കയറിക്കിടക്കാൻ കൂരയില്ലാതെ ആദിവാസികൾ
text_fieldsഅടിമാലി: ആദിവാസി ഭവന നിർമാണത്തിനു കോടികൾ മുടക്കിയെങ്കിലും കയറിക്കിടക്കാൻ കൂ രയില്ലാതെ ആദിവാസികൾ. മരച്ചുവട്ടിലും താൽക്കാലിക ഷെഡുകളിലുമായി ജീവിതം തള്ളിനീക ്കുകയാണ് ഇവർ. അടിമാലി, ദേവികുളം ബ്ലോക്കുകൾക്ക് കീഴിലായി 3000ത്തിലേറെ ആദിവാസികളാണ ് വീടെന്ന സ്വപ്നത്തിനായി അധികൃതരുടെ വാക്കുവിശ്വസിച്ച് കൂരപൊളിച്ച് വഴിയാധാരമായത്. സംസ്ഥാനത്ത് ഏറ്റവും കൂടുതൽ ആദിവാസികളുള്ള അടിമാലി പഞ്ചായത്തിലാണ് കൂടുതൽ ഭവനരഹിതർ. മറയൂർ, മാങ്കുളം, വട്ടവട, കാന്തലൂർ, ചിന്നക്കനാൽ, പള്ളിവാസൽ, ദേവികുളം പഞ്ചായത്തുകളിലും ആദിവാസികൾ മാത്രമുള്ള ഇടമലക്കുടി പഞ്ചായത്തിലുമാണ് ആദിവാസികൾ വീടില്ലാതെ ദുരിതത്തിലായത്. ലൈഫ് ഭവന പദ്ധതി അടക്കം കഴിഞ്ഞ 15 വർഷത്തിനിടെ നടത്തിയ പാർപ്പിട പദ്ധതികളാണ് ലക്ഷ്യം കാണാതെ കിടക്കുന്നത്. സ്വകാര്യ കരാറുകാർക്ക് ഭവന നിർമാണച്ചുമതല നൽകിയതാണ് കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്. തറ ഉൾപ്പെടെ പ്രാരംഭ പ്രവർത്തനം പൂർത്തിയാക്കിയാലേ രണ്ടും മൂന്നും ഘട്ടം പണം അനുവദിക്കുകയുള്ളൂ. എന്നാൽ, തറനിർമാണത്തിൽ തന്നെ അഴിമതിയിലൂടെ വലിയ തട്ടിപ്പാണ് കരാറുകാർ നടത്തുന്നത്.
മാങ്കുളം പഞ്ചായത്തിൽ 2012 മുതൽ നിർമാണം തുടങ്ങിയ പലവീടുകളും ഇപ്പോൾ തറഭാഗമോ ഭിത്തിയോ പണിത നിലയിലാണ്. 2012 മുതൽ 2015വരെ 713 വീടുകളാണ് അടിമാലി ബ്ലോക്കിനു കീഴിൽ മാത്രം അനുവദിച്ചത്. ബ്ലോക്ക് പഞ്ചായത്തിനു കീഴിൽ 463 വീടുകളും ൈട്രബൽ ഡിപ്പാർട്മെൻറ് 250 വീടുകളുമാണ് പണിതത്. ഇതിൽ ഇരുനൂറിൽ താഴെ വീടുകളുടെ നിർമാണമാണ് പൂർത്തിയായത്. ഇതാണെങ്കിൽ ചോർന്നൊലിച്ച് നിലം പൊത്താവുന്ന അവസ്ഥയിലും. കേന്ദ്ര-സംസ്ഥാന സർക്കാറുകളുടെ വിഹിതവും തദ്ദേശസ്ഥാപനങ്ങളുടെ വിഹിതവും ചേർത്താണ് ഇന്ദിര ആവാസ് യോജന പദ്ധതി പ്രകാരം വീട് നൽകുന്നത്. ഇപ്പോൾ വീടുകൾക്ക് നാലു ലക്ഷം രൂപ അനുവദിക്കുന്നുണ്ട്. എന്നാൽ, നിർമാണ സാമഗ്രികളുടെ വിലവർധനമൂലം പണം തികയാതെ വരുന്നു. വാഹനങ്ങൾ എത്താത്തതും ചെന്നെത്താൻ പ്രയാസമുള്ളതുമായ പ്രദേശങ്ങളിൽ നാലുലക്ഷത്തിന് വീട് നിർമിക്കാൻ കഴിയില്ലെന്നും ആദിവാസികൾ പറയുന്നു. നിർമാണം കരാറുകാർക്ക് നൽകണമെന്നതിനാൽ പുതിയതായി വീട് വേണ്ടെന്ന നിലപാടിലേക്കും ആദിവാസികളെത്തി.
425 സ്ക്വയർ ഫീറ്റിൽ രണ്ട് ബെഡ് റൂം, ഹാൾ, സിറ്റൗട്ട്, അടുക്കള, കക്കൂസ് എന്നിവ ഉൾപ്പെടുത്തി വേണം വീട് നിർമിക്കാൻ. ഗുണഭോക്താക്കൾക്ക് തന്നെ നിർമാണച്ചുമതല സർക്കാർ നിർദ്ദേശിക്കുന്നുണ്ടെങ്കിലും ആദിവാസിക്കുടികളിൽ കരാറുകാർ തന്നെ നിർമിക്കണമെന്നാണ് തദ്ദേശ ഭരണസ്ഥാപനങ്ങളുടെ നിലപാട്. ഇത്തരത്തിൽ നിർമാണം നടത്തിയ വെങ്കായപ്പായപ്പാറയിൽ ആദിവാസികൾ ജപ്തി ഭീഷണി നേരിടുമ്പോഴാണ് സമാന പദ്ധതിയിൽ ആദിവാസികൾ ചൂഷണത്തിനിരയാകുന്നത്. 50 വീട്ടുകാർക്കാണ് ഇവിടെ ജപ്തി നോട്ടീസ് നൽകിയത്. സർക്കാർ അനുവദിച്ച പണത്തിന് കെട്ടിടം നിർമിക്കാത്തതിനാൽ കൈപ്പറ്റിയ പണം തിരിച്ചടക്കാത്തതാണ് ജപ്തിക്ക് കാരണം. എന്നാൽ, പണം കരാറുകാരൻ കൊണ്ടുപോയെന്നാണ് ആദിവാസികൾ പറയുന്നത്. പൊലീസ് കേസ് നിലനിൽക്കുന്നതിനാൽ തുടർനടപടി ഉണ്ടായിട്ടില്ല. ഒരു വീടുപോലും പൂർത്തീകരിക്കാൻ ഇവിടെ കഴിഞ്ഞിട്ടില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.