Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 1 Aug 2017 9:17 AM GMT Updated On
date_range 1 Aug 2017 9:17 AM GMTതലശ്ശേരി വടക്കുമ്പാട്ട് സംഘർഷാവസ്ഥ
text_fieldsbookmark_border
തലശ്ശേരി: വടക്കുമ്പാട് ഗുംട്ടിക്കും പരിസരത്തും ഉടലെടുത്ത രാഷ്ട്രീയസംഘര്‍ഷാവസ്ഥ പൊലീസ് ഇടപെട്ട് ശാന്തമാക്കി. സ്ഥലത്ത് പൊലീസ് ക്യാമ്പ്ചെയ്യുകയാണ്. തിങ്കളാഴ്ച വൈകീട്ട് ഏേഴാടെയാണ് സംഭവങ്ങളുടെ തുടക്കം. ഞായറാഴ്ച രാത്രി ബി.ജെ.പി, ആർ.എസ്.എസ് പ്രവര്‍ത്തകര്‍ വീടുകളില്‍ കയറി ഭീഷണിപ്പെടുത്തിയെന്ന് ആരോപിച്ച് സി.പി.എം ഗുംട്ടിയിൽനിന്ന് നമ്പ്യാര്‍പീടികയിലേക്ക് പ്രകടനം തുടങ്ങി. ബാലത്തിലെത്തിയപ്പോള്‍ പ്രകടനത്തിന് നേരെ ബി.ജെ.പി-ആര്‍.എസ്.എസ് പ്രവര്‍ത്തകര്‍ കൂകിവിളിച്ചുവെന്ന് ആരോപിച്ച് സി.പി.എം പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചു. തുടര്‍ന്ന് ഇരുവിഭാഗവും സംഘടിച്ചതോടെ സ്ഥലത്ത് സംഘര്‍ഷാവസ്ഥയുണ്ടായി. വിവരമറിഞ്ഞ് ഡിവൈ.എസ്.പി പ്രിന്‍സ് എബ്രഹാം, സി.ഐ പ്രദീപന്‍ കണ്ണിപ്പൊയില്‍ എന്നിവരുടെ നേതൃത്വത്തില്‍ വന്‍ പൊലീസ് സന്നാഹം സ്ഥലത്തെത്തി സ്ഥിതിഗതികള്‍ നിയന്ത്രിച്ചു. ഞായറാഴ്ച രാത്രിയില്‍ സി.പി.എം, ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകരുടെ വീടുകളില്‍ കയറി ബി.ജെ.പി, ആർ.എസ്.എസ് പ്രവര്‍ത്തകര്‍ ഭീഷണിപ്പെടുത്തിയെന്ന് സി.പി.എമ്മിന് പരാതിയുണ്ടായിരുന്നു. ബി.ജെ.പിയുടെ കൊടിമരം സി.പി.എം പ്രവര്‍ത്തകര്‍ പിഴുത് നശിപ്പിച്ചുവെന്ന് ബി.ജെ.പിയും പരാതിപ്പെട്ടിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story