വിലയുണ്ടായിട്ടും രക്ഷയില്ലാതെ കർഷകർ
text_fieldsകട്ടപ്പന: ഇല പൊള്ളലും റെഡ് സ്പൈഡർമൈറ്റ് രോഗവും മൂലം തേയില ചെടികൾ ഉണങ്ങി നശിക്കുന ്നു. തേയിലകൊളുന്തിന് ന്യായമായ വില ഉണ്ടായിട്ടും രോഗബാധ മൂലം ഉൽപാദനം കുത്തനെ ഇടിഞ് ഞത് വില ഉയർച്ചയുടെ പ്രയോജനം കർഷകർക്ക് നഷ്ടമാക്കുന്നു. ജില്ലയിലെ പതിനയ്യായിരത്തിലധികം ചെറുകിട തേയില കർഷകർ ഇതോടെ പ്രതിസന്ധിയിലായിരിക്കുകയാണ്. നഗ്നനേത്രങ്ങൾക്ക് ദൃശ്യമല്ലാത്ത അതിസൂക്ഷ്മങ്ങളായ ചിലന്തികൾ മുട്ടയിട്ട് തമ്പടിക്കുന്നത് മൂലം ഇലകൾ ഉണങ്ങി കൃഷി നശിക്കുന്ന രോഗമാണ് റെഡ് സ്പൈഡർ മെറ്റ് രോഗം. ചിലന്തിയുടെ ശല്യം മൂലം തേയില ചെടികൾ ഉണങ്ങി നശിക്കുന്ന ഈ രോഗത്തിന് കൃഷിക്കാർ സാധാരണ പറയുന്നത് ‘ചുമലക്കേട്’ എന്നാണ്. രോഗം ബാധിച്ച ചെടികൾ ഉണങ്ങും. സൂക്ഷ്മ ചിലന്തി ഒരാഴ്ചകൊണ്ട് 150 മുട്ടകൾ വരെ ഇടുകയും ഇവ ചെടിയിൽ ആവരണം തീർക്കുകയുമാണ് ചെയ്യുന്നത്. തുടർന്ന് ഇല കരിഞ്ഞ് ചെടി നശിക്കും. 2015ൽ ഈ രോഗബാധ അതിശക്തമായിരുന്നു. ചെറുകിട കർഷകർക്ക് കനത്ത നാശമാണ് 2015 ൽ ഉണ്ടായത്. പച്ചക്കൊളുന്തിന് കിലോക്ക് നിലവിൽ 18 മുതൽ 20 രൂപവരെ വില ലഭിക്കുന്നുണ്ട്.
കാലാവസ്ഥയിലുണ്ടായ വ്യതിയാനത്താൽ പൊള്ളൽ രോഗം വ്യാപകമാകുന്നതും കർഷകർക്ക് തിരിച്ചടിയായിട്ടുണ്ട്. 2017ൽ പൊള്ളൽ രോഗത്തെ തുടർന്ന് തേയിലച്ചെടികൾ വ്യാപകമായി നശിച്ചിരുന്നു. വൻകിട തോട്ടങ്ങളെ അപേക്ഷിച്ച് ചെറുകിട തേയില കർഷകരുടെ കൃഷിയിടങ്ങളിൽ രോഗം പടർന്ന് 2017ലെ സമാനമായ സാഹചര്യത്തിലേക്കാണ് ഇത്തവണയും നീങ്ങുന്നത്. രോഗം ബാധിക്കുന്ന തളിരിലകൾ അഴുകിയും ഉണങ്ങിയും നശിക്കുമെന്നതിനാൽ ഇവ വെട്ടിമാറ്റിയില്ലെങ്കിൽ തണ്ടിലേക്കും മറ്റ് ചെടിയിലേക്കും രോഗം പടരും. കർഷകർ വിവിധ മരുന്നുകൾ പ്രയോഗിക്കുന്നുണ്ടെങ്കിലും രോഗവ്യാപനം പൂർണമായി തടയാൻ സാധിക്കുന്നില്ല. ഇതിനാൽ കൊളുന്ത് വീശിക്കളയേണ്ട സാഹചര്യമാണ്. ഇത് കർഷകന് കനത്ത നഷ്ടം ഉണ്ടാക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.