Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 9 Sep 2019 11:29 PM GMT Updated On
date_range 9 Sep 2019 11:29 PM GMTപാതിരാവിൽ മുട്ടിലിഴഞ്ഞ് ഒരു വയസ്സുകാരി എത്തിയത് വനപാലകരുടെ കൈകളിലേക്ക്
text_fieldsbookmark_border
മൂന്നാർ: ജീപ്പിൽനിന്ന് തെറിച്ചുവീണ ഒരു വയസ്സുകാരി ജീവിതത്തിലേക്ക് തിരിച്ചുവന്നത് വനം വകുപ്പ് ഉദ്യോഗസ്ഥരുട െ സമയോചിത ഇടപെടലിൽ. കരച്ചിൽകേട്ട് എത്തിയ വാച്ചർമാരാണ് കുട്ടിയെ രക്ഷപ്പെടുത്തി ഉന്നത ഉദ്യോഗസ്ഥരെയടക്കം വിവരമറിയിച്ചശേഷം ആശുപത്രിയിൽ എത്തിച്ചത്. കഴിഞ്ഞ ദിവസം പഴനി ക്ഷേത്ര ദർശനത്തിനുശേഷം മടക്കയാത്രക്കിെട രാജമലയിലെ അഞ്ചാംമൈലിൽ ജീപ്പിൽനിന്നും റോഡിലേക്ക് തെറിച്ചുവീണ കുട്ടി പരിക്കുകളോടെ രക്ഷപ്പെട്ടത് അദ്ഭുതകരമായാണ്. വന്യമൃഗങ്ങൾ അടക്കം വിഹരിക്കുന്ന പാതയിൽ ചെക്ക്പോസ്റ്റിന് സമീപം തെറിച്ചുവീണ കുട്ടി സമയമെടുത്താണ് റോഡ് ക്രോസ് ചെയ്ത് ടിക്കറ്റ് കൗണ്ടറിൻെറ സമീപത്തേക്ക് നീങ്ങിയത്. ഈ സമയം വാഹനങ്ങൾ വരാതിരുന്നതും കുട്ടി എതിർവശത്തേക്ക് പോകാതിരുന്നതും വലിയ അപകടമാണ് ഒഴിവാക്കിയത്. സമീപെത്ത കുത്തൊഴുക്കുള്ള പുഴ റോഡിനോട് ചേർന്നാണ് ഒഴുകുന്നത്. പുഴയുടെ സമീപത്തേക്കാണ് കുട്ടി തെറിച്ചുവീണതെങ്കിലും ഇഴഞ്ഞുനീങ്ങി ചെക്ക്‌പോസ്റ്റിന് സമീപമെത്തി. തെരുവുനായ്ക്കളുടെ ശല്യമേറെയുള്ള ഭാഗമാണെങ്കിലും നായ്ക്കൾ ഇല്ലാതിരുന്നതും രക്ഷയായി. കുട്ടിയുടെ കരച്ചിൽകേട്ട് ആദ്യം ഓടിയെത്തിയത് വനം വകുപ്പ് വാച്ചർ കൈലേശനായിരുന്നു. കുട്ടിയെ വാരിയെടുത്ത് മുറിയിലെത്തിച്ചതോടെ സഹപ്രവർത്തകൻ വിശ്വനാഥനും എത്തി. ഇരുവരുംകൂടി കുട്ടിയുടെ മുഖത്തെ ചോര തുടച്ചശേഷം വൈൽഡ് ലൈഫ് വാർഡൻ ആർ. ലക്ഷ്മിയെ വിവരമറിയിച്ചു. സംഭവസ്ഥലത്തെത്തിയ അവർ കുട്ടിയെ മൂന്നാർ ജനറൽ ആശുപത്രിയിലെത്തിക്കുകയും മാതാപിതാക്കളെ കണ്ടെത്താൻ പൊലീസിൻെറ സഹായം തേടുകയുമായിരുന്നു. നിർത്താതെ കരയുന്ന കുട്ടിയുടെ മുഖമാണ് ഇപ്പോഴും വനം വകുപ്പ് ഉദ്യോഗസ്ഥരുടെ മനസ്സിൽ. മണിക്കൂറുകൾക്ക് ശേഷം മതാപിതാക്കൾ എത്തി കുട്ടിയെ ഏറ്റുവാങ്ങിയപ്പോഴാണ് തങ്ങൾക്ക് ആശ്വാസവും സന്തോഷവുമുണ്ടായതെന്ന് ജീവനക്കാർ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story