Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 18 Nov 2018 5:01 AM GMT Updated On
date_range 18 Nov 2018 5:01 AM GMTവെള്ളവും ഭക്ഷണവുമില്ല; ഹർത്താലിൽ വലഞ്ഞ് ശബരിമല തീർഥാടകർ
text_fieldsbookmark_border
കുമളി: ഹിന്ദു ഐക്യവേദിയും ശബരിമല കർമസമിതിയും ആഹ്വാനം ചെയ്ത ഹർത്താലിൽ വലഞ്ഞ് ശബരിമല തീർഥാടകരും. തമിഴ്നാട്, കർണാടക, പുതുച്ചേരി സംസ്ഥാനങ്ങളിൽനിന്ന് കുമളിവഴി ശബരിമലക്ക് പോകാനെത്തിയ നിരവധി തീർഥാടകരാണ് ഭക്ഷണവും വെള്ളവും കിട്ടാതെ വലഞ്ഞത്. ഹർത്താൽ വിവരം അറിയാതെ രാവിലെ പ്രവർത്തനം തുടങ്ങിയ ചെറുകിട ഹോട്ടലുകൾ ഉൾെപ്പടെ മുഴുവൻ വ്യാപാര സ്ഥാപനങ്ങളും ഹർത്താലനുകൂലികൾ അടപ്പിച്ചു. അതിർത്തി കടന്നെത്തിയ തീർഥാടകരുടെ വാഹനങ്ങൾക്ക് ശബരിമലക്ക് പോകാൻ വഴിയൊരുക്കി നൽകിയെങ്കിലും വെള്ളവും ഭക്ഷണവും കിട്ടാത്തത് തീർഥാടകരെ ദുരിതത്തിലാക്കി. മുന്നറിയിപ്പില്ലാതെ നടത്തിയ ഹർത്താൽ വ്യാപാര മേഖലക്ക് ലക്ഷങ്ങളുടെ നഷ്ടമാണുണ്ടാക്കിയത്. തേക്കടി ഉൾപ്പെടുന്ന വിനോദ സഞ്ചാരമേഖലക്കും തിരിച്ചടിയായി. സംസ്ഥാനത്തിെൻറ വിവിധ ഭാഗങ്ങളിലേക്ക് പോകാനെത്തിയ തൊഴിലാളികളും ചരക്കുവാഹനങ്ങളും ഹർത്താൽ കഴിയുംവരെ കുമളിയിൽ കിടന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story