Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightഅധ്യാപകരില്ല: ടി.ആർ...

അധ്യാപകരില്ല: ടി.ആർ ആൻഡ് ടി എസ്റ്റേറ്റ് സ്കൂൾ അടച്ചുപൂട്ടൽ ഭീഷണിയിൽ

text_fields
bookmark_border
അധ്യാപകരില്ല: ടി.ആർ ആൻഡ് ടി എസ്റ്റേറ്റ് സ്കൂൾ അടച്ചുപൂട്ടൽ ഭീഷണിയിൽ
cancel
camera_alt??????????? ???????????? ??.?? ????? ?? ???????????? ??????

മുണ്ടക്കയം ഈസ്റ്റ്: അധ്യാപകരില്ല, നാൽപതോളം വിദ്യാർഥികളുടെ ഭാവി തുലാസിലാക്കി ടി .ആർ ആൻഡ് ടി എസ്റ്റേറ്റ് സ്‌കൂൾ അടച്ചുപൂട്ടൽ ഭീഷണിയിൽ. പെരുവന്താനം പഞ്ചായത്തി െൻറ പരിധിയിലെ ടി.ആർ ആൻഡ് ടി കമ്പനി വക എൽ.പി സ്‌കൂളാണ് പൂട്ടൽഭീഷണി നേരിടുന്നത്. 1951ൽ പ്രവർത്തനം ആരംഭിച്ച സ്കൂളിൽ ആവശ്യത്തിന് അധ്യാപകരും ഇരുന്നോറോളം വിദ്യാർഥികളും ആദ്യകാലത്തുണ്ടായിരുന്നു. പതിറ്റാണ്ടുകൾ പിന്നിട്ടതോടെ അധ്യാപകരുടെ എണ്ണം കുറഞ്ഞതിനു പരിഹാരമുണ്ടാക്കാൻ കമ്പനി മാനേജ്മെേൻറാ വിദ്യാഭ്യാസ വകുപ്പോ നടപടിയെടുക്കാത്തതാണ് തകർച്ചക്ക് കാരണം. ആയിരക്കണക്കിന് തൊഴിലാളികൾ ജോലി ചെയ്തിരുന്ന തോട്ടത്തിൽ അവരുടെ മക്കളെ പ്രാഥമിക വിദ്യാഭ്യാസത്തിനായി ഇവിടേക്കാണ് അയച്ചിരുന്നത്. എന്നാൽ, ഇംഗ്ലീഷ് മീഡിയം സ്‌കൂളുകളുടെ കടന്നുവരവോടെ കുട്ടികളുടെ എണ്ണം ഗണ്യമായി കുറഞ്ഞു.

ഇപ്പോൾ നാല് ക്ലാസുകളിലേക്കായി ഇവിടെയുള്ളത് പ്രധാനാധ്യാപിക മാത്രമാണ്. രണ്ട് ദിവസവേതന അധ്യാപികമാർ ജോലി ചെയ്യുന്നുെണ്ടങ്കിലും ആറുവർഷത്തിനിടെ ഇവർക്ക് നൽകിയത് ഒരുവർഷത്തെ ശമ്പളമാണ്. അഞ്ചു വർഷമായി ദിവസക്കൂലി പോലും കൊടുക്കാൻ അധികൃതർ തയാറായിട്ടില്ല. ആറുവർഷം മുമ്പ് ജോലി ലഭിക്കാൻ കമ്പനി മാനേജ്‌മെൻറ് ഒരാളോട് അഞ്ചു ലക്ഷവും മറ്റൊരാളോട് മൂന്നുലക്ഷവും വാങ്ങിയിരുന്നു. വാങ്ങിയ പണം തിരികെ നൽകാൻ കമ്പനി തയാറാകാത്തതിനാൽ ജോലി ഉപേക്ഷിക്കാനും കഴിയാത്ത സ്ഥിതിയാണ്. ഇവർ മൂന്നുപേർ മാത്രമാണ് നാലു ക്ലാസിലായി പഠിപ്പിക്കുന്നത്. വകുപ്പുതല യോഗങ്ങൾ ഇടുക്കിയിലും പീരുമേട്ടിലും നടത്തുന്ന ദിവസം അധ്യാപകരുടെ എണ്ണം രണ്ടായി കുറയും. ഒന്നരയേക്കർ ഭൂമിയിൽ വിശാലമായ കെട്ടടിടത്തിൽ എല്ല സൗകര്യമുണ്ട്. 33 വർഷമായി ജോലി ചെയ്യുന്ന പ്രധാനാധ്യാപിക 2021ൽ സര്‍വിസിൽനിന്ന് വിരമിക്കും.

സർക്കാർ മാനദണ്ഡങ്ങൾ അനുസരിച്ചു ഈവർഷവും മൾട്ടികളർ പെയിൻറിങ് സംവിധാനമൊക്കെ നടത്തി. ഇതിനും പ്രധാനാധ്യാപികയുടെ ശമ്പളമാണ് ഉപയോഗിക്കേണ്ടി വന്നത്. മതമ്പ മുതൽ മണിക്കൽ വരെയുള്ള 42 കുട്ടികളെ സ്‌കൂളിലെത്തിക്കുന്നത് വാഹനത്തിലാണ്. ഇതിന് മാസം ചെലവുവരുന്ന തുകയും അധ്യാപികയാണ് നൽകുന്നത്. സ്‌കൂൾ പ്രവർത്തനം തുടരാൻ നടപടി സ്വീകരിക്കേണ്ടത് വിദ്യാഭ്യാസ വകുപ്പാെണന്ന് ടി.ആർ ആൻഡ് ടി കമ്പനി മാനേജിങ് ഡയറക്ടർ ശിവരാമകൃഷ്ണ അയ്യർ ‘മാധ്യമ’ത്തോട് പറഞ്ഞു. പ്ലാേൻറഷൻ ലേബർ ആക്ട് പ്രകാരം തൊഴിലാളികളുടെ മക്കളുടെ വിദ്യാഭ്യാസം ലക്ഷ്യമിട്ട് പ്രവർത്തിക്കുന്നതാണ് സ്കൂൾ. അതിനെ ലാഭകരമായ ബിസിനസാക്കാൻ ഉദ്ദേശിക്കുന്നിെല്ലന്നും മുമ്പ് നിയമനം നടത്തിയ അധ്യാപകർക്കു പോലും ശമ്പളം നൽകാൻ വകുപ്പ് തയാറായിട്ടിെല്ലന്നും അദ്ദേഹം പറഞ്ഞു. സ്‌കൂൾ അടച്ചുപൂട്ടൽ ഭീഷണിയുള്ളതായി അറിയിെല്ലന്നും ശിവരാമകൃഷ്ണ അയ്യർ അറിയിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
News Summary - local news
Next Story