Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightഉരുക്കുവടം തകർന്നു; ...

ഉരുക്കുവടം തകർന്നു; കാട്ടാനയിറങ്ങി സെമിത്തേരി തകർത്തു

text_fields
bookmark_border
ഉരുക്കുവടം തകർന്നു;  കാട്ടാനയിറങ്ങി സെമിത്തേരി തകർത്തു
cancel
camera_alt????????? ??????? ?????? ??????????

അടിമാലി: കാട്ടാനശല്യം തടയാൻ വനം വകുപ്പ് സ്ഥാപിച്ച ഉരുക്കുവടം മരംവീണ് തകർന്നു. ഇ തുവഴി ജനവാസ കേന്ദ്രത്തിലിറങ്ങിയ കാട്ടാനകൾ സെമിത്തേരി തകർത്തു. ആനകുളം സെൻറ് ജോ സഫ് ചർച്ചിെൻറ സെമിത്തേരിയാണ് കഴിഞ്ഞ ചൊവ്വാഴ്ച രാത്രി കാട്ടാനക്കൂട്ടം തകർത്തത്. ഉരുക്കുവടം തകർന്ന ഭാഗത്തുകൂടി ഏഴോളം കാട്ടാനകളാണ് എത്തിയത്. ഇതിനോട് ചേർന്ന മഠത്തിെൻറ മുറ്റത്തെ രണ്ട് തെങ്ങ് നശിപ്പിച്ചു. തൊട്ടടുത്ത രണ്ട് പുരയിടത്തിലെ കാർഷികവിളകളും നശിപ്പിച്ചു. ഒരാഴ്ച മുമ്പാണ് വലിയപാറകുടിയിൽ നിന്ന വൻ മരംവീണ് ഉരുക്കുവടം തകർന്നത്.

അപകടാവസ്ഥയിൽ നിന്ന മരം വെട്ടിമാറ്റണമെന്ന് നാട്ടുകാർ വനം വകുപ്പിനെ അറിയിച്ചിരുന്നു. എന്നാൽ, നടപടിയുണ്ടായില്ല. രണ്ടുവർഷം മുമ്പ് 50 ലക്ഷം രൂപ മുടക്കിയാണ് ആനകുളം മുതൽ ഒരു കിലോമീറ്റർ ഉരുക്കുവടം സ്ഥാപിച്ചത്. ഇതിനുശേഷം ആനകുളത്ത് കാട്ടാനശല്യം കുറവായിരുന്നു. എന്നാൽ, അറ്റകുറ്റപ്പണിയോ വേലി സംരക്ഷണ പ്രവർത്തനമോ നടന്നില്ല. 2018ലെ പ്രളയത്തിൽ ഈ വേലി പലയിടത്തും തകർന്നിരുന്നു. ഇതും നേരാംവണ്ണം ശരിയാക്കിയില്ല. നേരേത്ത ഇതേ മഠത്തിലെ സെപ്റ്റിക് ടാങ്കിൽ കാട്ടാന വീണിരുന്നു. ഇതിനുശേഷമാണ് സംസ്ഥാനത്ത് പരീക്ഷണാടിസ്ഥാനത്തിൽ ഉരുക്കുവടം പദ്ധതി നടപ്പാക്കിയത്. ഇത് ഏറെ ഗുണകരവുമായിരുന്നു. തുടർന്ന് വയനാട്, നിലമ്പൂർ എന്നിവിടങ്ങളിലും പദ്ധതി സർക്കാർ പ്രഖ്യാപിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
News Summary - local news
Next Story