കുടിക്കാൻ വെള്ളമില്ല; നന്നാക്കാൻ കരാറുകാരും
text_fieldsതൊടുപുഴ: വേനല്‍ കനത്തതോെട തൊടുപുഴയിലും സമീപത്തും കുടിവെള്ളക്ഷാമം രൂക്ഷം. ഇതി നിടെ, വാട്ടര്‍ അതോറിറ്റിയുടെ പൈപ്പ് അടിക്കടി പൊട്ടുന്നേതാടെ ജലവിതരണം തടസ്സപ ്പെട്ട് ജനജീവിതം ദുസ്സഹമായി. പ്രദേശവാസികള്‍ പലരും വിലകൊടുത്താണ് വീട്ടാവശ്യങ്ങള്‍ക്ക് വെള്ളമെത്തിക്കുന്നത്. ഒരാഴ്ചക്കിടെ തൊടുപുഴ നഗരത്തിൽ മാത്രം വിവിധയിടങ്ങളിലാണ് ൈപപ്പ് പൊട്ടി കുടിവെള്ളം പാഴായത്. ഇടവെട്ടി, കുമാരമംഗലം, കരിമണ്ണൂർ തുടങ്ങി മിക്ക പഞ്ചായത്തുകളിലും പൊട്ടിക്കിടക്കുന്ന പൈപ്പുകൾ അറ്റകുറ്റപ്പണി നടത്തിയിട്ടില്ല. വാട്ടർ അതോറിറ്റി ഓഫിസിലേക്ക് വിളിച്ചാൽ കരാറുകാർ പണിമുടക്കിലാണെന്ന മറുപടിയാണ് ലഭിക്കുന്നതെന്ന് നാട്ടുകാർ ആരോപിക്കുന്നു.
കരാർ ജോലിക്കാർ സമരം ആരംഭിച്ചതോടെ പരാതിയുമായി ഉപഭോക്താക്കൾ വിളിച്ചാൽ ‘നിങ്ങൾ തന്നെ ശരിയാക്കൂ മറ്റ് സഹായം ചെയ്ത് തരാം’ എന്ന മറുപടിയാണ് ജീവനക്കാരുടെ ഭാഗത്തുനിന്ന് ഉണ്ടാകുന്നതെന്നാണ് നാട്ടുകാർ പറയുന്നത്. ഉയർന്ന മേഖലകളിൽ കുടിവെള്ളം തീരെ കിട്ടാനില്ലാത്ത സാഹചര്യമാണ്. ഇടവെട്ടി പഞ്ചായത്തിൽ കൊതകുത്തി, ചിറകണ്ടം എന്നിവിടങ്ങളിൽ രണ്ടാഴ്ചയായി വെള്ളം കിട്ടാതെ ജനങ്ങൾ ദുരിതത്തിലായിരുന്നു. കുടിവെള്ള പദ്ധതിയുടെ വാൽവിലുണ്ടായ തകരാറിനെ തുടർന്നാണ് വെള്ളം കിട്ടാതായത്. വാട്ടർഅതോറിറ്റി അധികൃതരെ വിവരമറിയിച്ചെങ്കിലും ജോലിക്കാരില്ലെന്ന മറുപടിയാണ് ലഭിച്ചത്. 40ഓളം കുടുംബങ്ങളാണ് ഇവിടെ വാട്ടർ അതോറിറ്റിയുടെ വെള്ളത്തെ ആശ്രയിച്ചു കഴിയുന്നത്. കഴിഞ്ഞ ദിവസങ്ങളിലൊക്കെ ഇവർ കുടിവെള്ളം പണംകൊടുത്ത് വാങ്ങുന്ന സാഹചര്യമായിരുന്നു.
ഇത് വലിയ ബാധ്യതയായതോടെ നാട്ടുകാർ കഴിഞ്ഞ ദിവസം തകരാർ പരിഹരിക്കുകയായിരുന്നു. മണക്കാട് പഞ്ചായത്തിലും കുടിവെള്ളക്ഷാമം രൂക്ഷമാണ്. പുതുപ്പരിയാരം, മൈലാടും പാറ, കടുക്കാമറ്റം, പെരുഞ്ചിറക്കുന്ന്, കുന്നത്തുപാറ, അങ്കം വെട്ടി മേഖലകളിലും കുടിവെള്ളക്ഷാമത്തിലാണ്. 1000 രൂപവരെ നൽകി പലരും വാഹനങ്ങളിലാണ് വെള്ളമെത്തിക്കുന്നത്. വേനൽ ആരംഭിക്കുേമ്പാൾ തന്നെ ശുദ്ധജല വിതരണം പ്രതിസന്ധിയിലായത് വരുംദിവസങ്ങളിൽ കൂടുതൽ ദുരിതമുണ്ടാക്കുമെന്ന ആശങ്കയിലാണ് നാട്ടുകാർ. കരാറുകാരുടെ പണിമുടക്ക് തകരാർ പരിഹരിക്കുന്നതിന് പ്രതിസന്ധി സൃഷ്ടിക്കുന്നതെന്നാണ് വാട്ടർ അതോറിറ്റി ഉേദ്യാഗസ്ഥർ പറയുന്നത്. പല പഞ്ചായത്തുകളിലും പൈപ്പ് പൊട്ടുന്നുണ്ട്. എന്നാൽ, ജോലിക്കാരില്ലാത്ത സാഹചര്യത്താൽ ജോലികൾ തടസ്സപ്പെടുന്ന സാഹചര്യമാണെന്നും വാട്ടർ അതോറിറ്റി അധികൃതർ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.