തോട്ടം കരിഞ്ഞുണങ്ങുന്നു; ഏലം കർഷകർ ആശങ്കയിൽ
text_fieldsകട്ടപ്പന: വേനൽച്ചൂടിൽ ഏലംകൃഷി കരിഞ്ഞുണങ്ങുന്നു. നെഞ്ചിൽ തീക്കനലുമായി ഏലം കർഷക ർ. മഴ വിട്ട് നിൽക്കുകയും ചൂടിെൻറ ആധിക്യം വർധിക്കുകയും ചെയ്തതോടെയാണ് ഹൈറേഞ്ചിലെ ഏ ലം കൃഷി കരിഞ്ഞുണങ്ങുന്നത്. അരയേക്കർ മുതൽ പത്തേക്കർ വരെ ഏലകൃഷിയുള്ള കർഷകരാണ് വേനൽച്ചൂടിെൻറ ആഘാതത്തിൽ തരിച്ചുനിൽക്കുന്നത്. ഒട്ടുമിക്ക കർഷകരുടെയും ഏലച്ചെടിയുടെ തണ്ട് ചൂടിൽ വാടിവീണു. ജലസേചന സൗകര്യമില്ലാത്ത തോട്ടങ്ങളിലെ ഭൂരിഭാഗം ചെടികളെയും ഇതു ബാധിച്ചു. കഴിഞ്ഞ പ്രളയത്തിൽ ഏലക്കൃഷിക്ക് ഉണ്ടായ നഷ്ടത്തിന് പിന്നാലെയാണ് വേനൽ ചൂട് കൃഷിക്ക് നാശമുണ്ടാക്കിയത്. ഏലത്തിന് നല്ല വില കിട്ടിയിരുന്ന സാഹചര്യത്തിൽ ഇപ്പോഴുണ്ടായ കൃഷി നഷ്ടം കർഷകർക്ക് താങ്ങാനാവുന്നില്ല. ചെടി ഉണങ്ങി നശിച്ചതിനാൽ ആവർത്തന കൃഷി ചെയ്ത് പുതിയ ചെടി നട്ട് വിളവുണ്ടാക്കാൻ കുറഞ്ഞത് മൂന്ന് വർഷമെടുക്കും.
ഏലത്തിന് കിലോക്ക് ശരാശരി 2500 രൂപ വില കിട്ടിയിരുന്ന സമയമാണിത്. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് വില കുറവാണെങ്കിലും മെച്ചപ്പെട്ട വിലയാണ് ഇപ്പോഴും. കഴിഞ്ഞ വർഷം ഈ സമയത്ത് കിലോക്ക് 3500 രൂപ വരെ വില ലഭിച്ചിരുന്നു. ചെറുകിട കർഷകരിൽ ഭൂരിഭാഗവും ഏലം വിറ്റുകഴിഞ്ഞു. വൻകിട വ്യാപാരികളുടെയും ഏതാനും എസ്റ്റേറ്റ് ഉടമകളുടെയും കൈയിൽ മാത്രമാണ് സ്റ്റോക്ക് ഉള്ളത്. വേനൽ ആഘാതത്തിൽ വില ഉയർന്നാലും അതിെൻറ നേട്ടം അവർ കൈയടക്കും. ഏലക്കൃഷി കരിഞ്ഞ് കൃഷി നശിച്ച കർഷകർക്ക് സ്പൈസസ് ബോർഡിെൻറ സഹായം ലഭിക്കുന്നില്ല. വിള ഇൻഷുറൻസ് ഇല്ലാത്തതിനാൽ അതിെൻറ സഹായവും കർഷകർക്ക് ലഭിക്കില്ല. ബാങ്ക് വായ്പകളുടെ മൊറട്ടോറിയം കാലാവധി അവസാനിക്കുന്നതോടെ ബാങ്കുകൾ കാർഷിക വായ്പകളിൽ ജപ്തി നടപടികളും തുടങ്ങും. കാർഷിക കടാശ്വാസത്തിെൻറയും വായ്പ തിരിച്ചടവ് മൊറട്ടോറിയത്തിെൻറയും കാലാവധി സർക്കാർ നീട്ടുമെന്ന പ്രതീക്ഷയിലാണ് കർഷകർ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.