Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 10 Dec 2018 11:31 PM GMT Updated On
date_range 10 Dec 2018 11:31 PM GMTനാട്ടിലിറങ്ങിയ കാട്ടുപോത്ത് കിണറ്റിൽ വീണു; മയക്കുവെടിവെച്ച് കരക്കുകയറ്റി
text_fieldsbookmark_border
അടിമാലി: നാട്ടിലിറങ്ങിയ കാട്ടുപോത്ത് ജനവാസ മേഖലയിെല കിണറ്റിൽ വീണു. വെള്ളം വറ്റിച്ച ശേഷം പോത്തിനെ മയക്കുവെട ിവെച്ച് പിടികൂടി ഫയർഫോഴ്സ് സഹായത്തോടെ കരക്കുകയറ്റി. അടിമാലി ഫോറസ്റ്റ് റേഞ്ചിന് കീഴിൽ മച്ചിപ്ലാവ് പറക്കുടി സിറ്റിയിൽ തുറവാക്കൽ ഏലിയാസിെൻറ കിണറ്റിലാണ് തിങ്കളാഴ്ച രാവിലെ ആറോടെ കൂറ്റൻ കാട്ടുപോത്ത് വീണത്. കിണറ്റിലെ മോേട്ടാറിെൻറ സ്വിച്ചിട്ടിട്ടും വെള്ളം കയറാതിരുന്നതിനെ തുടർന്ന് നോക്കിയപ്പോഴാണ് കാട്ടുപോത്തിനെ കണ്ടെത്തിയത്. കശാപ്പിന് കൊണ്ടുവന്ന പോത്ത് എന്ന ധാരണയായിരുന്നു നാട്ടുകാർക്ക്. എന്നാൽ, ആളുകളെ കണ്ടപ്പോൾ പോത്ത് വിറളിപിടിച്ചതോടെ നാട്ടുകാർ മച്ചിപ്ലാവ് ഫോറസ്റ്റ് സ്റ്റേഷനിൽ വിവരമറിയിക്കുകയും വനപാലകർ എത്തി കിണറ്റിൽ വീണത് കാട്ടുപോത്താണെന്ന് സ്ഥീരികരിക്കുകയുമായിരുന്നു. പിന്നീട് ഫയർ ഫോഴ്സ് എത്തി വെള്ളം പമ്പ് ചെയ്ത് നിയന്ത്രിച്ച് നിർത്തിയശേഷമാണ് പോത്തിനെ രക്ഷിക്കാൻ ശ്രമം തുടങ്ങിയത്. തേക്കടി ടൈഗർ റിസർവിലെ മയക്കുവെടി വിദഗ്ധനും അസി. വെറ്ററിനറി സർജനുമായ ഡോ. അബ്ദുൽ സത്താറാണ് മയക്കുവെടിവെച്ചത്. ഏഴ് വയസ്സോളമുള്ള കാട്ടുപോത്തിന് 600 കിലോയിലധികം തൂക്കവുമുണ്ടായിരുന്നു. വൈകീട്ട് നാലോടെയാണ് കിണറ്റിൽനിന്ന് പുറത്തെടുക്കാനായത്. അടിമാലി ഫയർ ഫോഴ്സിെൻറ നേതൃത്വത്തിൽ വനപാലകരും പൊലീസും ചേർന്നാണ് പുറത്തെടുത്തത്. മൂന്നാർ ഡി.എഫ്.ഒക്ക് പുറമെ എ.സി.എഫ് മാർട്ടിൻ ലോവൻ, അടിമാലി റേഞ്ച് ഓഫിസർ അഖിൽ നാരായണൻ, നേര്യമംഗലം റേഞ്ച് ഓഫിസർ അരുൺ കെ. നായർ, സീനിയർ വെറ്ററിനറി സർജൻ ജയകുമാർ, അടിമാലി എസ്.ഐ എസ്. ശിവലാൽ എന്നിവർ സ്ഥലത്തെത്തി. ജനവാസ കേന്ദ്രമായ മച്ചിപ്ലാവിൽ 20 കിലോമീറ്റർ ചുറ്റളവിൽ കാട്ടുപോത്ത് ഇല്ലെന്നും തട്ടേക്കണൻ വനമേഖലയിൽനിന്ന് കൂട്ടംതെറ്റി ഇവിടെ എത്തിയതാകാമെന്നുമാണ് സംശയിക്കുന്നത്. പോത്തിനെ ആവറുകുട്ടി വനമേഖലയിൽ തുറന്നുവിടുമെന്ന് മൂന്നാർ ഡി.എഫ്.ഒ നരേന്ദ്രബാബു പറഞ്ഞു. പൊലീസ് വളരെ പണിപ്പെട്ടാണ് കാട്ടുപോത്തിനെ കാണാനെത്തിയവരെ നിയന്ത്രിച്ചത്. അടിമാലി പട്ടണത്തിൽനിന്ന് നാല് കിലോമീറ്റർ മാത്രമാണ് ഇവിടേക്കുള്ളത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story