Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightആറളത്ത് പുനരധിവാസ ...

ആറളത്ത് പുനരധിവാസ കുടുംബങ്ങള്‍ പട്ടിണിയില്‍

text_fields
bookmark_border
കേളകം: റേഷനരി വിതരണം വീണ്ടും മുടങ്ങിയതോടെ ആറളം ഫാം ആദിവാസി പുനരധിവാസ മേഖലയില്‍ കുടുംബങ്ങള്‍ പട്ടിണിയിലായി. പുതിയ റേഷന്‍ കാര്‍ഡില്ലാത്ത ആറളം ഫാമിലെ 149 ആദിവാസി കുടുംബങ്ങള്‍ക്ക് മൂന്നാഴ്ച്ചയായി റേഷനരി ലഭിക്കുന്നില്ല. പതിയ കാര്‍ഡില്ലാത്തവര്‍ക്ക് അരി നല്‍കേണ്ടെന്ന സിവില്‍ സപൈ്ളസ് വകുപ്പിന്‍െറ നിര്‍ദേശമാണ് ആദിവാസികള്‍ക്ക് തിരിച്ചടിയായത്. ഇത് പുന:സ്ഥാപിക്കാന്‍ ജില്ല കലക്ടര്‍ നല്‍കിയ നിര്‍ദേശവും നടപ്പായില്ളെന്ന് പരാതിയുണ്ട്. നാലു മാസത്തിനിടയില്‍ കുടംബങ്ങള്‍ക്ക് ലഭിച്ചത് 15 കിലോ അരി മാത്രമാണ്. മുന്‍ സര്‍ക്കാറിന്‍െറ കാലത്ത് അദാലത്തിലൂടെ കാര്‍ഡ് ലഭിച്ച കുടുംബങ്ങള്‍ കാര്‍ഡ് പുതുക്കിയിരുന്നില്ല. ഇതുകാരണം ഇവര്‍ റേഷന്‍ സാധനങ്ങള്‍ ലഭിക്കുന്നതിനിനുള്ള മുന്‍ഗണനാ ലിസ്റ്റില്‍ ഉള്‍പ്പെട്ടിരുന്നില്ല. ഇവരെ മുന്‍ഗണനാ ലിസ്റ്റില്‍ ഉള്‍പ്പെടുത്താനുള്ള നടപടി പൂര്‍ത്തിയാക്കാന്‍ കഴിയാഞ്ഞതാണ് ആദിവാസി കുടംബങ്ങളെ പട്ടിണിയിലേക്ക് നയിക്കുന്നത്. ജില്ല ഭരണകൂടം ഇടപ്പെട്ട് ആഴ്ച്ചയില്‍ അഞ്ചുകിലോ അരി ലഭ്യമാക്കാനുള്ള നടപടികള്‍ ഉണ്ടാക്കിയിരുന്നു. തുടര്‍ന്നാണ് നാലുമാസത്തിനിടെ 15 കിലോ അരി ലഭിക്കാനിടയായത്. വീണ്ടും സിവില്‍ സപൈ്ളസ് അധികൃതര്‍ നിലപാട് ശക്തമാക്കിയതോടെയാണ് മൂന്നാഴ്ച്ചയായി അരി വിതരണം പൂര്‍ണമായും നിര്‍ത്തിയത്. സര്‍ക്കാര്‍ തലത്തില്‍ പ്രശ്നത്തിന് പരിഹാരം ഉണ്ടാക്കണമെന്നാണ് ആദിവസി സംഘടനകള്‍ ആവശ്യപ്പെടുന്നത്. പട്ടിക വര്‍ഗ വികസന വകുപ്പ് പ്രശ്നത്തില്‍ ഇടപ്പെട്ടിട്ടുണ്ടെങ്കിലും സിവില്‍ സപൈ്ളസ് വകുപ്പ് നിഷേധാത്മക സമീപനമാണ് സ്വീകരിക്കുന്നതെന്നാണ് ആരോപണം. റേഷന്‍ കിട്ടുന്നില്ളെന്ന് കഴിഞ്ഞ ദിവസം ആറളം ഫാം സന്ദര്‍ശിച്ച വിജിലന്‍സ് ഡയറക്ടര്‍ ഡോ. ജേക്കബ് തോമസിനോട് പുനരധിവാസ കുടുംബങ്ങള്‍ പരാതിപ്പെട്ടിരുന്നു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story