Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightമുനിയറകൾ മൺമറയുന്നു

മുനിയറകൾ മൺമറയുന്നു

text_fields
bookmark_border
മുനിയറകൾ മൺമറയുന്നു
cancel
camera_alt??????? ??????????????? ?????????? ??????? ?????????? ?????????? ????????

മറയൂര്‍: അഞ്ചുനാട് മേഖലകളിലെ മലനിരകളിൽ 6000 വര്‍ഷത്തെ അതിജീവിച്ച ശിലായുഗകാലത്തെ തിരുശേഷിപ്പുകളായ മുനിയറകൾ സംരക്ഷിക്കാന്‍ നടപടിയില്ല. ചരിത്രപരമായി ഏറെ പ്രാധാന്യമുള്ള സംരക്ഷിക്കപ്പെടേണ്ട മുനിയറകള്‍ സാമൂഹികവിരുദ്ധരുടെ കേന്ദ്രമായിരിക്കുകയാണ്. മറയൂര്‍-കാന്തല്ലൂര്‍ പഞ്ചായത്തുകളിലായി വ്യാപിച്ചുകിടക്കുന്ന മുനിയറകളുടെ ചരിത്രം 1967 ട്രാവന്‍കൂര്‍ സ്റ്റഡീസിലാണ് രേഖപ്പെടുത്തിയിരിക്കുന്നത്. കോവില്‍ക്കടവ് ഭാഗത്തെ പാമ്പാറിെൻറ തീരങ്ങള്‍, കോട്ടക്കുളം, മുരുകന്‍മല എന്നിവിടങ്ങളിലായി ആറായിരത്തിലധികം മുനിയറകള്‍ ഉള്ളതായാണ് രേഖപ്പെടുത്തിയിട്ടുള്ളത്. എന്നാല്‍, നിലവില്‍ 635 മുനിയറകള്‍ മാത്രമാണ് തകരാതെ പൂര്‍വസ്ഥിയിലുള്ളത്. അവശേഷിക്കുന്നവ ബന്ധപ്പെട്ട വകുപ്പിെൻറ അശ്രദ്ധമൂലവും സാമൂഹികവിരുദ്ധരുടെ ഇടപെടല്‍മൂലവും നശിക്കുകയാണ്. പ്രദേശത്ത് തന്നെ ഏറ്റവുമധികം മുനിയറകളുള്ള മുരുകന്‍ മലയാണ് മദ്യപാനികളുടെ പ്രധാന കേന്ദ്രം.

യാതൊരു നിയന്ത്രണവുമില്ലാതെ കിടക്കുന്ന ഈ പ്രദേശം മദ്യക്കുപ്പികളാലും മറ്റുമാലിന്യങ്ങളാലും നിറയുകയാണ്. ആയിരക്കണക്കിനു വര്‍ഷങ്ങള്‍ക്ക് മുമ്പ് സാംസ്‌കാരികമായി ഉന്നത നിലവാരം പുലര്‍ത്തിയിരുന്ന ജനത വസിച്ചിരുന്നു എന്നതിെൻറ കൂടി തെളിവാണ് മറയൂരിലെ മുനിയറകളും ഗുഹാചിത്രങ്ങളും. പുരാവസ്തു ഗവേഷകരുടെ അഭിപ്രായത്തില്‍ വര്‍ഷങ്ങള്‍ക്ക് മുമ്പ് ഗ്രോത്രജനത സംസ്കാരം നടത്തുന്നതിനായാണ് മുനിയറകള്‍ നിര്‍മിച്ചത്. മറയൂരിലെ ഗുഹാചിത്രങ്ങളെ കുറിച്ച് പഠനം നടത്തിയ മുന്‍ ആര്‍ക്കിയോളജിക്കല്‍ സൂപ്രണ്ടിങ് ആര്‍ക്കിയോളജിസ്റ്റ് ഡോ. പദ്മനാഭന്‍ തമ്പി ഈ ഗുഹാചിത്രങ്ങള്‍ക്ക് 5000 മുതല്‍ 7000 വര്‍ഷംവരെ പഴക്കമാണ് കണക്കാക്കിയിരുന്നത്. ഇത്രയുമധികം ചരിത്രപരമായി പ്രാധാന്യമുള്ള മുരുകന്‍മലയിലെ മുനിയറകളും ഗുഹാചിത്രങ്ങളുമടങ്ങുന്ന തിരുശേഷിപ്പുകള്‍ നശിപ്പിക്കുന്നത് തടയാന്‍ പഞ്ചായത്തും പുരാവസ്തു വകുപ്പും ഇടപെടണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
News Summary - local news
Next Story