ആലടി കുരിശുമല കുടിവെള്ള പദ്ധതി അനിശ്ചിതത്വത്തിൽ
text_fieldsകട്ടപ്പന: മൂന്ന് വില്ലേജുകളിലെ രണ്ടു ലക്ഷത്തോളം ജനങ്ങളുടെ സ്വപ്നമായ ആലടി കുരിശു മല കുടിവെള്ള പദ്ധതി അനിശ്ചിതത്വത്തിൽ. അയ്യപ്പന്‍കോവിൽ, കാഞ്ചിയാർ, കട്ടപ്പന വില്ലേ ജുകളുടെ പരിധിയിലെ ശുദ്ധജല ക്ഷാമത്തിനു പരിഹാരം കാണാന്‍ ലക്ഷ്യമിട്ട പദ്ധതിയാണിത ്. പെരിയാറ്റിലെ വെള്ളം ആലടി തോണിത്തടിയില്നിന്ന് കുരിശുമലയിലെ ട്രീറ്റ്മെൻറ് പ്ലാൻ റിൽ എത്തിച്ച് ശുദ്ധീകരിക്കും. ഇതിനുശേഷം വിവിധ സ്ഥലങ്ങളിലെ ടാങ്കുകളില്‍ എത്തിച്ച് വിതരണം ചെയ്യും.ഇത് പൂര്‍ത്തീകരിക്കാൻ കിഫ്ബിയില്‍നിന്ന് 46.42 കോടി ചെലവ് പ്രതീക്ഷിക്കുന്ന പദ്ധതിക്ക് 2018 ഒക്ടോബറില്‍ ഭരണാനുമതി നല്‍കിയെങ്കിലും സാങ്കേതിക അനുമതിയായിട്ടില്ല.
ഈവര്‍ഷം മാര്‍ച്ചില്‍ പൂര്‍ത്തിയാക്കാന്‍ ലക്ഷ്യമിട്ട പദ്ധതിയാണ് സാങ്കേതിക കാരണങ്ങളാല്‍ നീളുന്നത്. തോണിത്തടിയില്‍ പെരിയാറിനു കുറുകെ ചെക്ക്ഡാം, 350 എച്ച്.പിയുടെ രണ്ട് ട്രാന്‍സ്ഫോമര്‍ സ്ഥാപിക്കൽ, ഇടപ്പൂക്കളം, കൗന്തി, പുല്ലുമേട് നിര്‍മലഗിരി എന്നിവിടങ്ങളില്‍ ജലസംഭരണികൾ, അയ്യപ്പന്‍കോവിൽ പഞ്ചായത്തില്‍ 20 കിലോമീറ്റര്‍ ചുറ്റളവില്‍ പൈപ്പ് സ്ഥാപിക്കല്‍ തുടങ്ങിയവക്ക് ലക്ഷ്യമിട്ടാണ് കിഫ്ബിയില്‍നിന്ന് തുക അനുവദിച്ചത്. പദ്ധതിക്കായി പെരിയാറില്‍നിന്ന് ജലം ലഭ്യമാക്കാനാണ് തീരുമാനം. എന്നാല്‍, വേനല്‍ക്കാലത്ത് ആവശ്യമായ ജലം ലഭ്യമാകുമോയെന്ന ആശങ്ക ഉടലെടുത്തതോടെയാണ് കൂടുതല്‍ ഫണ്ട് ലഭ്യമാക്കി െചക്ക്ഡാം നിര്‍മിക്കാന്‍ തീരുമാനിച്ചത്.
കഴിഞ്ഞ വേനലിൽ പെരിയാറില്‍ ആവശ്യത്തിനു വെള്ളമില്ലാതെ വന്നതോടെ ചെക്ക്ഡാം നിര്‍മിച്ചാലും ഫലമില്ലെന്ന ആശങ്കയായി. ഇതുസംബന്ധിച്ച് പഠിച്ച് റിപ്പോര്‍ട്ട് നല്കാന് ജല അതോറിറ്റി സര്‍വേ വിഭാഗത്തെയും ഇറിഗേഷന്‍ ഡിപ്പാര്‍ട്മെൻറ് വിഭാഗത്തെയും നിയോഗിച്ചു. ഇവര്‍ അടുത്തിടെ മേഖല സന്ദര്‍ശിച്ച് സ്ഥിതി മനസ്സിലാക്കി മടങ്ങിയിട്ടുണ്ട്. ഇതുസംബന്ധിച്ച റിപ്പോര്‍ട്ട് ചീഫ് എന്‍ജിനീയര്‍ക്ക് ലഭ്യമായശേഷം മാത്രമേ സാങ്കേതികാനുമതി സംബന്ധിച്ച് വ്യക്തതയുണ്ടാകൂ.2000ത്തില്‍ ആവിഷ്കരിച്ച പദ്ധതി പിന്നീട് ഉപേക്ഷിക്കാന്‍ തീരുമാനിച്ചശേഷം വീണ്ടും പ്രാവര്‍ത്തികമാക്കാനുള്ള ശ്രമങ്ങളാണ് പ്രതിസന്ധിയിലായത്. കേന്ദ്രസര്‍ക്കാറിെൻറ ഗ്രാമീണ ശുദ്ധജല വിതരണ പദ്ധതിയുടെ ഭാഗമായി 1525.33 ലക്ഷം രൂപ മുടക്കിയാണ് പദ്ധതിക്ക് തുടക്കമിട്ടത്.
പിന്നീട് ദേശീയ ഗ്രാമീണ കുടിവെള്ള പദ്ധതിയുടെ (എൻ.ആർ.ഡി.ഡബ്ല്യു.പി) ഭാഗമാക്കി മാറ്റി കൂടുതല്‍ ഫണ്ട് അനുവദിച്ചു. തോണിത്തടിയില്‍ പ്രധാന പമ്പ്ഹൗസും മറ്റ് ഏഴ് ഇടങ്ങളിലായി ടാങ്കുകളും ആദ്യഘട്ടത്തില്‍ നിര്‍മിച്ചിരുന്നു. എന്നാല്‍, ട്രീറ്റ്മെൻറ് പ്ലാൻറിന് സ്ഥലം ലഭിക്കാതെ വന്നതോടെ 2008ല്‍ പദ്ധതി ഉപേക്ഷിക്കാന്‍ ജല അതോറിറ്റി തീരുമാനിച്ചു. ഇത് വാര്‍ത്തയായതോടെ സര്‍ക്കാര്‍ ഇടപെടലുണ്ടായി. ട്രീറ്റ്മെൻറ് പ്ലാൻറിനും അനുബന്ധ സൗകര്യങ്ങള്‍ക്കുമായി കലക്ടര്‍ ഇടപെട്ട് റവന്യൂ ഭൂമി ലഭ്യമാക്കി. ഇതേതുടര്‍ന്ന് കഴിഞ്ഞ വര്‍ഷം പകുതിയോടെ ട്രീറ്റ്മെൻറ് പ്ലാൻറ് പൂര്‍ത്തിയാക്കുകയും ചിലയിടങ്ങളില്‍ പൈപ്പുകള്‍ സ്ഥാപിക്കുകയും ചെയ്തു. വൈദ്യുതിക്കും മറ്റും 2016ല്‍ അനുവദിച്ച ഒമ്പതു കോടി യഥാസമയം പ്രയോജനപ്പെടുത്താന്‍ കഴിയാതെ വന്നതോടെ നഷ്ടമായി. അതിനുശേഷമാണ് കിഫ്ബിയില്‍നിന്ന് ഫണ്ട് അനുവദിക്കാന്‍ തീരുമാനമായത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.