Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 26 April 2017 11:57 AM GMT Updated On
date_range 26 April 2017 11:57 AM GMTകെട്ടിടത്തിലെ ജലസംഭരണി തകർന്ന് മൂന്ന് കാറുകൾക്ക് കേടുപാടുകൾ
text_fieldsbookmark_border
കണ്ണൂർ: നഗരമധ്യത്തിൽ ചേംബർ ഒാഫ് കോമേഴ്സ് ബിൽഡിങ്ങിെൻറ മുകൾ നിലയിലെ ജലസംഭരണി തകർന്നു വീണ് മൂന്ന് കാറുകൾക്കും സമീപകെട്ടിടത്തിലെ ആശുപത്രിക്കും കേടുപാട് സംഭവിച്ചു. ഇന്നലെ ഉച്ചക്ക് 11.45ഒാടെയാണ് അപകടം. തിങ്കളാഴ്ച മുഖ്യമന്ത്രിയുടെ സാന്നിധ്യത്തിൽ വടക്കൻ മേഖല പൊലീസ് ഉദ്യോഗസ്ഥരുടെ യോഗം നടന്ന കെട്ടിടമാണിത്. തകർന്ന കാറുകൾ നിർത്തിയിട്ടിരുന്ന സ്ഥലത്തായിരുന്നു മുഖ്യമന്ത്രിയുടെ പൊലീസ് ഉപദേഷ്ടാവിെൻറയും ഡി.ജി.പിയുടെയും കാറുകൾ നിർത്തി യിട്ടത്. തകർന്ന കാറുകളിലൊന്നിൽ ഉടമയുണ്ടായിരുന്നുവെങ്കിലും തലനാരിഴക്ക് രക്ഷപ്പെട്ടു. അഞ്ച് നിലകളാണ് ചേംബർ കെട്ടിടത്തിനുള്ളത്. ഇതിൽ അവസാനത്തെ രണ്ട് നിലകളുടെ പ്രവൃത്തി പുരോഗമിക്കുകയാണ്. അഞ്ചാം നിലയുടെ മുകളിലാണ് സംഭരണി നിർമിച്ചത്. ചെങ്കല്ലുകൾ ഉപയോഗിച്ച് നിർമിച്ച ടാങ്ക് സിമൻറ് ഉപയോഗിച്ച് ആവശ്യത്തിന് ബലപ്പെടുത്തിയിരുന്നില്ല എന്നാണ് വിവരം. ശേഷിയിലധികം വെള്ളം നിറഞ്ഞതോടെ സ്ഫോടനമുണ്ടായതുപോലെ ടാങ്ക് തകരുകയായിരുന്നുവെന്ന് സമീപവാസികൾ പറയുന്നു. വെള്ളവും ചെങ്കല്ലുകളും തെറിച്ചുവീണാണ് കാറുകൾ തകർന്നത്. കെ.എൽ 12 ഡി 4858 ടാറ്റ ഇൻഡിഗോ കാർ, വള്ളിത്തോട് സ്വദേശി ടി.ടി. മാത്യുവിെൻറ സ്വിഫ്റ്റ് ഡിസയർ, സന്ദീപ് എന്നയാളുടെ സ്വിഫ്റ്റ് ഡിസയർ എന്നീ കാറുകളാണ് തകർന്നത്. ചേംബർ കെട്ടിടത്തിനോട് ചേർന്ന് പ്രവർത്തിക്കുന്ന ചേംബർ പ്ലാസ കെട്ടിടത്തിലെ ഡോ. ഷബീറിെൻറ ഡയാ കെയർ ആശുപത്രിയുടെ രണ്ട് മുറികൾക്ക് കേടുപാടുകൾ പറ്റുകയും എ.സി തകരുകയും ചെയ്തു. ഇൗ കെട്ടിടത്തിെൻറ സൺഷേഡും തകർന്നിട്ടുണ്ട്. സമീപത്തെ ട്രാൻസ്ഫോർമറിലേക്ക് വെള്ളം വീണതോടെ തീപ്പൊരി തെറിക്കുകയും അപകടാന്തരീക്ഷമുണ്ടാവുകയും ചെയ്തു. വിവരമറിഞ്ഞ് കണ്ണൂർ വൈദ്യുതി സെക്ഷൻ ഒാഫിസിൽ നിന്ന് എത്തിയ ജീവനക്കാർ വൈദ്യുതി ബന്ധം വിച്ഛേദിച്ചു. പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story