മൂന്നാറിലെ തട്ടുകടകൾ ഇനി ക്ലീൻ സ്ട്രീറ്റിൽ; സർക്കാർ നിരീക്ഷണവും
text_fieldsമൂന്നാര്‍: സര്‍ക്കാറിെൻറ ആദ്യ ക്ലീന്‍ സ്ട്രീറ്റ് ഫുഡ് ഹബ് മൂന്നാറില്‍. ഭക്ഷ്യസുരക്ഷ വകുപ്പ് നേതൃത്വത്തിലാണ് പദ്ധതി നടപ്പാക്കുന്നത്. പദ്ധതിയുടെ ഭാഗമായി മൂന്നാര്‍, പഴയമൂന്നാര്‍, മൂലക്കട, നല്ലതണ്ണി റോഡ്, പോസ്റ്റ് ഓഫിസ് കവല എന്നിവിടങ്ങളില്‍ പ്രവര്‍ത്തിക്കുന്ന തട്ടുകടകള്‍ എല്ലാം ഒരിടത്തേക്ക് മാറ്റും. ഫുഡ് ആൻഡ് സേഫ്റ്റിയുടെ അംഗീകാരത്തോടെ ഇത്തരം പെട്ടിക്കടകള്‍ക്ക് പ്രത്യേക ഡിസൈൻ നല്‍കും. വ്യാപാരികൾ സ്വന്തം ചെലവിലാണ് കടകള്‍ നിർമിക്കേണ്ടത്.
നൂറുകണക്കിനു പെട്ടിക്കടകള്‍ മൂന്നാറിലുണ്ടെങ്കിലും 18 പേര് മാത്രമാണ് ഉപജീവനത്തിന് വ്യാപാരം നടത്തുന്നതെന്ന് അധികൃതർ നടത്തിയ പരിശോധനയില്‍ കണ്ടെത്തിയിരുന്നു. ഇവരുടെ അംഗീകാരത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്.
സ്ഥാപനങ്ങള്‍ക്ക് കുടിവെള്ളം, മാലിന്യം നിര്‍മാര്‍ജനം െചയ്യുന്നതിന് സൗകര്യം, നിയമസഹായം എന്നിവ വിവിധ വകുപ്പുകളുടെ സഹായത്തോടെ നടപ്പാക്കും. ഒരുമാസത്തിനുള്ളില്‍ ഇത് യാഥാർഥ്യമാകും. മൂന്നാര്‍ ടൗണിനോട് ചേര്‍ന്നായിരിക്കും കടകള്‍ സ്ഥാപിക്കുക. വിനോദസഞ്ചാരികളെയടക്കം ആകർഷിക്കാൻ സര്‍ക്കാർ സഹായത്തോടെ പ്രചാരണവും നടത്തും. ബുധനാഴ്ച ദേവികുളം സബ് കലക്ടർ പ്രേം കൃഷ്ണയുടെ നേതൃത്വത്തിൽ തട്ടുകടക്കാരുമായി ചര്‍ച്ച നടത്തി. പഞ്ചായത്ത് പ്രസിഡൻറ് കറുപ്പസ്വാമി, സെക്രട്ടറി വി.ആര്. അജിത്കുമാര്‍, ഫുഡ് ആൻഡ് സേഫ്റ്റി ഓഫിസര്‍ സന്തോഷ് കുമാര്‍ എന്നിവര്‍ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.