Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 18 Nov 2018 5:01 AM GMT Updated On
date_range 18 Nov 2018 5:01 AM GMTപ്രളയം: അതിജീവന പദ്ധതിയിൽ നാല് ഡിസൈനർ റോഡുകൾ നിർമിക്കും ^മന്ത്രി ജി. സുധാകരൻ
text_fieldsbookmark_border
പ്രളയം: അതിജീവന പദ്ധതിയിൽ നാല് ഡിസൈനർ റോഡുകൾ നിർമിക്കും -മന്ത്രി ജി. സുധാകരൻ തൊടുപുഴ: പ്രളയ അതിജീവന പദ്ധതിപ്രകാരം ജില്ലയിൽ ആധുനിക രീതിയിലുള്ള നാല് ഡിസൈനർ റോഡുകൾ നിർമിക്കുമെന്ന് മന്ത്രി ജി. സുധാകരൻ. കട്ടപ്പന നഗരസഭ ഹാളിൽ ജില്ലയിലെ പൊതുമരാമത്ത് പ്രവൃത്തികളുടെ പുരോഗതി അവലോകനം ചെയ്യുകയായിരുന്നു അദ്ദേഹം. ചെമ്മണ്ണാർ-ഗ്യാപ് റോഡ് (25 കോടി), വണ്ടിപ്പെരിയാർ-മൂഴിയാർ (20 കോടി), പൈനാവ്-താന്നിക്കണ്ടം (25 കോടി), ഇടുക്കി-നേര്യമംഗലം (25 കോടി) എന്നീ റോഡുകളാണ് അന്താരാഷ്ട്ര നിലവാരത്തിൽ നിർമിക്കുന്നത്. കിലോമീറ്ററിന് ഒന്നുമുതൽ ഒന്നരക്കോടി രൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നത്. റോഡുകൾക്കും പാലങ്ങൾക്കും ജില്ലയിൽ 3,000 കോടി രൂപ ചെലവഴിക്കും. റോഡുകളുടെ അറ്റകുറ്റപ്പണി, ശാക്തീകരണം, റോഡുകളുടെയും പാലങ്ങളുടെയും നിർമാണം എന്നിവക്കാണ് ഫ്ലഡ് വർക്ക്, പ്ലാൻ ഫണ്ട്, മലയോര ഹൈവേ, കിഫ്ബി എന്നിവയിൽ ഉൾപ്പെടുത്തി പൊതുമരാമത്ത് വകുപ്പ് ഫണ്ട് ലഭ്യമാക്കുന്നത്. പ്രകൃതിദുരന്തങ്ങളിലും പ്രളയത്തിലും തകർന്ന ജില്ലയിലെ റോഡുകളുടെ അറ്റകുറ്റപ്പണിക്ക് 38 കോടി രൂപ നൽകിയിട്ടുണ്ടെന്ന് മന്ത്രി ജി. സുധാകരൻ പറഞ്ഞു. അടിയന്തരമായി അറ്റകുറ്റപ്പണി പൂർത്തിയാക്കാൻ ഉദ്യോഗസ്ഥർ ജാഗ്രതയോടെ പ്രവർത്തിക്കണം. നിർമാണ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട പ്രതിസന്ധികൾ മറികടക്കാൻ ഉയർന്ന ഉദ്യോഗസ്ഥരുടെയും ജനപ്രതിനിധികളുടെയും ജില്ല ഭരണകൂടത്തിെൻറയും സഹായം തേടണമെന്നും മന്ത്രി വ്യക്തമാക്കി. ജില്ലയിൽ മലയോര ഹൈവേയുടെ നിർമാണ പ്രവർത്തനങ്ങൾ ത്വരിതപ്പെടുത്തും. ദേശീയപാതകൾക്ക് ഉൾപ്പെടെ ഭൂമി ലഭ്യമാക്കാൻ ജില്ല ഭരണകൂടം സജീവമായി ഇടപെടുമെന്ന് യോഗത്തിൽ പങ്കെടുത്ത കലക്ടർ കെ. ജീവൻ ബാബു അറിയിച്ചു. ജോയ്സ് ജോർജ് എം.പി, കട്ടപ്പന നഗരസഭ ചെയർമാൻ മനോജ് എം. തോമസ്, പൊതുമരാമത്ത് വകുപ്പ് (റോഡ്സ്) ചീഫ് എൻജിനീയർ ജീവരാജ്, സൂപ്രണ്ടിങ് എൻജിനീയർ കെ.ടി. ബിന്ദു, എക്സി. എൻജിനീയർ പി.കെ. രമ, കെട്ടിട വിഭാഗം ചീഫ് എൻജിനീയർ ഇ.കെ. ഹൈദ്രു, സൂപ്രണ്ടിങ് എൻജിനീയർ എ. മുഹമ്മദ്, എക്സി. എൻജിനീയർ വി.വി. അജിത് കുമാർ, വിവിധ സെക്ഷനുകളിൽനിന്നുള്ള അസി. എൻജിനീയർമാർ, പൊതുമരാമത്ത് മന്ത്രി അസി. പ്രൈവറ്റ് സെക്രട്ടറിമാരായ എസ്. മണികണ്ഠകുമാർ, എ.വി. ചന്ദ്രൻ തുടങ്ങിയവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story