Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightപീരുമേട്...

പീരുമേട് മോർച്ചറിയില്ല മൃതദേഹം സൂക്ഷിക്കുന്നത് അത്യാഹിതവിഭാഗത്തിൽ

text_fields
bookmark_border
പീരുമേട് മോർച്ചറിയില്ല മൃതദേഹം സൂക്ഷിക്കുന്നത് അത്യാഹിതവിഭാഗത്തിൽ
cancel

പീരുമേട്: താലൂക്ക് ആശുപത്രിയിൽ മോർച്ചറി ഇല്ലാത്തതിനാൽ മൃതദേഹം സൂക്ഷിക്കുന്നത് അ ത്യാഹിത വിഭാഗത്തിൽ. മണിക്കൂറുകളോളം അത്യാഹിത വിഭാഗത്തിൽ മൃതദേഹങ്ങൾ സൂക്ഷിക്കുന്നത് ചികിത്സക്ക് എത്തുന്നവരെ പ്രയാസത്തിലാക്കുന്നു. കഴിഞ്ഞ ദിവസം 11 മണിക്കൂറാണ് അത്യാഹിതവിഭാഗത്തിെൻറ വരാന്തയിൽ മൃതദേഹം സൂക്ഷിച്ചത്. കഴിഞ്ഞദിവസം കുമളി മുരിക്കടിയിൽ വിഷം കഴിച്ച സോമൻ മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴി മരിച്ചു. ഞായറാഴ്ച രാത്രി ഒമ്പതിന് പീരുമേട് ആശുപത്രിയിൽ മൃതദേഹം എത്തിച്ചു. എന്നാൽ, കുമളിയിൽനിന്ന് പൊലീസ് എത്തി നടപടി സ്വീകരിച്ചത് തിങ്കളാഴ്ച രാവിലെ 10ന് ശേഷമാണ്.

ഈ സമയമത്രയും മൃതദേഹം അത്യാഹിത വിഭാഗത്തിെൻറ വരാന്തയിലാണ് കിടത്തിയത്. ഇതിന് സമീപമാണ് പുരുഷന്മാരുടെ വാർഡും. അത്യാഹിത വിഭാഗത്തിൽ രണ്ട് കട്ടിൽ മാത്രമാണുള്ളത്. ആശുപത്രിയിൽ മൃതദേഹം ബന്ധുക്കൾ എത്തി കൊണ്ടുപോകുംവരെ വാർഡിൽ കിടത്തേണ്ടിവരുന്നു. സ്വകാര്യവ്യക്തി നിർമാണം നടത്തുന്നതിനിടെ മോർച്ചറി കെട്ടിടത്തിന് തകരാർ സംഭവിച്ച് കെട്ടിടം ഉപേക്ഷിച്ചിരുന്നു. തുടർന്ന് പുതിയ കെട്ടിട നിർമാണം ആരംഭിച്ചെങ്കിലും നിർമാണത്തിലെ ക്രമക്കേട് മൂലം സംരക്ഷണഭിത്തിയിൽ വിള്ളൽ വീണു. അപകടാവസ്ഥയിലായ സംരക്ഷണഭിത്തി പുനർനിർമിച്ച് കെട്ടിടം പണിയാൻ നടപടി ഉണ്ടായിട്ടില്ല.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
News Summary - local news
Next Story