഴിക്കാനാവാതെ ഇവർ മടങ്ങുകയാണ്. ടൗൺ സ്ക്വയറിൽ കുട്ടികൾക്കുള്ള പാർക്കും ഡി.ടി.പി.സി നിർമിച്ചിട്ടുണ്ട്. ശബ്ദശല്യം കാരണം കുട്ടികളെ ഇവിടെ കളിക്കാനനുവദിക്കാതെ രക്ഷിതാക്കൾ മടങ്ങുകയാണ്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story