വേനൽച്ചൂട് ഉയരുന്നു ചുട്ടുപൊള്ളി ലോറേഞ്ച് മേഖല
text_fieldsതൊടുപുഴ: വേനൽച്ചൂടിൽ ചുട്ടുപൊള്ളി ഇടുക്കിയുടെ ലോറേഞ്ച് മേഖല. തൊടുപു ഴ ഉൾെപ്പടെ ലോറേഞ്ച് പ്രദേശത്ത് പകൽ പൊള്ളിക്കുന്ന ചൂടാണ് അനുഭവപ്പെടുന്നത്. നഗരപരിധിയിലാണ് അസഹനീയമായ ചൂട്. ചൂട് അനുദിനം വർധിക്കുന്ന സാഹചര്യത്തിൽ സൂര്യാതപത്തിനും സാധ്യതയേറി. കഴിഞ്ഞ ദിവസം സ്കൂട്ടറിൽ സഞ്ചരിക്കുന്നതിനിടെ ഗൃഹനാഥന് സൂര്യാതപമേറ്റിരുന്നു. ഇൗ സാഹചര്യത്തിൽ വെയിലത്ത് കൂടുതൽ സമയം ജോലിയെടുക്കുന്നവരും മറ്റും ജാഗ്രത പാലിക്കണമെന്ന് ആരോഗ്യവകുപ്പ് നിർദേശിച്ചു. അസഹനീയ ചൂടുമൂലമുണ്ടാകുന്ന ആരോഗ്യപ്രശ്നങ്ങളെ തുടർന്ന് ആശുപത്രികളിൽ ചികിത്സ തേടി എത്തുന്നവരുടെ എണ്ണവും വർധിച്ചു. വളരെ ഉയർന്ന ശരീരതാപം, വറ്റിവരണ്ട് ചുവന്ന് ചൂടായ ശരീരം, ശക്തമായ തലവേദന, തലകറക്കം, മന്ദഗതിയിലുള്ള നാഡിമിടിപ്പ്, മാനസികാവസ്ഥയിലുള്ള മാറ്റങ്ങൾ തുടങ്ങിയവയും ഇതേതുടർന്നുള്ള അബോധാവസ്ഥയും അന്തരീക്ഷ താപനില ഉയരുന്നതുമൂലം സംഭവിക്കാമെന്ന് ആരോഗ്യവകുപ്പ് വൃത്തങ്ങൾ വ്യക്തമാക്കി.
ഫാനോ എസിയോ ഇല്ലാതെ രാത്രി കഴിച്ചുകൂട്ടാനാകാത്ത സ്ഥിതിവിശേഷമാണിപ്പോൾ. ഇതോടെ കടകളിൽ ഫാനുകൾക്കും എ.സിക്കും എയർകൂളറുകൾക്കും ഫ്രിഡ്ജിനും ആവശ്യക്കാർ വർധിച്ചു. ഇത്തവണ പതിവിലും നേരേത്ത ചൂടു കൂടിയതിനാൽ ഇത്തരം ഉൽപന്നങ്ങൾക്ക് ആവശ്യക്കാർ ഏറിയതായി വ്യാപാരികൾ പറയുന്നു. സാധാരണ മാർച്ച് മുതൽ മൂന്നു മാസമാണ് ഇത്തരം ഉൽപന്നങ്ങളുടെ വിൽപന കൂടാറ്. അന്തരീക്ഷ താപനില ഉയർന്നതോടെ ശീതളപാനീയ കടകളിലും തിരക്കേറി. ജ്യൂസും ഷെയ്ക്കും ഐസ്ക്രീമും കഴിക്കാനായി പകലും രാത്രിയിലും ആളുകൾ കുടുംബസമേതം കടകളിൽ എത്തുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.