Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightഗതാഗത നിയമലംഘനങ്ങള്‍...

ഗതാഗത നിയമലംഘനങ്ങള്‍ കണ്ടെത്താൻ ഇൻറർസെപ്റ്റർ നിരത്തിൽ

text_fields
bookmark_border
ഗതാഗത നിയമലംഘനങ്ങള്‍ കണ്ടെത്താൻ ഇൻറർസെപ്റ്റർ നിരത്തിൽ
cancel
camera_alt??????????? ??????????? ???????? ???? ??????????? ????????????? ?????

തൊടുപുഴ: വഴിയില്‍ എല്ലാ വാഹനങ്ങളും തടഞ്ഞ് നിര്‍ത്തിയുള്ള പരിശോധന ഒഴിവാക്കി ഗതാഗത നിയമലംഘനങ്ങള്‍ കണ്ടെത്തി പിഴയടപ്പിക്കാനുമുള്ള ആധുനിക സംവിധാനങ്ങളുള്ള വാഹനം നിരത്തിലിറക്കി മോട്ടോർ വാഹന വകുപ്പ്. റോഡിലെ നിയമലംഘനങ്ങള്‍ തടയുന്നതിനും നിയമങ്ങള്‍ പാലിക്കാത്തവരെ പിടികൂടാനുമായാണ് ഇൻറർസെപ്റ്റർ വാഹനം തൊടുപുഴയിലെ നിരത്തുകളിലേക്കിറങ്ങുന്നത്. ജില്ലയിലാദ്യമായി മോട്ടോര്‍ വാഹനവകുപ്പ് എന്‍ഫോഴ്‌സ്‌മെൻറ് സ്‌ക്വാഡിെൻറ നിയന്ത്രണത്തിലുള്ള വാഹനം ഈയാഴ്ച തന്നെ റോഡിലിറങ്ങും. വാഹനങ്ങള്‍ തടഞ്ഞു നിര്‍ത്താതെ തന്നെ പരിശോധിക്കാൻ കഴിയുന്ന ആധുനിക സംവിധാനങ്ങളാണ് വാഹനത്തില്‍ സജ്ജമാക്കിയിരിക്കുന്നത്. ഒരാഴ്ചക്കുള്ളിൽ ഉേദ്യാഗസ്ഥർക്കുള്ള പരിശീലനം പൂർത്തിയാക്കി പരിശോധന ആരംഭിക്കാൻ കഴിയുമെന്ന് മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ പറയുന്നു.

ഇരുചക്ര വാഹനയാത്രക്കാരുടെ ഹെല്‍മറ്റ്, കാര്‍ യാത്രികരുടെ സീറ്റ് ബെല്‍റ്റ് തുടങ്ങിയവയുടെ പരിശോധന കോടതി ഉത്തരവിനെ തുടര്‍ന്ന് ഊര്‍ജിതമാക്കിയ സാഹചര്യത്തിലാണ് ഇൻറർസെപ്റ്റർ റോഡുകളില്‍ പരിശോധനക്കായി എത്തിച്ചിരിക്കുന്നത്. രണ്ടര കിലോമീറ്റര്‍ ദൂരം വരെയുള്ള വാഹനങ്ങളുടെ ചിത്രം പകര്‍ത്താന്‍ കഴിയുന്ന അത്യാധുനിക കാമറയാണ് വാഹനത്തില്‍ ക്രമീകരിച്ചിരിക്കുന്നത്. അമിതവേഗം ഉള്‍പ്പെടെയുള്ള നിയമലംഘനങ്ങള്‍ കൈയോടെ പിടികൂടാനും കഴിയും. പിന്നീട് പിഴഅടക്കേണ്ട വാഹനയുടമയെ തേടി മേല്‍വിലാസത്തില്‍ നോട്ടീസ് എത്തും. മദ്യപിച്ച് വാഹനമോടിക്കുന്നവരെ പിടികൂടാന്‍ ആല്‍ക്കോമീറ്റര്‍, ടൂറിസ്റ്റ് ബസുകളിലെയും മറ്റും ശബ്ദ സംവിധാനങ്ങളുടെ അളവ് പരിശോധിക്കുന്ന ഉപകരണം, പുക പരിശോധന സംവിധാനം എന്നിവയെല്ലാം വാഹനത്തിലുണ്ട്.

എന്‍ഫോഴ്‌സ്‌മെൻറ് സ്‌ക്വാഡിലെ ഉദ്യോഗസ്ഥരാണ് നിരീക്ഷണ സംവിധാനങ്ങള്‍ നിയന്ത്രിക്കുക. പുതിയ വാഹനം എത്തുന്നതോടെ ബൈക്കുകാരെയും മറ്റും ഓടിച്ചിട്ട് പിടിക്കാതെയും റോഡില്‍ തടഞ്ഞ് നിര്‍ത്തിയുള്ള പരിശോധനയും ഒഴിവാക്കാനാകുമെന്നതാണ് ഉദ്യോഗസ്ഥര്‍ക്കും വാഹനയാത്രികര്‍ക്കും ആശ്വാസകരമാകുന്ന കാര്യം. മോഷ്ടിച്ച വാഹനവും കാലഹരണപ്പെട്ട വാഹനവും വ്യാജരേഖകളുള്ള വാഹനവും തടഞ്ഞുനിര്‍ത്താതെ കണ്ടെത്താനാകുമെന്നതും പ്രത്യേകതയാണ്. മോട്ടോര്‍ വാഹനവകുപ്പ് നടപ്പാക്കുന്ന സംവിധാനം പൊലീസിനും ഏറെ ഉപകാരപ്രദമാകും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
News Summary - local news
Next Story