Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 2 Aug 2017 9:47 AM GMT Updated On
date_range 2 Aug 2017 9:47 AM GMTവ്യാപാരവും വ്യവസായവും നശിപ്പിക്കുന്ന ദേശീയപാത വികസനത്തിനെതിരെ മരണംവരെ നിരാഹാര സമരം ^ടി. നസിറുദ്ദീൻ
text_fieldsbookmark_border
വ്യാപാരവും വ്യവസായവും നശിപ്പിക്കുന്ന ദേശീയപാത വികസനത്തിനെതിരെ മരണംവരെ നിരാഹാര സമരം -ടി. നസിറുദ്ദീൻ കാസർകോട്: വ്യാപാരവും വ്യവസായവും നശിപ്പിച്ച് ദേശീയപാത വികസനം നടത്താൻ അനുവദിക്കില്ലെന്ന് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന പ്രസിഡൻറ് ടി. നസിറുദ്ദീൻ. വ്യാപാരികൾക്ക് അർഹമായ നഷ്ടപരിഹാരവും പുനരധിവാസ പാക്കേജും അനുവദിക്കാതെ റോഡ് വികസനം നടപ്പിലാക്കാനുള്ള നീക്കത്തിനെതിരെ വ്യാപാരി നേതാക്കൾ മരണംവരെ നിരാഹാരസമരം നടത്തുമെന്നും കാസർകോട്ട് മാധ്യമപ്രവർത്തകരോട് സംസാരിക്കവേ അദ്ദേഹം പറഞ്ഞു. ഇതിന് മുന്നോടിയായി സംസ്ഥാനത്തിെൻറ തെക്കും വടക്കും ഭാഗങ്ങളെ ബന്ധിപ്പിച്ച് സമര പ്രചാരണം നടത്തും. സംസ്ഥാന തലത്തിൽ സമരപ്രഖ്യാപന കൺെവൻഷനും നടത്തും. റോഡ് വീതികൂട്ടിയാൽ എല്ലാമായി എന്നാണ് വിചാരം. 30 കൊല്ലമായി ദേശീയപാത വീതികൂട്ടുന്ന പദ്ധതിയെക്കുറിച്ച് കേൾക്കാൻ തുടങ്ങിയിട്ട്. ഇതേവരെ കാര്യമായ പുരോഗതി ഉണ്ടാക്കാൻ കഴിഞ്ഞിട്ടില്ല. വൻകിട കുത്തകകൾക്കുവേണ്ടിയാണ് വ്യാപാരികളെ നാശത്തിലേക്ക് വലിച്ചിഴച്ച് റോഡ് വികസനം നടപ്പിലാക്കുന്നത്. ഇതിനെക്കുറിച്ച് പുനരാലോചന നടത്തണം. ദേശീയപാത 45 മീറ്ററാക്കുന്നതിന് വ്യാപാരികൾ എതിരല്ല. കടകൾ ഒഴിഞ്ഞു കൊടുക്കുന്നതിന് അർഹമായ നഷ്ടപരിഹാരം നൽകണം. തടസ്സമുള്ളയിടത്ത് 30 മീറ്ററും തടസ്സമില്ലാത്തിടത്ത് 45 മീറ്ററുമാക്കി വീതികൂട്ടുന്നതിന് സമ്മതമാണെന്ന് മുഖ്യമന്ത്രിയെ അറിയിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ജി.എസ്.ടിയുടെ പേരിൽ വ്യാപകമായി കട പരിശോധന നടത്തി വ്യാപാരികളെ പിടികൂടുന്നതിനെ എതിർക്കുമെന്നും കച്ചവടം നടത്തിയതിന് ജയിലിൽ പോകേണ്ടിവരുന്ന അവസ്ഥയുണ്ടാവാൻ സമ്മതിക്കില്ലെന്നും നസിറുദ്ദീൻ പറഞ്ഞു. കേരളത്തിൽ ജി.എസ്.ടി സംബന്ധിച്ച സർക്കാർ നോട്ടിഫിക്കേഷൻ വരുന്നതിനു മുമ്പുതന്നെ കാസർകോട്ട് കട പരിശോധന തുടങ്ങി. കേരളത്തിലെ മര വ്യവസായവും സമുദ്രോൽപന്ന അധിഷ്ഠിത വ്യവസായവും റബർ വ്യവസായവും ജി.എസ്.ടി വരുന്നതോടെ ഇല്ലാതാവുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. സംസ്ഥാന വൈസ് പ്രസിഡൻറ് കെ. അഹമ്മദ് ഷരീഫ്, സെക്രട്ടറി കെ.സേതുമാധവൻ, ജില്ല ഭാരവാഹികളായ ജോസ് തയ്യിൽ, മാഹിൻ കോളിക്കര എന്നിവർ സംബന്ധിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story