Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 9 Aug 2017 9:35 AM GMT Updated On
date_range 9 Aug 2017 9:35 AM GMTസാമ്പത്തിക വഞ്ചന; വീടിന് മുന്നിൽ സത്യഗ്രഹം തുടങ്ങി
text_fieldsbookmark_border
മാഹി: ബിസിനസ് പങ്കാളിത്തം വഴി ലഭിക്കേണ്ട കോടിക്കണക്കിന് രൂപ തിരിച്ച് കിട്ടിയില്ലെന്ന് ആരോപിച്ച് പ്രവാസി കുടുംബം വീട്ടുപടിക്കൽ സത്യഗ്രഹം തുടങ്ങി. മാഹി പള്ളൂർ ആശുപത്രിക്കടുത്ത അൽ ഫജറിലെ ഹാഷിമിെൻറ വീട്ടുപടിക്കലാണ് ഷൊർണൂർ സ്വദേശിയും ബിസിനസ് പാർട്ണറുമായ കാലിയാട് ആലിക്കൽ യൂസഫും ഭാര്യയും രണ്ട് ആൺമക്കളും അനിശ്ചിതകാല കുത്തിയിരിപ്പ് സമരം തുടങ്ങിയത്. സമരം നടത്തുന്ന തനിക്കും കുടുംബത്തിനും സഹായവും സംരക്ഷണവും നൽകണമെന്നഭ്യർഥിച്ച് യൂസഫ് പൊലീസിൽ നിവേദനം നൽകി. പരാതി പരിശോധിച്ച മാഹി പൊലീസ് സൂപ്രണ്ട് സി.എച്ച്. രാധാകൃഷ്ണ ഇത് സംബന്ധിച്ച യോഗം വിളിച്ചുചേർത്തു. പ്രവാസി കുടുംബത്തിെൻറ പ്രശ്നം പരിഹരിക്കാൻ വേണ്ട സഹായങ്ങൾ ചെയ്യാൻ സർവകക്ഷി യോഗത്തിൽ തീരുമാനിച്ചു. ഗൾഫിലെ ബിസിനസുമായി ബന്ധപ്പെട്ട് ലഭിക്കാനുള്ള മൂന്ന് കോടിയിലധികം രൂപ മൂന്ന് ഘട്ടമായി നൽകാമെന്ന് 2016ൽ ഉടമ്പടി ഉണ്ടാക്കിയിരുന്നു. ഉടമ്പടി അനുസരിച്ച് 2017 ഫെബ്രുവരി അഞ്ചിനകം തുക കൊടുത്തുതീർക്കേണ്ടതാണ്. എന്നാൽ, തുക നൽകാതെ മധ്യസ്ഥത വഹിച്ച രാഷ്ട്രീയ പാർട്ടി ഭാരവാഹികളെയടക്കം ഹാഷിം വഞ്ചിച്ചതായി യോഗത്തിൽ അഭിപ്രായമുയർന്നു. യോഗത്തിൽ വിവിധ കക്ഷി നേതാക്കളായ സത്യൻ കേളോത്ത്, കെ.മോഹനൻ, വടക്കൻ ജനാർദനൻ, ടി.സി.പ്രദീപൻ, സത്യൻ കുനിയിൽ, വിജയൻ പൂവച്ചേരി, ഇസ്മായിൽ, സർക്കിൾ ഇൻസ്പെക്ടർ സത്യനാരായണ, എസ്.ഐ അജയകുമാർ, സത്യഗ്രഹം നടത്തുന്ന യൂസഫ് എന്നിവർ പങ്കെടുത്തു. ഹാഷിം യോഗത്തിൽ പങ്കെടുത്തില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story